തിരുമേനി
– 2018 ഡിസംബർ 8 ന് ദേശാഭിമാനി ഒരു വാർത്ത നൽകിയിരുന്നു. തലക്കെട്ട് ഇതാണ് –ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം – 351 വർഷം പഴക്കമുള്ള രേഖ തെളിവ്.
വാർത്ത തുടങ്ങുന്നത് ഇങ്ങിനെയാണ് . തന്ത്രി സ്ഥാനം ബി.സി. ഒന്നാം നൂറ്റാണ്ടിൽ പരശുരാമൻ തന്നതാണെന്ന താഴമൺ കുടുംബത്തിന്റെ അവകാശ വാദം ശരിയല്ലെന്ന് പന്തളം കൊട്ടാരത്തിന്റെ 351 വർഷം പഴക്കമുള്ള ചെമ്പോല തീട്ടൂരം തെളിവു്.
പ്രതിഷ്ഠയെക്കുറിച്ചോ ബ്രാഹ്മണാചാരങ്ങളെക്കുറിച്ചോ തന്ത്രിമാരെക്കുറിച്ചോ തീട്ടൂരത്തിൽ പരാമർശമില്ല. തന്ത്രിയെ അവഹേളിച്ച മുഖ്യമന്ത്രിയും ബ്രാഹ്മണ പൂജാരികളെ അവഹേളിച്ച മുൻ മന്ത്രി ജി.സുധാകരനും അയ്യപ്പ ഭക്തരെ അവഹേളിച്ച സഖാക്കളും ന്യായം കണ്ടെത്തിയത് ഈ തീട്ടൂരത്തിലായിരുന്നു.
ശബരിമലയിലേക്കുള്ള കാനനപാതകളിൽ അയ്യപ്പ ഭക്തന്മാരെ കേരള പോലീസ് തല്ലിച്ചതച്ചു. ആയിരക്കണക്കിന് ഭക്തന്മാരുടെ പേരിൽ ക്രിമിനൽ കേസെടുത്തു. രാത്രിയുടെ മറവിൽ കറുത്ത വസ്ത്രങ്ങളണിയിച്ച് രണ്ട് സ്ത്രീകളെ സന്നിധാനത്തിലെത്തിച്ചു.
ഇതെല്ലാം ആർക്ക് വേണ്ടിയായിരുന്നു?
അവധാനതയോടു കൂടി ആലോചിച്ച് നടപ്പാക്കേണ്ടിയിരുന്ന ഒരു സുപ്രീം കോടതി വിധി ധൃതി പിടിച്ച് നടപ്പാക്കി കേരളത്തിലെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കി. ഇതെല്ലാം ചെയ്തപ്പോൾ ഇടത് മാധ്യമങ്ങളും ഇടത് സൈബർ പോരാളികളും ശബരിമലയുടെ ദ്രാവിഡ ബന്ധത്തിന് തെളിവ് നൽകുന്ന ചെമ്പോല തീട്ടൂരം ഉയർത്തി കാട്ടിക്കൊണ്ടിരുന്നു.
എന്നാൽ പുരാവസ്തു തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ച മോൻസൻ മാവുങ്കലിനെ കൊച്ചിയിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തപ്പോൾ മേൽപറഞ്ഞ ചെമ്പോല തീട്ടൂരം അയാളിൽ നിന്ന് കണ്ടെടുത്തു.
ഇത് ഗുരുതര സ്വഭാവമുള്ള പല സംശയങ്ങളുടെ നേരേ വിരൽ ചൂണ്ടുന്നു. മോശയുടെ അംശവടി ഉൾപ്പടെ, ടിപ്പുവിന്റെ സിംഹാസനം ഉൾപ്പടെ മോൻസൻ ഒറിജിനൽ എന്നവകാശപ്പെട്ടിരുന്ന എല്ലാ പുരാവസ്തുക്കളും വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ശബരിമലയെക്കുറിച്ചുള്ള ചെമ്പോല തീട്ടൂരവും വ്യാജമാണോ ?
ശബരിമല വിഷയം കത്തി നിന്ന സമയത്ത് ഈ ചെമ്പോല തീട്ടൂരത്തിന്റെ ഉള്ളടക്കം എങ്ങിനെ ദേശാഭിമാനിക്ക് ലഭിച്ചു? ശബരിമലയുടെ പ്രസക്തി ഇല്ലാതാക്കാൻ ആസൂത്രിത നീക്കം നടന്നോ ?
ഇത്തരം സംശയങ്ങൾ ബലപ്പെടുന്നത് മോൻസൻ മാവുങ്കലിന്റെ പോലീസ് ബന്ധങ്ങൾ മനസ്സിലാകുമ്പോഴാണ്.
മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ, എ.ഡി.ജി.പി. മനോജ് അബ്രഹാം എന്നിവർ മോൻസന്റെ പുരാവസ്തു വാൾ പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ നാമെല്ലാവരും കണ്ടതാണ്. ഇതിനു താഴെയുള്ള പല പോലീസ് ഉദ്യോഗസ്ഥരും മോൻസന്റെ അടുപ്പക്കാരാണ്.
ഇതെല്ലാം ഗുരുതരമായ വിഷയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.പിണറായി വിജയനാണ് ഉത്തരം പറയേണ്ടത്. ശബരിമല തന്ത്രിയേയും പാലാ ബിഷപ്പിനേയും എല്ലാം അപഹസിച്ച പിണറായി ശബരിമല വിഷയത്തിൽ എന്തെങ്കിലും അറിയാത്ത അടിയൊഴുക്ക് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കണം.
കഴിഞ്ഞ ഭരണത്തിൽ പോലീസിനെ കയറൂരി വിട്ടിരിക്കുകയായിരുന്നു.ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. വാൾ പിടിച്ച ബെഹ്‌റക്ക് പകരം വന്നിരിക്കുന്നത് മോൻസനിൽ നിന്ന് പുരസ്ക്കാരം വാങ്ങിയ അനിൽ കാന്താണ്. ഇവരെയൊക്കെ ചുമക്കുന്ന നമ്മുടെ ഗതികേടിനെക്കുറിച്ച്
ഒന്നാലോചിക്കു .
ശബരിമലയെപ്പറ്റിയുള്ള ചെമ്പോലയെക്കുറിച്ച് പന്തളം കൊട്ടാരം അന്നേ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് അതാരും ശ്രദ്ധിച്ചില്ല. ഇത് വ്യാജമായി നിർമ്മിച്ചതാണെങ്കിൽ അതത്ര നിസ്സാരമായി കാണാവുന്ന ഒന്നല്ല. അതിനെക്കുറിച്ച് ശക്തമായ അന്വേഷണം നടക്കണം.
ഇത് ആരൊക്കെ ദുരുപയോഗം ചെയ്തു എന്ന് കണ്ടുപിടിക്കണം.
മോൻ സനുമായി ബന്ധമുള്ള കേരള പോലീസിലെ ഉന്നതർ അറിഞ്ഞു കൊണ്ട് നടന്ന ഒരു സംഭവമാണോ ഇത്? കാലത്തിന് പോലും കഴുകിക്കളയാൻ സാധിക്കാത്ത ചില പാപത്തിന്റെ കറകൾ ഇതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ചിങ്ങവനം: യുവതിയെ പീഡിപ്പിച്ചശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. കുറിച്ചി തടത്തിപ്പറമ്പില്‍ ടി.കെ. മോനിച്ച(40)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016-ല്‍ ആണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ പിന്നീട് കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ക്കഴിയുന്ന പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ […]
ഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാവുന്ന ആദ്യ നേതാവല്ല രാഹുൽ ഗാന്ധി. അദ്ദേഹത്തിന് മുൻഗാമികളായി ജയലളിത മുതൽ ലാലു പ്രസാദ് വരെയുണ്ട്. രാഹുലിന് വാവിട്ട പ്രസംഗത്തിന്റെ പേരിലാണ് അയോഗ്യതയെങ്കിൽ മറ്റ് നേതാക്കൾക്ക് അയോഗ്യത കിട്ടിയത് അനധികൃത സ്വത്ത് സമ്പാദനം മുതൽ കലാപം വരെയുള്ള കേസുകളിലാണ്. രാഹുൽ ഗാന്ധിക്ക് നേരിട്ടതുപോലെ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട് അയോഗ്യരായവരിൽ ആർ.ജെ.ഡി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കം നിരവധി നേതാക്കളുണ്ട്. കാലിത്തീറ്റ […]
തലയോട്ടിയിലെ അണുബാധ, അമിതമായ ഷാംപൂ ഉപയോഗം, നിർജ്ജീവ കോശങ്ങളുടെ നിർമ്മാണം, മലസീസിയ എന്ന യീസ്റ്റിന്റെ അമിതവളർച്ച,ഹെയർ സ്‌പ്രേകൾ എന്നിവയെല്ലാം താരൻ ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്. എണ്ണ പുരട്ടുന്നത് താരൻ അകറ്റുന്നതിന് സഹായിക്കുമോ? ഇതിനെ കുറിച്ച് ഡെർമറ്റോളജിസ്റ്റ് ജയ്ശ്രീ ശരദ് പറയുന്നത്, എണ്ണ പുരട്ടുന്നത് താരൻ പ്രശ്നം ഉയർത്തുമെന്നും ജയ്ശ്രീ ശരദ് പറഞ്ഞു. മുടിയിലെ അമിതമായ എണ്ണ, തലയോട്ടിയിൽ മലസീസിയ എന്ന യീസ്റ്റ് പോഷിപ്പിക്കുന്നു. ഇത് യീസ്റ്റിന്റെ അമിതവളർച്ചയിലേക്ക് നയിക്കുന്നതിനെ തുടർന്ന് കൂടുതൽ താരനിലേക്ക് നയിക്കുന്നു. ഒന്ന്… എണ്ണമയമുള്ള […]
ഹ്യൂണ്ടായിയുടെയും ടാറ്റയുടെയും നിലവിലെ അപ്രമാദിത്വത്തെ മറികടക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി രംഗത്ത്. അതിനായി ഇനി മുതൽ മാരുതി സുസുക്കി കാറുകൾ നെക്‌സ ഔട്ട്‌ലെറ്റുകൾ വിൽപ്പനയ്‌ക്കെത്തുമെന്ന് അധികൃതർ അറിയിച്ചു. നെക്‌സ ഔട്ട്്‌ലെറ്റുകൾ വഴി വിൽക്കുന്നത്തോടെ ഹ്യുണ്ടായി, ടാറ്റ എന്നിവരെ മറികടക്കാനാകുമെന്ന് മാരുതി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്‌സ്‌ക്യുട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങൾ വിൽക്കുന്നതിനായി 2015-ലാണ് കമ്പനി നെക്‌സ റീട്ടെയിൽ ശൃംഖല ആരംഭിച്ചത്. ബലേനോ, ഇഗ്‌നിസ്, സിയാസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ കൂടിയ […]
നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും. ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്ന് പറയുന്നു.നാരങ്ങ ഒരു ശക്തമായ ഡിടോക്സ് ഏജന്റ് കൂടിയാണ്. രാവിലെ ആദ്യം നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുന്നു. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ […]
ഡൽഹി: ഓണ്‍ലൈനിലൂടെ അവധി ആഘോഷങ്ങള്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് സംഘം രംഗത്ത്. ഗൂഗിളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പങ്കുവച്ചാണ് തട്ടിപ്പ്. ഇത്തരത്തില്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഹോട്ടലുകളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘം നമ്പറുകള്‍ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ CloudSEK വിശദമാക്കുന്നത്. ഗൂഗിളിലെ ഹോട്ടൽ ലിസ്റ്റിംഗുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) സാങ്കേതികവിദ്യയ്ക്ക് റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് […]
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് ജമ്മുകശ്മീര്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 2,800 മുതല്‍ 3,000 മീറ്റര്‍ വരെ ഉയരത്തില്‍ അപകടനിലയിലുള്ള ഹിമപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബാരാമുള്ള, ദോഡ, ഗന്ധര്‍ബാല്‍, കിഷ്ത്വാര്‍, കുപ്വാര, കുപ്വാര പൂഞ്ച്, രംബാന്‍, റിയാസി, അനന്ത്‌നാഗ്, കുല്‍ഗാം എന്നിവിടങ്ങളിലാണ് ഹിമപാതമുണ്ടാകാന്‍ സാധ്യതയുള്ളത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും അതോറിറ്റി […]
മലപ്പുറം: ഫുട്ബോള്‍ ലോകകകപ്പിന്‍റെ കുഞ്ഞന്‍ മാതൃക നിര്‍മ്മിച്ച് നാലാം ക്ലാസുകാരന്‍ വൈറല്‍. പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴ് അടി ഉയരത്തില്‍ റോഡരികില്‍ കോണ്‍ക്രീറ്റില്‍ ലോകപ്പിന്റെ മാതൃക നിര്‍മ്മിച്ചപ്പോള്‍ നാലാം ക്ലാസുകാരനായ മകന്‍ ഒട്ടും മോശകാരനെല്ലെന്ന് തെളിയിക്കുകയായിരുന്നു. ഫുട്ബോള്‍ ലോക കപ്പിന്റെ മാതൃക തീര്‍ത്താണ് വണ്ടൂര്‍ ചെട്ടിയാറമ്മല്‍ ആലിക്കാ പറമ്പില്‍അബി ഷെരീഫ് സെറീന ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനായ ഷാബിന്‍ ഹുസൈന്‍ താരമായത്. 2.3 സെന്റിമീറ്റര്‍ നീളത്തിലാണ് കപ്പിന്‍റെ കുഞ്ഞന്‍ മാതൃക തയ്യാറായിരിക്കുന്നത്. പെന്‍സിലും കത്രികയും മൊട്ടുസൂചി മുതലായവ […]
ഡൽഹി: അവധി ആഘോഷങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ഹോട്ടല്‍ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് സംഘം. ഗൂഗിളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പങ്കുവച്ചാണ് തട്ടിപ്പ്. ഇത്തരത്തില്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഹോട്ടലുകളെ ലക്ഷയമിട്ടാണ് തട്ടിപ്പ് സംഘം നമ്പറുകള്‍ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ CloudSEK വിശദമാക്കുന്നത്. ഗൂഗിളിലെ ഹോട്ടൽ ലിസ്റ്റിംഗുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) സാങ്കേതികവിദ്യയ്ക്ക് റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് ഇവ […]