Advertisment

ദുബായിൽ 'കുടിൽ' വ്യവസായങ്ങൾ തുടങ്ങി മലയാളത്തിലെ താരപ്രമുഖരുടെ ടാക്‌സ് വെട്ടിപ്പിന് പാതയൊരുക്കിയ കണക്കിലെ പ്രതിഭാശാലി : ഒടുവിൽ ചെന്നെത്തിയത് എൻഐഎ കുരുക്കിൽ !

author-image
കന്നാസും കടലാസും
Updated On
New Update

publive-image

Advertisment

അപകടങ്ങൾ മണത്തറിയുവാനുള്ള മൃഗങ്ങളുടെ കഴിവുകൾ അപാരമാണ് . സുനാമിയും ഭൂകമ്പവും ഉരുൾപൊട്ടലുകളും മൃഗങ്ങൾ നേരത്തെ മനസ്സിലാക്കി അത് മറ്റുള്ളവരെ അറിയിക്കുകയും അതുപോലെ അവർ അതിൽ നിന്നും രക്ഷ പ്രാപിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ ചില പ്രത്യേകതകളാണ് .

അതുപോലെയാണ് ഭാര്യമാർ . ഓരോ ഭർത്താവിനും സംഭവിക്കാൻ പോകുന്ന പ്രശ്നങ്ങളെ മുൻകൂട്ടി കാണുവാനുള്ള കഴിവുകൾ ഭാര്യമാർക്കും ദൈവം കൊടുത്തിട്ടുണ്ട് . ഭർത്താവിന്റെ ആൺ സുഹൃത്തുക്കളെ കുറിച്ച് ഭാര്യമാരുടെ അഭിപ്രായങ്ങൾ ഏതാണ്ടൊക്കെ സത്യമായി വരാറുണ്ട് .

കേരളം കണ്ടതിൽ വെച്ചേറ്റവും നല്ല ഭാര്യമാരായ സുചിത്രയും സുൽഫത്തും ലോകത്ത് ഏറ്റവുമധികം വെറുക്കപ്പെടുന്നത് ഭർത്താക്കന്മാരുടെ ചീത്ത കൂട്ടുകെട്ടുകളെയാണ് .

സുചിത്ര വര്ഷങ്ങളായി ഇത്തരക്കാരോട് മിണ്ടാറില്ലത്രേ . സുൽഫത്ത് മമ്മുട്ടിയെ കൂടി ഒരു അകലം പാലിപ്പിച്ചിരിക്കുകയാണ് . പ്രൊഫഷണൽ ബന്ധം മാത്രം അനുവദിക്കാറുള്ളൂ . ഈ കാരണത്താൽ മമ്മുട്ടിയെ ഒരു കണക്കപ്പിള്ളയ്ക്ക് ഇഷ്ടമല്ലായിരുന്നു .

ലാലേട്ടൻ ആള് ശുദ്ധഗതിക്കാരൻ ആയതുകൊണ്ട് ഒരു കണക്കനെ കൊണ്ടുനടക്കുന്നു . ആ ബന്ധത്തെ പിടിച്ചുലക്കുന്ന തരത്തിലുള്ള വിശ്വാസ വഞ്ചനകളാണ് ഇയാൾ കാണിച്ചുകൂട്ടിയിരിക്കുന്നത് .

മദ്യത്തിൽ ആകൃഷ്ടനല്ലാത്ത ഈ കണക്കൻ മറ്റേ കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു . തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ചുകൊണ്ടുനടക്കുന്നതുപോലെയാണ് തനിക്ക് താത്പര്യമുള്ളവരെ സംരക്ഷിച്ചിരുന്നത് .

എങ്കിലും സോഷ്യൽ ജീവിതത്തിൽ വ്യക്തമായ അകലം എല്ലാവരോടും പാലിക്കുവാൻ ശ്രദ്ധിച്ചിരുന്നു . സ്നേഹം പണത്തിനോട് മാത്രമേ ഉണ്ടായിരുന്നുള്ളൂ

ആർഭാടങ്ങളെ വരെ വളരെ സൂക്ഷ്മതകളോടെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ .

എല്ലാറ്റിലും വ്യക്തമായ പ്ലാനിങ്ങുകളും ചടുലതയും രഹസ്യ സ്വഭാവവും ഉള്ളതുകൊണ്ടാണ് ഒരേ സമയം മമ്മുട്ടിയെയും മോഹൻലാലിനെയും കൊണ്ടുനടക്കുവാൻ സാധിച്ചിരുന്നത് . ആർക്കും വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കാത്ത സ്വഭാരീതികൾ ആയതിനാൽ കുറെയധികം ആളുകൾ പിണങ്ങി പോയിരുന്നു .

പച്ചപ്പ്‌ കാണുന്ന എവിടെയും കയറിപ്പറ്റുവാനുള്ള സ്വഭാവ സവിശേഷത കൊണ്ടായിരിക്കാം മുതലാളിമാരെല്ലാം സൗഹൃദവലയത്തിൽ കുടുങ്ങിയിരുന്നത് .

ഏത് മന്ത്രിസഭ വന്നാലും ആഭ്യന്തര മന്ത്രിമാരോടുള്ള അടുപ്പക്കൂടുതൽ എന്നും സംശയങ്ങൾക്ക് ഇട നൽകുന്നതാണ് . 2009 ഓണത്തിന് തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് മോഹൻലാലിൻറെ ലാൽസലാം എന്ന സംഗീത നിശ സംഘടിപ്പിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് .

2015 കോമൺ വെൽത്ത്  ഗെയിംസിൽ ഉത്‌ഘാടന ചടങ്ങിൽ രണ്ടുകോടിയോളം കൈപ്പറ്റിക്കൊണ്ട് ലാലേട്ടന്റെ ലാലിസം എന്ന സംഗീതനിശ സംഘടിപ്പിച്ചത് ഇദ്ദേഹമായിരുന്നു .

ആ സംഗീതനിശ ഒരു വൻ പരാജയമായപ്പോൾ രണ്ടുകോടി രൂപ തിരിച്ചുകൊടുക്കാമെന്ന് ലാലേട്ടന്റെ നല്ലമനസ്സ് സർക്കാരിനെ അറിയിച്ചു . കിരീടം സിനിമ ഷൂട്ട് ചെയ്ത വെള്ളായണി പാടം ലാലേട്ടൻ വിറ്റുകൊണ്ട് ആ പണം തിരികെനൽകി . അതിനുശേഷമാണ് സാമ്പത്തിക ഞെരുക്കം അനുഭവിച്ചുതുടങ്ങിയത് .

പിന്നീട് പ്രവാസികളുടെ ലോക്  സഭയിൽ കയറിപ്പറ്റി മൂന്നു കോടിരൂപയോളം ബില്ലിട്ടുകൊണ്ട് പ്രമുഖ നർത്തകിയുടെ ഫ്യൂഷൻ ഷോ ചെയ്തുകൊടുത്തു . ഭരിക്കുന്നവരിൽ കലാകാരന്മാരെയും കലാകാരികളെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി ഈ കണക്കൻ വിലസുമ്പോഴും കലയുടെ ഒരു ലാഞ്ചനപോലും ആ മനുഷ്യനിൽ ഉണ്ടായിരുന്നില്ല .

ഡോക്ടറേറ്റുകളും പത്മശ്രീയും അവാർഡുകളും തരപ്പെടുത്തി കൊടുക്കുന്നതിൽ പ്രത്യേക നിപുണത അദ്ദേഹത്തിനുണ്ടായിരുന്നു . ഈയടുത്ത്

ഒരു പ്രശസ്ത ജുവല്ലറി മുതലാളിക്ക് ഡോക്റ്ററേറ്റ് കൊടുത്തതിലെ ദുരൂഹത കേരളജനത ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് .

കേരളത്തിലെ ഇപ്പോഴത്തെ വിവാദമായ ഒരു ചാനലിന്റെ ഡയറക്ടർ ബോർഡിലുള്ള ഒരു കണ്ണൂരുകാരിക്ക് ഡോക്ടറേറ്റ് ലഭിച്ചതും ദുരൂഹം തന്നെ. ഒരു പ്രമുഖ ചാനലിൽ ഡയറക്ടർബോർഡ്‌ മത്സരം വന്നപ്പോൾ ഇന്ത്യ ചെയർമാൻ , ഇന്റർനാഷനൽ ചെയർമാൻ എന്നീ രണ്ടു തസ്തികകൾ ഉണ്ടാക്കിക്കൊണ്ട് രണ്ട് പേരെയും ഒതുക്കിയ ഈ കണക്കപ്പിള്ളയുടെ മറ്റൊരു ചാനലിന്റെ രൂപീകരണം വളരെ ബുദ്ധിപൂർവ്വമായിരുന്നു .

കൊച്ചി ആസ്ഥാനമായി 27 ഏക്കർ സ്ഥലത്ത് 650 കോടി രൂപ ചിലവിൽ ഒരു മീഡിയസിറ്റി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ദുബായിലെ ഒരുപ്രവാസിയുവതിയെ കൂട്ടുപിടിച്ചു . ആയിരം കുട്ടികൾക്ക് ഒരേ സമയം മീഡിയ എന്താണെന്നു പഠിക്കുവാനുള്ള കമ്പനിക്ക് തിരികൊളുത്തി .

നാട്ടിൽ കച്ചവടം ചെയ്യുന്നവർക്കും ,നാട്ടിലെ വരുമാനങ്ങൾക്കും ടാക്സ് വെട്ടിപ്പുകൾ ഉണ്ടാക്കുന്നതിനായി ഗൾഫിൽ പേപ്പർ കമ്പനികൾ സ്ഥാപിച്ചുകൊണ്ട് വലിയ ശമ്പളം കൈപ്പറ്റുന്നതായി കാണിച്ചുള്ള കളികളാണ് ഏറെയും നടന്നുപോരുന്നത് .

ഈ കണക്കൻ സ്വന്തമായി കമ്പനി രൂപീകരിച്ചുകൊണ്ട് ലക്ഷക്കണക്കിന് രൂപ ശമ്പളം കാണിച്ചുകൊണ്ട് ബാങ്കിൽ പണം നിക്ഷേപിക്കുകയും അത് എൻആർഇ അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് കഴിഞ്ഞ പത്തുകൊല്ലമായി ചെയ്തുകൊണ്ടിരുന്നത് .

കേരളത്തിലെ കുറെയധികം കച്ചവടക്കാരെയും സിനിമക്കാരെയും ടാക്സ് വെട്ടിപ്പുകൾക്കായി ഉപയോഗിച്ചിരുന്നത് ഈ വഴികളിലൂടെയായിരുന്നു . കേരളത്തിലെ ഒരു പ്രമുഖ മജീഷ്യനെയും ഇവർ ഇക്കളികൾക്ക് കൂടെ കൂട്ടിയിരുന്നു . ഒരു പ്രശസ്ത സ്വാമിയും ഈ ചങ്ങലയിലെ കണ്ണി ആയിരുന്നു .

മജീഷ്യൻ സ്‌കൂളുകളിൽ നിന്നും മൂന്നു ലക്ഷം കൈപ്പറ്റിയാണ് കുട്ടികളിൽ എനർജി പാസ് ചെയ്തുകൊടുത്തിരുന്നത് . ഇപ്പോൾ ദേശവിരുദ്ധ നടപടിയുടെ പേരിൽ എൻഐഎ അന്വേഷണം നേരിടുകയാണ്.

ആ മനുഷ്യന്റെ വാക്കുകളും പ്രവർത്തികളും കാണുമ്പൊൾ ലോകത്തുതന്നെ ഒരാളിനെയും നമുക്കിപ്പോൾ വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിൽ ഇവരുടെ പങ്ക് സ്തുത്യർഹമാണ് .

ഇങ്ങനെ ഒരു ഭരണം കേരളത്തിൽ നടപ്പാക്കുവാൻ നിരവധി ബുദ്ധിജീവി അഭിനേതാക്കളും , സോഷ്യൽ തല്ലിപ്പൊളികളും ,  പകൽമാന്യന്മാരും , കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടുണ്ട് .

കേരളത്തിലെ ഓരോരോ ജില്ലകളിലും മുനിസിപ്പൽ ആസ്ഥാനങ്ങളിലും പ്രത്യേകം പ്രത്യേകം ആളുകളെ കാണുകയും അവർക്കൊക്കെ ഓരോരോ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തുകൊണ്ടാണ് കാര്യങ്ങൾ നീക്കിയിരുന്നത് . പാറമട മാഫിയയും , മണലൂറ്റ് സ്രാവുകളും , ബാർ രമേശന്മാരും ഒക്കെ ഇക്കളികളുടെ ഭാഗഭാക്കായിരുന്നു .

പ്രളയഫണ്ടിനെ തിരഞ്ഞെടുപ്പ് ഫണ്ടാക്കി മാറ്റുവാനുള്ള ചെപ്പടിവിദ്യ പഠിപ്പിച്ചുകൊടുത്തത് ഈ കണക്കൻ ആയിരുന്നു .

ഇന്നിപ്പോൾ അതിരപ്പിള്ളി പദ്ധതിക്കാവശ്യമായ കോൺട്രാക്ടുകൾ തരപ്പെടുത്തുന്നത് സ്വപ്ന സുരേഷും ഈ കണക്കപ്പിള്ളയും ചേർന്നാണ് . അതിൽ പാർട്ടിക്കുള്ള ഫണ്ട് പ്രത്യേകം മാറ്റിവെച്ചാണ് കാര്യങ്ങൾ പ്ലാൻ ചെയുന്നത് .

ആരും ഒന്നും പിടിക്കപ്പെടാതിരിക്കുവാനാണ് കണക്കപ്പിള്ളയെ നിയമിച്ചത് . പ്രവാസി കൊച്ചുമുതലാളിയുടെ മകളുടെ കല്യാണത്തിന് കിട്ടിയ കമ്മീഷനുകൾ കേട്ടാൽ കേരളജനത തലയിൽ കൈവെക്കും .

ഇതെല്ലാം വീതം വെക്കുമ്പോഴാണ് കുറെ പ്രശനങ്ങൾ ആരംഭിച്ചത് . ഇത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തേണ്ടത്  അനിവാര്യമായിരിക്കുകയാണ് . അതിന് ചെറുപ്പക്കാർ രംഗത്തുവരണം .

ഡിവൈഎഫ്‌ഐയും എഐവൈഎഫും യൂത്ത് കോൺഗ്രസ്സുമൊക്കെ ഇത്തരക്കാരെ തിരിച്ചറിയുക . നല്ല നല്ല ഭരണങ്ങളെയും ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും നശിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക

kannasum kasalasum
Advertisment