Advertisment

നീതിക്കായുള്ള പോരാട്ടത്തിൽ സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം സെമിനാർ

New Update

ദമ്മാം: ബാബരി മസ്ജിദിദ് കേസിൽ സുപ്രീം കോടതിയിൽ നിന്നും പുറപ്പെടുവിച്ച വിചത്രവും നീതിയുക്തവുമല്ലാത്ത വിധിക്കെതിരെ നീതിക്കായുള്ള പോരാട്ടത്തിൽ സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കണമെന്ന് "നീതി തേടുന്ന ബാബരി" വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ്കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച സെമിനാർ ആഹ്വാനം ചെയ്തു.

Advertisment

publive-image

അൽ റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി നാസർ ഒടുങ്ങാട് അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യണൽ സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദിനോടും മുസ്ലിംകളോടും ഭരണകൂടത്തിനും നീതി പീഠത്തിനും നീതി പുലർത്തണമെങ്കിൽ ബാബരി മസ്ജിദ് അയോധ്യയിൽ പുനർ നിർമ്മിക്കുന്നതി ലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ.

ക്രുരന്മാരായ ഭരണാധികാരികൾക്ക് മുന്നിൽ കീഴൊതു ങ്ങിക്കൊടുക്കാതെ നീതിക്കു വേണ്ടി ആർജ്ജവത്തോടെ നിലകൊള്ളാനും ധിക്കാരികളായ ഭരണകൂടങ്ങൾക്കു മുന്നിൽ തല ഉയർത്തിനിന്ന പ്രവാചകൻ മാരുടെ ചരിത്രം മാതൃകയാക്കണമെന്നും അബ്ദുൽ സലാം മാസ്റ്റർ ആഹ്വാനം ചെയ്തു.

publive-image

"ബാബരി മസ്ജിദോ രാമ ജന്മ ഭൂമിയോ" എന്ന പുസ്തകത്തിന്റെ രചയിതാവും തേജസ് ന്യുസ് എഡിറ്ററുമായ പി.എ.എം ഹാരിസ് വിഷയാവതരണം നടത്തി.1528ൽ ഭരണാധികാരിയായ ബാബറിന്റെ സൈനിക മേധാവിയായിരുന്ന മീർബാഖിയാണ് അവധിൽ ബാബരി മസ്ജിദ് നിർമ്മിച്ചതെന്ന് കൃത്യമായ ചരിത്ര രേഖകളുണ്ട്. 1570 മാർച്ച് 30നു തുളസീതാസ് രചിച്ച രാമചരിതമാനസത്തിൽ അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി ഒരിടത്തും പരാമർശിക്കപ്പെട്ടിട്ടില്ല.

സ്വാതന്ത്ര്യ സമരത്തെ വഴിതിരിച്ചുവിടാൻ 1854ൽ ബ്രിട്ടീഷുകാരാണ് ഹിന്ദു മുസ്ലിം കലാപം ലക്ഷ്യമിട്ടു അവിടെ തെറ്റായ ചില നടപടികൾക്കു തുടക്കമിട്ടത്. 400 വർഷത്തി ലധികം മുസ്ലിംകൾ ആരാധന നിർവഹിച്ചുവന്നിരുന്ന മസ്ജിദ് 1992 ഡിസംബർ 6നു ഹിന്ദുത്വ വാദികൾ തകർത്തത്തിലൂടെ രാജ്യത്ത് സമാധാനം തകർന്നു. 2019ൽ പരമോ ന്നത കോടതിയിൽ നിന്നും വന്ന വിചിത്രമായ വിധിയിലൂടെ അനീതിയാണ് സംഭവി ച്ചിട്ടുള്ളത്. ഏതൊരു സമൂഹത്തിലും സമാധാനമുണ്ടാകണമെങ്കിൽ അവിടെ നീതി പുലരണമെന്നും നീതിക്കായുള്ള പോരാട്ടത്തിൽ സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ മത സാമൂഹ്യ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രതിനിധീകരിച്ച് ഷാജഹാൻ എം.കെ (പ്രവാസി), നിസാം വെള്ളാവിൽ (പി.സി.എഫ്), നസറുള്ളാഹ് അബ്ദുൽ കരീം ( ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), മൂസക്കുട്ടി കുന്നേക്കാടൻ (ഫ്രറ്റേണിറ്റി ഫോറം), പി.ടി അലവി (ജീവൻ ടി വി), ലുഖ് മാൻ വിളത്തൂർ (മനോരമ), സിറാജുദ്ദീൻ ശാന്തിനഗർ (തേജസ് ന്യുസ്), അഹ്‌മദ്‌ യൂസുഫ്, ഷാഫി വെട്ടം സംസാരിച്ചു. മൻസൂർ ആലംകോട്, ഷജീർ ആറ്റിങ്ങൽ, അലി മാങ്ങാട്ടൂർ, മുനീർ ഖാൻ കൊല്ലം, റെനീഷ് പാണക്കാട് നേതൃത്വം നൽകി.

 

Advertisment