Advertisment

'ഗുലാം നബി ആസാദ് പരിചയ സമ്പന്നനായ പൈലറ്റാണ്. അദ്ദേഹത്തിന് എഞ്ചിനിലെ തകരാര്‍ കണ്ടെത്താനും പരിഹാരം കാണാനും സാധിക്കും, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവം ഉപയോഗിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല'! ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയില്‍ അവസരം നല്‍കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കപില്‍ സിബല്‍

New Update

publive-image

Advertisment

ശ്രീനഗര്‍: ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയില്‍ അവസരം നല്‍കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കപില്‍ സിബല്‍. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവം ഉപയോഗിക്കാത്തതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് സിബല്‍ പറഞ്ഞു.

രാജ്യസഭാ കാലാവധി കഴിഞ്ഞെത്തിയ ഗുലാം നബി ആസാദിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കപില്‍ സിബല്‍. 'ഗുലാം നബി ആസാദ് പരിചയ സമ്പന്നനായ പൈലറ്റാണ്. അദ്ദേഹത്തിന് എഞ്ചിനിലെ തകരാര്‍ കണ്ടെത്താനും പരിഹാരം കാണാനും സാധിക്കും.

എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ അടിത്തറ അറിയുന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് മോചിപ്പിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ടായി. പാര്‍ലമെന്റില്‍ നിന്ന് പോകാന്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല'-സിബല്‍ പറയുന്നു.

ഗുലാം നബി ആസാദിന്റെ സ്വീകരണ പരിപാടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നറിയിപ്പും ശക്തിപ്രകടനവും ആയിട്ടാണ് കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍ എടുത്തിട്ടുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടാണ് ഇവിടെ ഒത്തുകൂടിയത്. തങ്ങള്‍ നേരത്തെയും ഒത്തുകൂടിയിരുന്നു. ഒരുമിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

കപില്‍ സിബലിന് പുറമെ കോണ്‍ഗ്രസ് നേതൃത്വത്തെ തിരുത്താന്‍ ശ്രമിച്ച ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ തുടങ്ങിയ നേതാക്കളും ജമ്മുകശ്മീരില്‍ രണ്ടു ദിവസങ്ങിലായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

Advertisment