Advertisment

നാട്ടിലുണ്ടായിരുന്ന ബന്ധം യുഎഇയിലും തുടര്‍ന്നു, ജാസി സുന്ദരിയായ യുവതിയെ പോലെയും അസി ഒത്ത പുരുഷനായും ടിക്ക് ടോക്കില്‍ വൈറലായി, അസിക്ക് ഒരു പെണ്ണുമായി ബന്ധമെന്ന് ജാസി; വൈറല്‍ കപ്പിള്‍സ് തല്ലിപ്പിരിഞ്ഞുവോ?

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ഷാര്‍ജ ;സമൂഹമാധ്യമത്തില്‍ വൈറലായിരുന്ന ജാസി-അസി ജോഡി തമ്മില്‍ത്തല്ലിപ്പിരിഞ്ഞു. ഇക്കാര്യമാണ് ഇപ്പോള്‍ ടിക് ടോക്കിലെ വൈറല്‍. വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ വളരെ അടുപ്പത്തിലായിരുന്നു ജീവിച്ചിരുന്നത്. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ജാസി (26) എന്ന ജാസിലിന്റെയും പാലക്കാട് ഒലവക്കോട് സ്വദേശി ആഷിഖി(27)ന്റെയും 'അസ്ഥിക്ക് പിടിച്ച' സൗഹൃദ ജീവിതം പ്രവാസികള്‍ക്കും ടിക്ടോക് പിന്തുടര്‍ന്നവര്‍ക്കും ഹരമായിരുന്നു. ഷാര്‍ജ അല്‍ നഹ്ദയില്‍ താമസിച്ചിരുന്ന ഇരുവരുടെയും ജീവിതം വൈറലായിരുന്നു.

ജാസിയെ കൈവിട്ട് അസി മറ്റൊരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായതാണ് തല്ലുകൂടാനും തുടര്‍ന്ന് വേര്‍പിരിയാനും കാരണമായതെന്നാണ് ഇവര്‍ ടിക് ടോക്കില്‍ പങ്കുവയ്ക്കുന്ന വിഡിയോകളില്‍ പറയുന്നത്. രണ്ടുപേരും മുഖത്ത് മര്‍ദനമേറ്റ പാടുകളോടെയാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. തന്നില്‍നിന്നു അകന്നുപോയ അസിയെ കാണാന്‍ അവന്റെ പുതിയ കൂട്ടുകാരിയുടെ ഫ്‌ലാറ്റില്‍ ചെന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്നാണ് ഇതുസംബന്ധമായ വിഡിയോകളില്‍ ജാസി ആരോപിക്കുന്നത്.

എന്നാല്‍, തന്റെ കാര്യത്തില്‍ ജാസി അമിതമായി ഇടപെട്ടിരുന്നതായും തന്റെ മാതാവ് നാട്ടില്‍ നിന്നു നിരന്തരം ആവശ്യപ്പെട്ടതിനാല്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ സുഹൃത്ത് അതിനെ എതിര്‍ത്തതായും അസി പറയുന്നു. അതേസമയം, യുഎഇയിലെ തങ്ങളുടെ ഒന്നിച്ചുള്ള ജീവിതം മറ്റേതെങ്കിലും കാരണത്താല്‍ പ്രശ്‌നത്തിലേയ്ക്ക് നയിക്കപ്പെടുമോ എന്ന ആശങ്കയില്‍ക്കഴിഞ്ഞിരുന്ന ഇരുവരും പരസ്പരം മാറി നില്‍ക്കാനും അതുവഴി സമൂഹമാധ്യമത്തില്‍ ഒറ്റയ്ക്ക് നിറഞ്ഞു നില്‍ക്കാനുമുള്ള തന്ത്രമാണ് ഈ അടിപിടിയെന്നും ഇവരുടെ ഫോളോവേഴ്‌സിനിടയില്‍ സംശയമുണ്ട്

കൈയില്‍ ലേഡീസ് ഹാന്‍ഡ് ബാഗ്, മുഖത്ത് റോസ് പൗഡര്‍, ചുണ്ടില്‍ ലിപ്സ്റ്റിക്, സെറ്റ് ചെയ്ത പുരികം, അണിയിച്ചൊരുക്കിയ കണ്‍പീലികള്‍, വേഷം പാന്റ്‌സും ഷേര്‍ട്ടും' ഇതായിരുന്നു ജാസിയുടെ വേഷവിധാനം. ഏഴു വര്‍ഷമായി യുഎഇയിലുള്ള ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന ഇവരുടെ 'കപ്പിള്‍ വിഡിയോസ്' ടിക് ടോകിലൂടെ പതിവായി കണ്ടിരുന്നത് ലക്ഷക്കണക്കിന് പേര്‍. ജാസി സുന്ദരിയായ യുവതിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ജീവിക്കുന്നത്. ആഷിയാണെങ്കില്‍, നിബിഡമായ താടി വളര്‍ത്തി ഒത്ത പുരുഷനായും. ഇരുവരും തമ്മില്‍ നാട്ടില്‍ നിന്നാണ് സൗഹൃദം ആരംഭിച്ചത്. അത് പിന്നീട് യുഎഇയിലെത്തിയിട്ടും തുടരുകയായിരുന്നു.

ഏഴു വര്‍ഷം മുന്‍പ് നാട്ടിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരനായിരുന്നു ആഷി. കളിപ്പിരാന്തില്‍ കറങ്ങിനടക്കാത്ത ഇടങ്ങള്‍ കേരളത്തിലുണ്ടായിരുന്നില്ല. അങ്ങനെയാണ് ജാസിയുടെ വീട്ടിനടുത്തും എത്തുന്നത്. അന്ന് ആഷി പങ്കെടുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ കാണാന്‍ ജാസിയുമെത്തിയിരുന്നു, ജാസിയുടെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു. ജാസിയും ആഷിയും തമ്മില്‍ പരസ്പരം കണ്ടുമുട്ടുകയോ നോട്ടം കൈമാറുകയോ ചെയ്തിരുന്നില്ല. എന്നാല്‍, ആഷി ജസിയുടെ കൂടെയുള്ള സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടു മോഹിച്ചു. ഫുട്‌ബോള്‍ കളിച്ച് ദാഹിച്ചപ്പോള്‍ ആഷിയും സഹകളിക്കാരില്‍ ചിലരും വെള്ളം കുടിക്കാന്‍ ചെന്നത് ജാസിയുടെ വീട്ടില്‍. അവിടെ ജാസിയെ കണ്ടതോടെ ആഷിയുടെ മനസില്‍ നിന്ന് പെണ്‍കുട്ടിയോടുള്ള 'മുഹബ്ബത്ത്' പോയി, പകരം അതിലേറെ സുന്ദരനായ ജാസിയുടെ മുഖമാണ് ഇടം പിടിച്ചത്. അന്നവര്‍ പരസ്പരം പരിചയപ്പെടുകയും ഗാഢ സൗഹൃദത്തിലേയ്ക്കുള്ള ഹൃദയ വാതിലുകള്‍ തുറക്കുകയും ചെയ്തു

 

Advertisment