Advertisment

ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചൈ അവസാനമായി കരഞ്ഞതെപ്പോഴാണ്? ചോദ്യകര്‍ത്താവിൻെറ ചോദ്യത്തിന് പിച്ചൈ പറഞ്ഞ മറുപടി ആരുടെയും കണ്ണുകൾ നിറയ്ക്കും. ഇപ്പോൾ അമേരിക്കൻ പൗരനാണെങ്കിലും മാതൃരാജ്യത്തെ അവിസ്മരിച്ച് പിച്ചൈ.

New Update

publive-image

Advertisment

ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ സിഇഒമാരിൽ ഒരാൾ ഗൂഗിൾ, ആൽഫബെറ്റ് കമ്പനികളുടെ തലപ്പത്തുള്ള സുന്ദര്‍ പിച്ചൈ ഇന്ത്യക്കാരുടെയും അഭിമാനമാണ്. തമിഴ്നാട്ടിൽ ജനിച്ച് ചെന്നൈയിൽ വളര്‍ന്ന പിച്ചൈ ഇന്ത്യൻ വംശജനാണ് എന്നതു തന്നെയാണ് കാരണം. ആഗോള ടെക്ക് കമ്പനിയുടെ തലപ്പത്ത് ആണെങ്കിലും ഇന്ത്യയെ അങ്ങനെയൊന്നും മറക്കാൻ സുന്ദര്‍ പിച്ചൈക്ക് ആകില്ല.

അതുകൊണ്ടാണല്ലോ അവസാനമായി കരഞ്ഞ ദിവസം എന്നാണ് എന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് സുന്ദര്‍ പിച്ചൈ ഹൃദയ ഭേദകമായ മറുപടി പറഞ്ഞത്. കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് കൊവിഡ് ബാധിച്ച് ലോകത്ത് നിന്ന് എന്നന്നേക്കുമായി യാത്ര പറഞ്ഞു പോയത് 40 ലക്ഷത്തോളം പേരാണ്. ഏതെങ്കിലും ഒരു രാജ്യത്തോ ചില പ്രദേശങ്ങളിലോ അല്ല. ലോകമെമ്പാടുമാണ് ആ മരണം.

മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള ട്രക്കുകൾ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടാണ് അവസാനം കരഞ്ഞത്. ഏപ്രിൽ -മെയ് മാസങ്ങളിൽ ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗമായിരുന്നു. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഗംഗയിലൂടെ ഒഴികിയത്. ചിത്രങ്ങൾ ഇൻറര്‍നെറ്റിൽ പ്രചരിച്ചിരുന്നു.

ഇപ്പോൾ അമേരിക്കൻ പൗരൻ ആണെങ്കിലും ഇന്ത്യ എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് ദക്ഷിണേന്ത്യയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനനം. ഇന്ന് ഞാൻ എത്തിയിരിക്കുന്ന ഈ പദവിക്കു പിന്നിലും ഇന്ത്യയുടെ സ്വാധീനമുണ്ട്. പിച്ചൈ പറയുന്നു. ഊഴം കാത്തു നിന്നുള്ള പഴയ ഫോൺ വിളി , ദൂരദര്‍ശനിലെ പ്രത്യേക പരിപാടി എല്ലാം സുന്ദര്‍ പിച്ചൈ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതാണ്.

life style
Advertisment