അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യുവതി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പൊലീസ് കേസെടുത്തു. യുവതി അവസാനം പകര്‍ത്തിയ വീഡിയോയും കുടുംബാംഗങ്ങളുടെ മൊഴിയും കണക്കിലെടുത്താണ് ഭര്‍ത്താവിനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് അഹമ്മദാബാദ് സ്വദേശിയായ ആയിഷ ആരിഫ് ഖാന്‍(23) സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുമ്പ് നദിയുടെ സമീപത്തുനിന്ന് ആയിഷ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുകയും ഇത് ഭര്‍ത്താവിന് അയച്ചുനല്‍കുകയും ചെയ്തിരുന്നു. ജീവനൊടുക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ ആരുമില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ടെങ്കിലും താന്‍ അനുഭവിച്ച പ്രശ്‌നങ്ങളും യുവതി തുറന്നുപറഞ്ഞിരുന്നു.
23 year old Ayesha releases this Video before Jumping in the #SabarmatiRiver #Ahmedabad! Just listen to this poignant misery of ill treatment at the hands of the In-Laws and a Ruthless Husband! Are We even Humans? When millions of Women are treated in such Tragic Fashion! pic.twitter.com/sPQf9za7Pp
— zafar sareshwala (@zafarsareshwala) February 28, 2021
ജീവനൊടുക്കുന്നതിന് മുമ്പ് യുവതി സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്വയം പരിചയപ്പെടുത്തിയാണ് അയിഷ വിഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. നന്നായി ചിരിക്കുന്നുമുണ്ട്. പക്ഷേ കണ്ണുകളിൽ നിരാശ പ്രതിഫലിക്കുന്നുമുണ്ട്. താൻ ചെയ്യാൻ പോകുന്നതിന് ആരും ഉത്തരവാദിയല്ലെന്ന് പറയുന്നു.
' ഞാന്‍ ഈ ചെയ്യാന്‍ പോകുന്നത് എന്റെ തീരുമാനമാണ്. ഇതിനുപിന്നില്‍ ആരുടെയും സമ്മർദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കുന്നു. ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും. ഇപ്പോള്‍ ഞാനൊരു കാര്യം പഠിച്ചു.
നിങ്ങള്‍ക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം. ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല. ഞാന്‍ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാന്‍ ഏറെ സന്തോഷത്തിലാണ്. നിങ്ങളെല്ലാം എന്നെ പ്രാര്‍ഥനയില്‍ ഓര്‍മിക്കണം. സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാന്‍ പോവുകയെന്ന് എനിക്കറിയില്ല.... ' - വീഡിയോയിലൂടെ അയിഷ പറയുന്ന അവസാന വാക്കുകളാണിത്.
ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം അയിഷ ആരിഫ് ഖാനെ വിവാഹം ചെയ്തത് 2018–ലാണ്. എന്നാൽ വളറെ കുറച്ച് നാളുകൾക്ക് ഉള്ളിൽ തന്നെ ആരിഫും കുടുംബാംഗങ്ങളും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ അയിഷയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. തിരിക സ്വന്തം വീട്ടിലെത്തിയെങ്കിലും പ്രശ്നങ്ങൾ ഒത്തു തീർപ്പിലാക്കി അയിഷയെ ഭർതൃവീട്ടിലേക്ക് അയച്ചു. 1.5 ലക്ഷം രൂപ അയിഷയുടെ പിതാവ് ആരിഫിന് നൽകുകയും ചെയ്തു. എന്നിട്ടും പ്രശ്നങ്ങൾ അവസാനിച്ചില്ല. വീണ്ടും അയിഷ തന്റെ മാതാപിതാക്കളുടെ അരികിലെത്തി.
ഭർത്താവുമായി പിരിഞ്ഞുള്ള ജീവിതം സഹിക്കാനാകാതെയാണ് അയിഷ മരിക്കാൻ തീരുമാനിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ അയിഷയെ ആരിഫും കുടുംബാംഗങ്ങളും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.