കാസർകോട്: ട്രെയിനിൽ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി കെവി സനീഷാ(45)ണ് പിടിയിലായത്.
കോട്ടച്ചേരിയിൽ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ആളുകൾ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ചെന്നൈ മംഗളൂരു എക്സ്പ്രസിൽ വച്ച് മെഡിക്കൽ വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തലശ്ശേരിയിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. ജനറൽ കമ്പാർട്ട്മെന്റിലാണ് വിദ്യാർഥിനി യാത്ര ചെയ്തത്. ട്രെയിനിൽ കയറിയതു മുതല്‍ സനീഷ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സ്ഥലം മാറിയിരുന്നു. ഇതിന് ശേഷം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി ഞെട്ടിയുണര്‍ന്ന് ബഹളം വച്ച് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെട്ടു.
തുടർന്ന് വിദ്യാര്‍ത്ഥി കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തി പോലീസിൽ പരാതിപ്പെടുകയായിരുന്നു. മെഡിക്കൽ വിദ്യാർഥിയുടെ പരാതിയില്‍ കേസെടുത്ത റെയിൽവേ പോലീസ് പെൺകുട്ടി നൽകിയ പ്രതിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. പ്രതിയെ ഇന്നു രാവിലെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.