കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണെന്ന് പോലീസ് അറിയിച്ചു.
വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. വയോധിക അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയൽവാസികൾ പോലീസിനോട് സംശയം പറഞ്ഞതിനെത്തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. അനക്കമില്ലാതെ കിടക്കുന്ന വയോധികയെ കണ്ട അയൽവാസികൾ അടുത്ത് രാജനെയും കണ്ടെന്ന് മൊഴി നൽകിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ. മൃതദേഹം കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ.