Advertisment

ബോയികോട്ട് കരൺ ,സൽമാൻ,യഷ്‌രാജ് !

New Update

സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഈ മൂവർക്കും അവരുടെ കൂട്ടാളികൾക്കുമെതിരേ ബോളിവുഡിൽ വൻ പടയൊരുക്കം ആരംഭിച്ചിരിക്കുന്നു. 32 മണിക്കൂറിനുള്ളിൽ Change.org പെറ്റിഷനിൽ ഒപ്പിട്ടത് 12.50 ലക്ഷത്തിലധികം പേർ.

Advertisment

publive-image

സുശാന്ത് സിംഗ് രാജ്‌പുതിന്റെ ആത്മഹത്യക്കുപിന്നിൽ നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറും,നടൻ സൽമാൻ ഖാനും ആദിത്യ ചോപ്ര യുടെ യഷ്‌രാജ് ബാനറുമാണെന്നും ഇവരുടെ സ്വജനപക്ഷപാതം ( Nepotism ) മൂലമാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്നും ഇവർ മൂന്നുപേരെയും ബഹിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബോളിവുഡിലെ സംവിധായികയും കൊറിയോഗ്രാഫറുമായ ജയശ്രീ ശർമ്മ ശ്രീകാന്ത് Change.org എന്ന പ്ലാറ്റ് ഫോമിൽ ആരംഭിച്ച ഓൺലൈൻ പെറ്റിഷന് വ്യാപകമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

10 ലക്ഷം പേരുടെ ഒപ്പുശേഖരണമാണ് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ അത് 13 ലക്ഷമാകുന്നു. ബോളിവുഡ് സിനിമാരംഗം ഇവരും കുറെ ശിങ്കിടികളും ഇവർക്ക് പിന്തുണ നൽകുന്ന അധോലോകവുമാണ് നയിക്കുന്നതെന്ന് പെറ്റിഷൻ ആരോപിക്കുന്നു.

വളരെ പ്രതിഭാവനായിരുന്ന സുശാന്തിനെ ബോളിവുഡിലെ ഈ നിഗൂഢ സംഘം പലതവണ റാഗിംഗ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും പതിവായിരുന്നെന്ന് പെറ്റിഷനിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ സാജിദ് നദിയാദ്‌വാല,സൽമാൻ ഖാൻ,കരൺ ജോഹർ, ബാലാജി,ദിനേശ് വിഷൻ, ബൻസാരി ,ടീ- സീരീസ്, യഷ്‌രാജ് എന്നിവർ സുശാന്തിനെ ഒരു കാരണവുമില്ലാതെ പൂർണ്ണമായും ബഹിഷ്‌ക്കരിക്കു കയായിരുന്നു.

പുത്തൻ ടാലന്റുകളെ തകർക്കാൻ ഇവർ അധോലോകനായകരുടെ സഹായവും തേടാറുണ്ടത്രേ. അതുകൊ ണ്ടുതന്നെ മറ്റുള്ളവർ സുശാന്തിനെ ചിത്രങ്ങളിൽ എടുക്കാൻ ഭയപ്പെട്ടിരുന്നു. കഴിഞ്ഞ 6 മാസക്കാലമായി കേവലം ടി.വി സീരിയലുകളിൽ മാത്രം ഒതിങ്ങികൂടേണ്ട അവസ്ഥ സംജാതമായപ്പോൾ സുശാന്ത് വിഷാദരോഗത്തിനടിമയായി മാറി..

publive-image

പ്രതിഭാധനനും, വിദ്യാസമ്പന്നനും , പരിശ്രമശാലിയുമായിരുന്ന സുശാന്തിനെ കരുതിക്കൂട്ടി ഇല്ലാതാക്കാൻ ബോളിവുഡിൽ ഇവർ കരുനീക്കങ്ങൾ നടത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമാ വ്യവസായമേഖല കേവലം അര ഡസൻ സ്വജനപക്ഷപാതക്കാർ (Nepotist ) കളുടെ കൈകളിലാണെന്നത് ഞെട്ടിക്കുന്ന യാഥാർഥ്യ മാണെന്ന് ജയശ്രീ ആരോപിക്കുന്നു.

പുറത്തുനിന്നുവരുന്നവരെ ഇല്ലായ്മചെയ്യാൻ ബോളിവുഡിൽ സംഘടിത നീക്കം നടക്കുന്നുണ്ടെന്ന് ഇപ്പോഴത്തെ ലേഡി സൂപ്പർ സ്റ്റാർ കങ്കണ റെനോട്ട് തുറന്നടിച്ചു. സിനിമാമേഖലയിൽ സ്വജനപക്ഷപാതം വ്യാപകമാണെന്ന് ചില വിഡിയോകൾ പ്രദർശിപ്പിച്ചുകൊണ്ടു നടൻ പ്രകാശ് രാജ് വെളിപ്പെടുത്തി. മുൻപു പലതവണ താൻ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണെന്ന് കമാൽ ആർ ഖാൻ (KRK) ആരോപിക്കുന്നു.

ജോഹർ ,ഭട്ട് ,കപൂർ കുടുംബങ്ങളിലെ സന്തതികളെപ്പോലെ പഠനമുപേക്ഷിച്ചു സിനിമയിൽ വന്ന് നിലനി ൽപ്പിനായുള്ള കുതന്ത്രങ്ങൾ മെനയാൻ സുശാന്ത് തയ്യാറായിരുന്നില്ല. രണ്ടു വർഷമായി സുശാന്തിനെ ഇവരെല്ലാം ചേർന്ന് ടോർച്ചർ ചെയ്തു. ഗോസിപ്പ് കൂലിക്കെഴുത്തുകാരെക്കൊണ്ട് അപവാദ കഥകൾ പടച്ചുവിട്ടു.സുശാന്ത് അഹങ്കാരിയും, തലക്കനമുള്ളവനും, ഗുണ്ടയുമാണെന്നും ,അയാൾക്കൊപ്പം ജോലിചെയ്യുക വലിയ ദുഷ്‌കരമാണെന്നുമൊക്കെയായിരുന്നു ഗോസിപ്പുകൾ.

ബോളിവുഡിലെ ഈ കോക്കസ് നിരവധി ടാലന്റുകളെ ഇല്ലായ്മചെയ്‌തിട്ടുണ്ട്. അതിൽ അവസാന ഇരയാണ് സുശാന്ത് സിംഗ് രാജ്‌പുത്- ജയശ്രീ തുറന്നടിച്ചു.

boycott karan salman
Advertisment