Advertisment

ഓണം കഴിഞ്ഞു. ഒരു മംഗാളി ഓണം ?!

author-image
ജയശങ്കര്‍ പിള്ള
Updated On
New Update

ങ്ങിനെ ഒരു തിരുവോണ നാൾ കൂടി കടന്നു പോകുന്നു. മലയാളികൾക്ക് എന്നും ആഘോഷങ്ങൾ ആണ്. അതിൽ ഏറ്റവും പ്രധാനം ആണ് ഓണം. പുതു വസ്ത്രങ്ങൾ, വിഭവ സമൃദ്ധമായ സദ്യ, ഇഷ്ടാനങ്ങൾ അങ്ങിനെയൊക്കെ നടത്തിയിരുന്ന ഓണം ഇന്ന് ഗൃഹോപകരണങ്ങൾ, വിദേശ ടൂറുകൾ, കാറ്ററിങ് സദ്യ വരെ ഒക്കെ ആയി നിൽക്കുന്നു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കാൻ അറിയാവുന്നവർ വിരളം, അതിലും പരിമിതമായ സമയം മാത്രം. പ്ലാസ്റ്റിക് ഓണത്തപ്പൻ, വാഴയില, പ്ലാസ്റ്റിക് അരി വരെ ഓണത്തിന് സുലഭം. അതും ഓൺലൈൻ.

Advertisment

മലയാളികളേക്കാൾ കൂടുതൽ സന്തോഷത്തോടെ ഓണം ആഘോഷിക്കുന്നത് ഇന്ന് ബംഗാളികൾ ആണെന്ന് തോന്നുന്നു. ഒരു തൂശൻ ഇലയിൽ നിറയെ കേരള വിഭവങ്ങൾ നിമിഷനേരം കൊണ്ട് പാചകം ചെയ്യുവാൻ മിനിറ്റുകൾ മതി അവർക്കു.കുറച്ചു വര്ഷങ്ങൾക്ക് മുൻപ് മാവേലിക്കരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തു ഹരികൃഷ്ണയിൽ കയറി നല്ല മസാല ദോശയും, വടയും കഴിച്ച ഓർമ്മയുണ്ട്. അവിടെ അടുക്കളയിൽ പാചകം മുതൽ ഓർഡർ എടുക്കുന്നത് വരെ ബംഗാളി. വളരെ രുചികരമായ ഭക്ഷണം. ചില കള്ളുഷാപ്പുകളിലെ മീൻകറിയും, കപ്പയും ബീഫും വരെ പാചകം ചെയ്യുന്നത് ബംഗാളികൾ.

publive-image

കേരളത്തിൽ ബംഗാളിൽ നിന്നും വന്നു മലയാള ഭാഷ പഠനത്തിൽ അവർ മുന്നിട്ടു നില്കുന്നു. തിരുവോണ പരിപാടികൾ ചില ചാനലുകളിൽ കണ്ടപ്പോൾ അതിശയം തോന്നി. അവതാരികമാർ മലയാളം പല്ലു കോട്ടയ്ക്കകത്തു നാക്കിനെ തടവയിൽ ആക്കി സംസാരിയ്ക്കുന്നു. മലയാള സാഹിത്യ പ്രവർത്തകർ പിഎസ്‌സി പരീക്ഷകൾ മലയാളീകരിയ്ക്കാൻ കുത്തിയിരുപ്പ് നടത്തിയ ഓണനാളിൽ ബംഗാളി മലയാളം നന്നായി എഴുതുന്നു സംസാരിയ്ക്കുന്നു. മലയാളി മംഗ്ളീഷ് പരിപാടികൾ നടത്തി കോമഡി ഷോകൾ, മുഖാമുഖം പരിപാടികളിൽ ഒക്കെ അരങ്ങു തകർക്കുന്നു.

മലയാളിയ്ക്ക് മഞ്ഞകറികൾ ഒരുക്കുന്ന അന്യദേശ തൊഴിലാളികൾ കൂട്ടത്തിൽ മലയാളി മലയാളത്തിന് തീർത്ത മഞ്ചൽ മനസ്സിൽ ചുമക്കുന്നു (നെഞ്ചോട് ഏറ്റുന്നു). ബംഗാളിൽ ഇടതു രാഷ്ട്രീയം തകർന്നടിഞ്ഞു എങ്കിലും കേരളത്തിലെ ബംഗാളികളുടെ താമസസ്ഥലലങ്ങളുടെ ഭിത്തികളിൽ ഇടതു ഭരിയ്ക്കുന്ന സഹകരണ സംഘങ്ങൾ,ദേശാഭിമാനി മലയാളം കലണ്ടർ പല തൊഴിൽ ദാദാക്കൾ ആയ കരാറുകാരുടെ പേരുകൾ മലയാളത്തിൽ രേഖപ്പെടുത്തി നമ്മെ നോക്കി ചിരിയ്ക്കുന്നു.

ബംഗാളി എന്ന് പറയുവാൻ നമുക്ക് മടി. അന്യദേശ തൊഴിലാളി. അന്യദേശങ്ങളിൽ എന്നെയും മറ്റു പലരെയും പോലെ തൊഴിൽ എടുക്കുന്ന പ്രവാസി, കുടിയേറ്റക്കാരൻ, ഇമ്മിഗ്രന്റ് എന്ന നല്ല കേരളീയർ നമുക്ക് വേണ്ടി സര്‍വം ചെയ്യാന്‍ അവന്‍/ അവള്‍ വേണം. പാടത്ത്, പറമ്പില്‍, അലക്കു കല്ലില്‍, ഇസ്തിരിയിടാന്‍, കല്ലു വെട്ടാന്‍, മണ്ണു കുഴയ്ക്കാന്‍, കമ്പി വളയ്ക്കാന്‍, അറബാനതള്ളാൻ, ഓണം,വിഷു,ആണ്ടു പെരുന്നാൾ,ക്രിസ്മസ്,ഈദ് നു ഒക്കെ തരാതരം വച്ച് വിളമ്പാൻ, മരിപ്പിനു കുഴിവെട്ടാൻ, മാവുമുറിയ്ക്കാൻ, മഞ്ഞം ചുമക്കാൻ, അത് വീഡിയോയിൽ പകർത്താൻ വരെ എൻആർഐ തൊഴിലാളിയായ (മുതലാളി) നമ്മുടെ തൊഴിലാളികൾ.

തൊഴിലാളി സമത്വവും, അവകാശവും പതിറ്റാണ്ടുകൾക്ക് മുൻപേ സമരം ചെയ്തു നേടിയെടുത്ത മലയാളി നാടും നഗരവും വിട്ടു.എന്നെ പോലെ തന്നെ. മറ്റുരാജ്യങ്ങളിൽ പണിയെടുത്തു, നാട്ടിൽ ഉള്ള ചെറുപ്പക്കാരെ വെറുതെ ഇരുത്തി. ഇന്ന് ഇന്ത്യയിൽ മലയാളികളും,പഞ്ചാബികളും പാലായനത്തിന്റെ മൂർദ്ധന്യത്തിൽ ആണ്.

ലക്ഷകണക്കിന് തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പണി എടുക്കുന്ന കേരളത്തിൽ ലക്ഷകണക്കിന് മലയാളികൾ തൊഴിൽ ഇല്ലായ്മ വേതനം കൈപ്പറ്റുന്നു. അപ്പൊ അന്യ സംസ്ഥാന തൊഴിലാളികൾ ചെയ്യുന്ന തൊഴിലുകൾ തൊഴിൽ അല്ലെ? അപ്പൊ തിരിച്ചു നിങ്ങൾ ചോദിയ്ക്കും നിങ്ങളോ എന്ന്? (13 / 14 വയസ്സുമുതൽ കാർഷിക ജോലികൾ ചെയ്തു പഠനം കഴിഞ്ഞു നിരവധി വര്ഷം നാടിനു വേണ്ടി സേവനം ചെയ്തു എന്ന ഒരു ആത്മവിശ്വാസം എന്നിൽ ഉണ്ട്).വെറുതെ നടന്നു തൊഴിൽ ഇല്ലായ്മ വേതനം കൈപറ്റി അന്യദേശക്കാർക്കു തൊഴിൽ നൽകുന്നവരെ കുറിച്ചാണ് പരാമർശം.

ഇന്നവർ മലയാളം അറിയാവുന്ന,വായിയ്ക്കുന്ന,എഴുതുന്ന,അവരുടെ കുട്ടികൾ മലയാളം സ്‌കൂളിൽ പഠിക്കുന്ന മലയാളികൾ ആണ്. അവർ നമ്മെക്കാൾ നന്നായി മലയാളത്തെയും, കേരളത്തെയും അറിയുന്നു, സ്നേഹിക്കുന്നു, സമ്പാദിയ്ക്കുന്നു.  ചെളിയും, മണ്ണും പുരണ്ട തറയിൽ കിടന്നുറങ്ങിയും, അടുപ്പുകൾ വല്ലപ്പോഴും ഒക്കെ പുകയ്ക്കുകയും ചെയ്ത ആസാമിലും, ബംഗാളിലും, ഒറീസയിലും ഉള്ള ദരിദ്ര വോട്ടർമാർ അല്ല.

കേന്ദ്ര സർക്കാർ പണിതു നൽകിയ കംഫർട്ട് സ്റേഷനുകളെക്കാൾ മെച്ചമുള്ള ടോയ്‌ലറ്റുകൾ, കേരളത്തിലെ ആദിവാസി മേഖലയിലെ മണ്വീടുകളേക്കാൾ നല്ല വീടുകൾ ഉള്ള ഭാഷയും,വിശ്വാസവും,ബന്ധങ്ങളും,തൊഴിലിന്റെ മഹത്വവും അറിയുന്നവർ ആണ്. അവരിൽ രാഷ്ട്രീയ ബോധവും,ഭരണ മികവും ഉള്ളവർ ഉണ്ട്. കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ വരെ അന്യദേശക്കാർ എന്ന് മുദ്രയടിച്ചു തൊഴിൽ കാർഡുകൾ നൽകുമ്പോൾ മലയാളികളിൽ നല്ലൊരു ശതമാനവും അന്യദേശ തൊഴിലാളികൾ മാത്രമാണ് എന്ന് സ്വയം അറിയണം.

ഗൾഫ്,അമേരിയ്ക്ക, ആസ്‌ട്രേലിയ, യുകെ, മലേഷ്യ, സിംഗപ്പൂർ ഇങ്ങനെ ലോകത്തിന്റെ വിവിധകോണിൽ അടിസ്ഥാന വേതനം കൈപ്പറ്റി തൊഴിലാളികൾ ആയി 60 ശതമാനത്തിൽ അധികം മലയാളികൾ പ്രവാസി ആയി ഇടം പിടിയ്ക്കുന്നു. വെറും 5 ശതമാനം പോലും പ്രവാസി മലയാളികൾ ബിസിനസ്സ് ചെയ്തു മാത്രം വരുമാനം ഉണ്ടാക്കുന്നില്ല. ഇനി തൊഴിൽ രഹിതർ ആയ മലയാളി പ്രവാസികൾ 12 ശതമാനത്തിനും മേലെയാണ്. അമേരിയ്ക്ക,കാനഡ യൂറോപ്പ് ഇതിൽ മുന്നിൽ നില്കുന്നു.

മലയാളത്തിന് വേണ്ടി സാമൂഹിക നായകർ കുത്തി ഇരിപ്പു സമരം ചെയ്യുമ്പോൾ, തൊഴിലില്ലാത്തവർ കേരളത്തിൽ പെരുകുമ്പോൾ,സാമ്പത്തീക മാന്ദ്യം അറപ്പുരയിൽ ചിതൽ ആയി കയറുമ്പോൾ, പ്രളയം പട്ടടകൂടി വിഴിങ്ങിയിട്ടും എല്ലാം നാം മലയാളികൾ തൊഴിൽ തേടി പാലായനം ചെയ്യുന്നു. നമുക്ക് വേണ്ടി ,നമ്മുടെ മുറ്റത്തു തൊഴിൽ ചെയ്യുന്ന മറ്റു ഭാഷക്കാരെ നമുക്കൊപ്പം തിരുത്തിയില്ല എങ്കിലും, അവരെ ഞങ്ങളെപ്പോലുള്ള പ്രവാസികൾ ആയെങ്കിലും മലയാളിയും,സർക്കാരും,രാഷ്ട്രീയ പ്രവർത്തകരും കാണണം. ഓണ നാളിൽ എങ്കിലും മാവേലിയുടെ മഹത്വവും, ആ സങ്കൽപ്പവും നാം മറക്കുവാൻ പാടില്ലായിരുന്നു.

ഇനിയെങ്കിലും പ്രവാസി സംസ്കാരത്തിൽ (അന്യദേശ തൊഴിലാളി ആയി) കഴിഞ്ഞ നാലര പതിറ്റാണ്ടുകൾ ആയി ഉപജീവനം നടത്തുന്ന കേരള സമൂഹം ബംഗാളികൾ, ആസാമികൾ, ഒറീസ്സക്കാർ, തമിഴർ രെ ഒക്കെ നമ്മെ പോലുള്ളവർ ആയി കാണണം. അവർ നമ്മളെപോലുള്ള സഖാക്കൾ ആണ്,സങ്കികൾ ആണ്,കൊങ്ങികൾ ആണ്. സഖാക്കൾ ആണ് ഭൂരിഭാഗവും.കൂലിക്കുറവില്‍. ബംഗാളികള്‍. അവരെ നിന്ദിച്ചും അവഗണിച്ചും കാണാതേയും മലയാളി നടന്നു.

അവരും തൊഴിലാളികളെന്ന് തൊഴിലാളി പാര്‍ടികള്‍ അറിഞ്ഞില്ല. ആ സഖാക്കള്‍ വെറും സഖാക്കൾ അല്ല. പതിറ്റാണ്ടുകൾ ആയി ചെങ്കൊടി നെഞ്ചിൽ ഏറ്റിയവർ ആണ്. അവർക്കു ക്ഷേമനിധിയില്ല, പ്രളയ ആശ്വാസം ഇല്ല, ഓണം ഇല്ല,ഹോളി ഇല്ല. കിടപ്പാടം ഇല്ല. ഇതാണോ മാവേലിയുടെ സോഷ്യലിസം,? ഇതാണോ വിദേശത്തുനിന്നു നൂറ്റാണ്ടുകൾക്കു മുൻപ് അവിഭക്ത ഭാരതത്തിൽ വിവിധ മത പ്രവാചകരെ, പ്രവർത്തകരെ, കച്ചവടക്കാരെ സ്വീകരിച്ച മലയാളിയുടെ ഓണ നാളുകൾ.? മംഗാളി ഓണം ?!

Advertisment