അവസാനമായി..വിട പ്രിയ ഡീഗോ.. ഒരു ബ്രസീല്‍ ആരാധകന്റെ വിടപറച്ചില്‍..
ഫുട്‌ബോളിന്റെ ചക്രവാളങ്ങളില്‍ ഒരു ശുഭ്ര നക്ഷത്രം പോലെ ഉദിച്ചുയര്‍ന്നു. ലോകത്തെ തന്റെ കാലടികളില്‍ കിടത്തിയ ഒരേ ഒരു രാജാവ്. വിശപ്പ് മാറ്റാന്‍ ഒരു വഴിയും കാണാത്ത ബാല്യകാലത്ത് പശി അടങ്ങാന്‍ ഫുട്‌ബോള്‍ ആയിരുന്നു ഒരേ ഒരു വഴി. പണവും പ്രശസ്തിയും വന്നു കുമിഞ്ഞു കൂടുമ്പോഴും പട്ടിണി പാവങ്ങളെയും അരികുവല്‍ക്കരിക്കപ്പെട്ട പാവങ്ങളെയും ഓര്‍ത്തായിരുന്നു ഡീഗോ സങ്കടപ്പെട്ടത്. ആ ഡീഗോ ലോകമെമ്പാടും ഉള്ള ജനങ്ങളുടെ മനസ്സ് കീഴടക്കിയതില്‍ എന്തത്ഭുതം?
1986ല്‍ പത്ര താളുകളില്‍ ഫുട്‌ബോള്‍ ചിത്രങ്ങള്‍ കണ്ട് ഈ കളിയെ ഇഷ്ടപ്പെട്ടു ഒരു സ്‌കൂള്‍കാരന് അപ്പുറത്തെ വീട്ടിലെ ഹരിയേട്ടന്റെ കെല്‍ട്രോണ്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി ആസ്‌ടെക്ക സ്റ്റേഡിയം ആയതിലും അത്ഭുതമില്ല. പെറ്റു വീഴുമ്പോള്‍ ടിവിയും സ്മാര്‍ട്ട് ഫോണും ടാബ്ലെറ്റുകളും കൊണ്ടു അമ്മാനമാടുന്ന ഇന്നത്തെ കുട്ടികള്‍ എന്തൊരു ഭാഗ്യവാന്മാര്‍…
ആരോരുമറിയാതെ മഞ്ഞയും നീലയും നിറഞ്ഞ ബ്രസീലിനെ മനസ്സിലേറ്റിയ ആ പതിനാലുകാരന്, ഏതാനും കളികളിലൂടെ, പാര്‍ട്ടി ഗ്രാമത്തില്‍ മറഡോണ എന്ന സഖാവിന്റെ തിരുപ്പിറവി നോക്കി നില്‍ക്കാനേ ആയുള്ളൂ. അര്‍ജന്റീന തോല്‍ക്കണം എന്നാശിക്കുമ്പോഴും കവുങ്ങിന്‍ തോട്ടത്തില്‍ കൂടി സൈക്കിള്‍ ഓടിക്കുന്ന ചെക്കനെ പോലെ എതിരാളികളുടെ കോട്ടകളില്‍ കൂടി പന്തും കൊണ്ട് വളഞ്ഞു പുളഞ്ഞു പോകുന്ന ഡീഗോ അക്കാലത്തെ ജനതയെ കോരിത്തരിപ്പിച്ചു കഴിഞ്ഞിരുന്നു.
അന്നും എനിക്കും പന്ത് കളിയെ സ്‌നേഹിക്കുന്ന ആര്‍ക്കും ഡീഗോയെ വെറുക്കാന്‍ ആവില്ലായിരുന്നു. ഫ്രാന്‍സിനോടുള നൂറ്റാണ്ടിലെ യുദ്ധം തോറ്റ ബ്രസീലുകാരെ നാണിപ്പിച്ചു കൊണ്ട് ഡീഗോ ഒറ്റക്ക് അര്‍ജന്റീനയെ ലോക ചാമ്പ്യന്മാര്‍ ആക്കിയപ്പോള്‍ ഒരു ബ്രസീല്‍ ആരാധകനും തല കുനിച്ചില്ല. മറിച്ചു അവരും രഹസ്യമായി ഡീഗോയെ പ്രണയിക്കുകയായിരുന്നു.
1990ല്‍ എത്തിയപ്പോള്‍ ഉജ്വലമായി കളിച്ചു വന്ന ബ്രസീലിനെ ഒരു നിമിഷത്തെ മാന്ത്രികതയില്‍ പിറന്ന ത്രൂ പാസ്സിലൂടെ കനീജിയക്ക് ഗോള്‍ അടിക്കാനുള്ള അവസരമുണ്ടാക്കി പരാജയപ്പെടുത്തിയ ഡീഗോയെ ഞാന്‍ എത്ര മാത്രം വെറുത്തിരുന്നു എന്ന് പറയാന്‍ ആവില്ല. 1994ല്‍ പ്രിയ റൊമാരിയോ തേരോട്ടം നടത്തി 24 കൊല്ലത്തിന്റെ വറുതി തീര്‍ത്തു കപ്പ് നേടുമ്പോള്‍ ബാറ്റി ഗോളിനെ മുന്നില്‍ നിര്‍ത്തി പട പൊരുതി പകുതിക്ക് വച്ചു അപമാനിതനായി പടക്കളം വിടുമ്പോള്‍ ലോകം ആ മനുഷ്യനെ ചേര്‍ത്ത് നിര്‍ത്തിയത് എന്ത് കൊണ്ടാകാം..?
ഡ്രസിങ് റൂമില്‍ കളിക്ക് മുന്‍പും കളിക്ക് ശേഷവും ആടിപ്പാടി ടീമംഗങ്ങളെ ഉത്തേജിപ്പിക്കാന്‍ ഡീഗോവിനുള്ള കഴിവ് ഒന്നു വേറെ തന്നെ ആണ്.. അങ്ങനെ ആയിരുന്നു ശരാശരിക്കാര്‍ മാത്രമുള്ള 1986 ലെ അര്‍ജന്റീനയെ അയാള്‍ ജയിപ്പിച്ചെടുത്തത്. ഏറെ കഴിവുണ്ടെന്ന് തെളിയിച്ചിട്ടും മെസിയുടെ അര്‍ജന്റീന കിരീടം ഇല്ലാതെ ഉഴലുന്നതിനും ഇതുകൊണ്ട് തന്നെ.
മറഡോണ ഒരിക്കലും പദവിയും പേരും നോക്കിയായിരുന്നില്ല കളിച്ചത്. എല്ലാം മറന്നു ആര്‍ത്തു വിളിക്കുന്ന ആയിരങ്ങള്‍ അയാളെ എന്നും കീഴടക്കി.. വഴിയോരങ്ങളില്‍ ആര്‍ത്തു വിളിക്കുന്നവരെ അയാള്‍ ലോക കിരീടങ്ങളെക്കാള്‍ വില മതിച്ചു… ഒരേ സമയം ചെഗു വേരയെയും ഫിദല്‍ കാസ്‌ട്രോയെയും ചാവെസിനെയും കഴുത്തിലെ കുരിശിനെയും സ്‌നേഹിച്ച അയാള്‍ ആധുനിക മനുഷ്യനെ ഉന്മാദിപ്പിച്ച ഒരു ഗന്ധര്‍വ്വന്‍ ആയിരുന്നു. ബ്രസീലിലാണ് ജനിച്ചിരുന്നതെങ്കില്‍ ഈ മനുഷ്യന്‍ ഇത്രയേറെ ബഹുമതികള്‍ നേടിയേനെ. എന്നിലെ ഫുട്‌ബോള്‍ ആരാധകന് നിറ സംതൃപ്തി നേടാന്‍ അവസരം ഒരുക്കിയേനെ.
ഡീഗോ അര്‍മാന്‍ഡോ മറഡോണ…സ്വര്‍ഗ്ഗ ലോകത്തിന്റെ ഗ്യാലറികളില്‍ ഇരുന്നു സര്‍വ ദൈവങ്ങളും, ആ മനുഷ്യനില്‍ ഫുട്‌ബോള്‍ എന്ന മാസ്മരിക സൗന്ദര്യ സൗരഭ്യ ചേരുവകള്‍ വാരി വിതറി. മൈതാനത്തു അസാധ്യമായത് അയാള്‍ അയത്‌ന ലളിതമായി ചെയ്തു തീര്‍ത്തു. കളത്തിനു പുറത്ത് ചോരയും നീരും നിറഞ്ഞ, കരയാന്‍ തോന്നുമ്പോള്‍ കരഞ്ഞും, ചിരിക്കാന്‍ തോന്നുമ്പോള്‍ പൊട്ടി ചിരിച്ചും ആസ്വദിക്കാന്‍ തോന്നുമ്പോള്‍ എല്ലാം മറന്നു ആസ്വദിച്ചും താനുമൊരു വെറും മനുഷ്യന്‍ ആണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.
എല്ലാത്തിലും അദ്ദേഹത്തില്‍ ദ്വന്ദ മുഖങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ക്കും മനസിലാകാത്ത ഇരട്ട വ്യക്തിത്വങ്ങള്‍.. നിലപാടുകള്‍ അയാള്‍ക്ക് ജീവിതം ആയിരുന്നു. കോരിത്തരിപ്പിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ സൗന്ദര്യ ഭൂമികയില്‍ നിന്നും അയാളെ തേടി വന്ന ലൗകിക സൗഖ്യങ്ങളുടെ വശ്യ മനോഹര പുഞ്ചിരികളെ അയാള്‍ ഒരു പുഷ്പത്തിനെ ചവിട്ടി മെതിക്കുന്നത് പോലെ ചവിട്ടി മെതിച്ചു.
അടിച്ചമര്‍ത്തപ്പെട്ട അല്ലെങ്കില്‍ ശാന്തി ആഗ്രഹിക്കുന്ന ലോക ജനതക്ക് മേല്‍ സന്തോഷവും വാരി വിതറിക്കൊണ്ട് അയാള്‍ ഡ്രിബിള്‍ ചെയ്തു മുന്നേറി. അലാസ്‌ക മുതല്‍ ആസ്‌ത്രേലിയ വരേയും ജപ്പാന്‍ മുതല്‍ ജമൈക്ക വരെയും മലപ്പുറം തൊട്ടു മംഗോളിയ വരെയും അയാളുടെ നീക്കങ്ങളിലും അതിലൂടെ വിരിഞ്ഞ സൗന്ദര്യത്തിലും മതിമറന്നു. പിന്നെയും മനുഷ്യരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ദേശങ്ങളില്‍ ഒക്കെ പരിലസിച്ചു.
ഫുട്‌ബോള്‍ ഒരു കളി മാത്രം ആയിരുന്നു എങ്കില്‍ ഡീഗോ വെറുമൊരു കളിക്കാരന്‍ മാത്രം ആയേനെ. എന്നാല്‍ മനുഷ്യന്റെ ഏതൊരു സങ്കടകരമായ അവസ്ഥകളെയും ഇല്ലാതാക്കുന്ന ഒരു വലിയ ആരോഗ്യ ശാസ്ത്രം ആണ് ഫുട്‌ബോള്‍. മഹാ വ്യാധികള്‍ പെട്ട് ഉഴലുന്ന ലോക ജനതക്ക് അങ്ങേ അറ്റത്തെ ഭ്രാന്തിനോളം എത്തുന്ന മൂര്‍ച്ഛ നല്‍കാന്‍ ഡീഗോ എത്തി. അയാളുടെ കാലുകളില്‍ നിറച്ച മാന്ത്രികതയുടെ ലായനിയും ലോകജനത ആമോദത്തോടെ ഊറ്റിക്കുടിച്ചു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ആ ലഹരിയില്‍ മതിമറന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതക്ക് വേണ്ടി പോരടിച്ച വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയാണ് ലഹരിയുടെ മല അടിവാരങ്ങളില്‍ കറങ്ങി നടന്ന ഡീഗോയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്. തന്റെ ഉറ്റ സുഹൃത്ത് എന്ന് ഡീഗോ വിശേഷിപ്പിച്ച ഫിദല്‍ വിടപറഞ്ഞ നവംബര്‍ 25 നു തന്നെ ജീവിതത്തിന്റെ പിച്ചില്‍ നിന്ന് ബൂട്ടഴിച്ചുകൊണ്ട് ദീഗോ പോയതും കാല്‍പന്തോളം പോന്ന കവിത. അതോ അത് കാലത്തിന്റെ കാത്തു വെപ്പ് ആയിരുന്നോ?
അവസാനമായി..വിട പ്രിയ ഡീഗോ.. ഒരു ബ്രസീല്‍ ആരാധകന്റെ വിടപറച്ചില്‍..
മഴക്കാലം ആരംഭിച്ചുകഴിഞ്ഞു. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. അപകടസാധ്യതകളെല്ലാം ഒഴിവാക്കി മഴക്കാലം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് വാഹനത്തെ ഡീഫോഗ് ചെയ്യാനുള്ള പൊടിക്കൈകള്‍ നോക്കാം.ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം. വാഹനത്തിനുള്ളിലു പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം. […]
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്‍ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല്‍ വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും വീട്ടില്‍തന്നെ വളരെ എളുപ്പം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ കാലിലെ വേദന അകറ്റാന്‍ സഹായിക്കുന്നതും കാലുകള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നതുമാണ്. 1. കാല്‍ വിരലുകള്‍ വലിച്ചുനീട്ടല്‍ കാല്‍ വിരലുകള്‍ക്കും കാലിനും കൂടുതല്‍ ചലനക്ഷമത നല്‍കുന്നതും രക്തയോട്ടം […]
ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച് ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ പിൻ സെറ്റ് ചെയ്ത്, പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം രാജ്യത്ത് 99.9% പേർക്കും […]
കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. ഡയമണ്ട് കട്ട് ഒരു വജ്രത്തിന്റെ തിളക്കം അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന് മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്. 52% […]
ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ […]
പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു. വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. […]
ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലില്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ ഒപ്പുവച്ചതോടെ ഇതു നിയമമായി. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്‍ടസ്ടാഗിന്റെ അംഗസഖ്യ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതാണ് നിയമം. നിയമത്തെക്കുറിച്ച് പ്രസിഡന്റ് ഔദ്യോഗിക പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ബില്ലിന്റെ രാഷ്ട്രീയ ഭാഗം കണക്കിലെടുക്കുന്നില്ലെന്നും, അടിസ്ഥാന നിയമത്തില്‍നിന്നു വ്യതിചലിക്കുന്നുണ്ടോ എന്നു മാത്രം പരിശോധിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ പരിശോധനയ്ക്കു ശേഷമാണ് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. അടുത്ത ആഴ്ച മാത്രമേ നിയമത്തിന്റെ പൂര്‍ണ രൂപം ഫെഡറല്‍ ലോ ഗസറ്റില്‍ […]
ന്യൂയോർക് : കാനഡയിലെ കാട്ടുതീയിൽ നിന്ന് പുക നിറഞ്ഞ വായു തെക്കോട്ട് തള്ളുന്നത് തുടരുന്നതായി കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിനാൽ, ന്യൂയോർക്ക് നഗരത്തിലെയും ട്രൈ-സ്റ്റേറ്റിലെയും ആരോഗ്യ ഉദ്യോഗസ്ഥർ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉള്ളിൽ തന്നെ തുടരാനും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലും മൂന്നാം ദിവസവും തുടരുന്നു.ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും സ്കൈലൈനുകൾ മായ്‌ക്കുകയും ആകാശത്തെ ഓറഞ്ച് നിറമാക്കുകയും ചെയ്യുന്ന കട്ടിയുള്ളതും […]
ഹൂസ്റ്റൺ: ലോക സമാധത്തിനായും, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വേണ്ടിയും പ്രാർത്ഥിക്കാനായും ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ ജൂൺ 17 ശനിയാഴ്ച വരെ ഹൂസ്റ്റണിലുളള ഡെസ്റ്റിനി സെന്ററിൽ വച്ച് പ്രാർത്ഥന മീറ്റിംഗുകൾ നടത്തുന്നു. രാത്രി യോഗങ്ങളിൽ പാസ്റ്റേഴ്സ് അനീഷ് ഏലപാറ, മൈക്കിൾമാത്യൂസ്, ഷിബു തോമസ്, വിൽസൻ വർക്കി, കെ. ജെ. തോമസ് കുമളി എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. പകൽ രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 2 മണിയ്ക്കും പ്രത്യേകം പ്രാർത്ഥന മീറ്റിംഗുകൾ ഉണ്ടായിരിക്കും. ഈ പ്രാവിശ്യത്തെ […]