Advertisment

ഉപരിപഠനം: ആഗ്രഹത്തേക്കാള്‍ അഭിരുചിയാണ് പ്രധാനം

author-image
സത്യം ഡെസ്ക്
Updated On
New Update

'സ്ഫടികം' എന്ന സിനിമയിലെ ചാക്കോ മാഷിനെയും 'ആടുതോമ'യേയും മലയാളികള്‍ മറക്കില്ല. 'ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്‌സിലാണെ'ന്ന് വിശ്വസിച്ച ചാക്കോമാഷ് (തിലകന്‍) മകനായ തോമസിനെ (മോഹന്‍ലാല്‍) കണക്കില്‍ ഒന്നാമനാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊടുവില്‍ മകന്‍ വലിയൊരു തെമ്മാടിയായി മാറുന്നു.

Advertisment

publive-image

 

ആ കുട്ടി നടത്തുന്ന അസാധാരണമായ കണ്ടുപിടുത്തങ്ങളെ മനസ്സിലാക്കാനും അവന്റെ ബുദ്ധിയെ തിരിച്ചറിയാനും ചാക്കോമാഷിന് കഴിഞ്ഞില്ല. ഒരു ശാസ്ത്രജ്ഞനോ മറ്റൊ ആകേണ്ടി യിരുന്ന ആ കുട്ടി വളര്‍ന്ന് 'ആടുതോമ'യായി മാറി. ഇതാണ് സിനിമയുടെ രത്‌നച്ചുരുക്കം. കേരളത്തിലെ രക്ഷിതാക്കളില്‍ ചിലരെങ്കിലും തങ്ങളുടെ പൊങ്ങച്ചത്തിനുവേണ്ടി, കുട്ടികളുടെ അഭിരുചിയും താത്പര്യ ങ്ങളും ബലികഴിച്ച് അവരെ ബലിയാടാക്കുന്നുണ്ട്.

രക്ഷിതാക്കള്‍ കുട്ടികളുടെ മേല്‍ താത്പര്യമില്ലാത്ത കോഴ്‌സുകള്‍ അടിച്ചേല്പിക്കരുത്. രക്ഷിതാക്കള്‍

അവരുടെ വഴിക്ക് കുട്ടികളെ നയിക്കുമ്പോള്‍ ആത്മസംഘര്‍ഷങ്ങളിലകപ്പെടുകയാണ് കുട്ടികള്‍. പ്രൊഫഷണല്‍ കോഴ്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കട്ടികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്.

വിദ്യാര്‍ത്ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലിസാധ്യത, ഉപരിപഠന സാധ്യത, കോഴ്‌സിന്റെ ദൈര്‍ഘ്യം, കുടുംബത്തിന്റെ സാമ്പത്തികനില എന്നിവക്കനുസരിച്ചുള്ള കോഴ്‌സ് തെരഞ്ഞെടുത്താലേ ജീവിതത്തില്‍ വിജയിക്കാനാവൂ.

രക്ഷിതാക്കള്‍ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെ മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കാര്യങ്ങള്‍ തകിടം മറിയുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കുട്ടികള്‍ താത്പര്യത്തോടെ കടന്നുവരണം. അവരെ പരീക്ഷണമൃഗങ്ങളാക്കാന്‍ തുനിയരുത്. താത്പര്യമില്ലാത്ത കോഴ്‌സുകളില്‍ ചേര്‍ന്ന് അവസാനം തൊഴില്‍ കണ്ടെത്തുവാനാവാതെയും മനസ്സിനിണങ്ങാത്ത തൊഴില്‍ ചെയ്യേണ്ടിവരികയും ചെയ്യുന്ന ഗതികേടില്‍ കുട്ടികള്‍ എത്തിച്ചേരരുത്.

അവര്‍ തെരഞ്ഞെടുക്കുന്ന മേഖലകളില്‍ വിജയം വരിക്കാനും സ്വന്തം കരിയറില്‍ സംതൃപ്തി നേടാനും കഴിയണം. മാത്തമാറ്റിക്‌സിലും ഫിസിക്‌സിലും അഭിരുചിയില്ലാത്തവരെ എഞ്ചിനീയറിംഗിന് ചേരാന്‍ നിര്‍ബന്ധിക്കരുത്. ബയോളജിയില്‍ താത്പര്യമില്ലാത്തവരെ മെഡിക്കല്‍, കാര്‍ഷിക, വെറ്റിനറി കോഴ്‌സുകള്‍ക്ക് ചേര്‍ക്കരുത്.

പലതരം ബുദ്ധിശക്തികളുടെ (മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ) ഒരു മിശ്രണമാണ് ഓരോരുത്തരിലുള്ളത്. അതില്‍ ചിലതിന് മുന്‍തൂക്കം കൂടും. അതനുസരിച്ചാണ് അവരുടെ കഴിവും താത്പര്യവും രൂപപ്പെടുന്നത്. അതിനനുസരണമായി അവരുടെ പഠനതാത്പര്യവും പഠനരീതിയും വ്യത്യസ്തമായിരിക്കും. കുട്ടികളുടെ

അഭിരുചിക്കനുസൃതമായി തുടര്‍വിദ്യാഭാ്യാസം നേടുകയും അതിനനുസൃതമായ ജോലികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. ആഗ്രഹത്തേക്കാള്‍ അഭിരുചിയാണ് പ്രധാനം. ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസര്‍ഗ്ഗികമായ താത്പര്യത്തെയും അതില്‍ കൂടുതല്‍ കഴിവാര്‍ജ്ജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ചയെയും അഭിരുചി (അുശേൗേറല) എന്ന് വിളിക്കാം. അഭിരുചിക്കനുസരിച്ച് പഠിക്കാനാകുന്നതുകൊണ്ടാണ് ജര്‍മനി, ഫിന്‍ലന്റ് പോലെയുള്ള രാജ്യങ്ങള്‍ മനുഷ്യവൈഭവശേഷിയുടെ ഉപയോഗത്തിലും സമഗ്രവികസനത്തിലും മുന്നില്‍ നില്‍ക്കുന്നത്.

ഇക്കാര്യത്തില്‍ ശാസ്ത്രീയസമീപനം അത്യാവശ്യമാണ്. കേരള ഹയര്‍ സെക്കണ്ടറി ഡിപാര്‍ട്ട്‌മെന്റിന്റെ കെ-ഡാറ്റ് (കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) എല്‍ -ക്യാറ്റ് (ലീഡ് കരിയര്‍ അസസ്‌മെന്റ് ടെസ്റ്റ്) തുടങ്ങിയവ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ടെസ്റ്റുകളാണ്. തൊഴില്‍ സാധ്യത, സീറ്റ് ലഭ്യത എന്നിവയും പരിഗണിക്കണം. അഭിരുചി കണ്ടെത്താനുള്ള മന:ശാസ്ത്ര ടെസ്റ്റുകള്‍ വെബ്‌സൈ റ്റുകളിലും ലഭ്യമാണ്. സാമാന്യബുദ്ധിയില്‍ നിന്ന് വ്യത്യസ്തമായി മറ്റേതെങ്കിലും പ്രത്യേക രംഗത്ത് സാമര്‍ത്ഥ്യമോ നേട്ടമോ കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ കഴിവാണ് അഭിരുചി. അത് കണ്ടെത്തി കൃത്യ മായ ദിശയിലൂടെ നീങ്ങിയാല്‍, കുട്ടിക്ക് ലക്ഷ്യത്തിലെത്താനാകും. പരിചിതത്വവും സൂക്ഷ്മനിരീക്ഷണവും അഭിരുചി കണ്ടെത്താന്‍ സഹായിക്കും. വിദഗ്ദ്ധാഭിപ്രായം തേടുന്നതും നല്ലതാണ്. പരമ്പരാഗത കോഴ്‌സുകളെ മറികടന്ന് കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള പുത്തന്‍ കോഴ്‌സുകളാണ് പഠിക്കേണ്ടത്. തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്.

ആധുനിക ജീവിതത്തിന്റെ വൈവിധ്യത്തിന് അനുസരിച്ച് കോഴ്‌സുകളും തൊഴിലുകളും അനവധിയാണ്. അവയില്‍ യോജിച്ചത് ഏതെന്ന് കണ്ടെത്തണം. പഠിക്കാനുള്ള മികവ് തെളിയിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടണം. വിജയകര മായി കോഴ്‌സ് പൂര്‍ത്തിയാക്കി, പഠിച്ചതിന് യോജിച്ച തൊഴില്‍ കിട്ടുകയും ചെയ്യുമ്പോള്‍ പഠനം അര്‍ത്ഥവ ത്താകും. അഭിരുചി, തൊഴില്‍ സാധ്യത എന്നീ ഘടകങ്ങള്‍ കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തി യാല്‍ മികച്ച കരിയര്‍ ഉറപ്പാണ്. പക്ഷെ അന്തിമ തീരുമാനം കുട്ടിയുടേത് തന്നെയാകണം. (8075789768)

publive-image

അഡ്വ. ചാര്‍ളി പോള്‍

education higher stud
Advertisment