റിയാദ്: റിയാദ് നഗരത്തിന് കിഴക്ക് മയീസിലിയ ജില്ലയില്‍ ഒരു സ്വദേശി തന്‍റെ ഭാര്യാസഹോദരനെ കുടുംബ തർക്കം കാരണം തോക്കിൻമുനയിൽ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതനുസരിച്ച് ഉടന്‍ സംഭവ സ്ഥലത്ത് എത്തിയ പോലീസിന് നേരെ അക്രമി വെടിവെക്കുകയും വെടിയേറ്റ് രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും മറ്റൊരു സ്വദേശി പൗരനും കൊല്ലപ്പെട്ടുവെന്നും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി. റിയാദ് മേഖല പൊലീസ് വക്താവ് കേണൽ ഖാലിദ് അൽഖുറൈദീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം നടക്കുന്നത്.
തുടർച്ചയായി ഇയാൾ പോലീസിന് നേരെ വെടിയുതിർക്കാൻ തുടങ്ങി. ഇതേതുടർന്ന് തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയായിരുന്നു. ഒരു സുരക്ഷ ഉദ്യോഗസ്ഥന് കാലിന്റെ തുടയിലും വെടിയേറ്റു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ കുറ്റവാളിയെ പിടികൂടാൻ പൊലീസ് പിന്തുടർന്നു. റിയാദിന് വടക്കുകിഴക്ക് 300 കിലോമീറ്റർ അകലെ ഹിജ്റത്ത് റഫീഅ ഫാമിൽ പ്രതി ഒളിച്ചിരിക്കു ന്നതായി കണ്ടെത്തുകയും സുരക്ഷാഉദ്യോഗസ്ഥർ സ്ഥലം വളയുകയും ചെറുത്തുനിൽപ്പിനിടെ അറസ്റ്റു ചെയ്യുകയും ചെയ്തു.ഇയാളുടെ കൈവശം മയക്കുമരുന്നു ണ്ടായിരുന്നതായി പറയുന്നു. കുറ്റവാളിയെ പബ്ലിക് പ്രോസിക്യുഷന് കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി യതായും പൊലീസ് വക്താവ് പറഞ്ഞു.