Advertisment

ഇന്ന് ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിദിനം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

1984 ഒക്ടോബർ 31 ന് ന്യൂ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ സ്വന്തം സുരക്ഷാഭടന്മാരുടെ വെടിയേറ്റ് അവർ കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വർഷം പിന്നിടുമ്പോൾ അന്നത്തെ അവരുടെ ആവാസനദിവസം വെളുപ്പിന് നാല് മണിമുതൽ അവർ കൊല്ലപ്പെടുന്നതുവരെയും തുടർന്നുമുള്ള ഓരോ സംഭവങ്ങളും വിശദമായി ഇവിടെ വിവരിക്കപ്പെടുകയാണ്.

Advertisment

publive-image

ഒീറീസ്സയിലെ പ്രചാരണം കഴിഞ്ഞു രാത്രിയാണ് ശ്രീമതി ഗാന്ധി പ്രധാനമന്ത്രിയുടെ വസതിയായ 1, സഫ്ദര്‍ജംഗ് റോഡിലെത്തിയത്. വൈകിയാണ് ഉറങ്ങാന്‍ കിടന്നതും.

31 October 1984.

വെളുപ്പിന് നാലുമണിക്ക് അടുത്ത മുറിയില്‍ ഉറങ്ങി ക്കിടന്ന സോണിയാഗാന്ധി ആസ്തമാ രോഗം മൂലമുള്ള അസ്വസ്ഥത മൂലം എഴുന്നേറ്റ് മരുന്നെടുക്കാനായി ബാത്ത് റൂമിലേക്ക്‌ പോയി. സോണിയ യുടെ അസുഖം അറിയാവുന്ന ഇന്ദിര എഴുന്നേറ്റു..അവര്‍ക്കൊപ്പം ബാത്ത് റൂമില്‍ ചെന്ന് സോണിയയ്ക്ക് സാന്ത്വനം നല്‍കി." ഇനി കിടന്നോ അസ്വസ്ഥത തോന്നിയാല്‍ എന്നെ വിളിക്കണം .'

രാവിലെ ഉറക്കമുണര്‍ന്ന ഇന്ദിരാ ഗാന്ധി കൃത്യം 7.30 നു റെഡിയായി.കറുത്ത കരയും കേസര്‍ നിറവുമുള്ള സാരിയാണ് അന്ന് ധരിച്ചത്.

ഇന്നത്തെ ഇന്ദിരയുടെ ആദ്യ Appointment ഇന്ദിരാഗാന്ധി യെപ്പറ്റി ഡോക്യുമെന്റ്രി നിര്‍മ്മിക്കുന്ന പീറ്റര്‍ ഉസ്തിനോ വിനൊപ്പമായിരുന്നു. ഉച്ചയ്ക്ക് ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിക്കൊപ്പം മീറ്റിംഗ് രാത്രി ബ്രിട്ടീഷ് രാജകുമാരി ആന്‍ നൊപ്പം അത്താഴവിരുന്ന് ഇതായിരുന്നു ഈ ദിവസത്തെ പ്രോഗ്രാമുകള്‍.

രാവിലെ പ്രഭാത ഭക്ഷണത്തിനു രണ്ടു ടോസ്റ്റ്, മുളപ്പിച്ച കടല, ഒരു മുട്ട പുഴുങ്ങിയത് , ഓറഞ്ച് ജ്യൂസ് ഇവയാണ് അവര്‍ കഴിച്ചത്.

publive-image

പ്രഭാതഭക്ഷണത്തിനുശേഷം മേക്കപ്പ്‌മാന്‍ ഇന്ദിരയുടെ മുഖത്തു ചെറുതായി മേക്കപ്പ് ഇട്ടുകൊണ്ടിരിക്കവേ അവരുടെ ഡോക്ടര്‍ KP മാത്തൂര്‍ വന്നു. ദിവസവും ഇതേ സമയം അദ്ദേഹം ഇന്ദിരാഗാന്ധിയുടെ റൂട്ടീന്‍ ചെക്കപ്പ് നടത്തുമായിരുന്നു..ഡോക്ടര്‍ മാത്തൂറുമായി അവര്‍ ചര്‍ച്ച നടത്തി.

ഇതിനിടെ അമേരിക്കന്‍ പ്രസിഡണ്ട്‌ റൊണാള്‍ഡ് റീഗന്‍ ഓവര്‍ മേക്കപ്പ് ചെയ്യുന്നതും 80 മത് വയസ്സിലും മുടി കറുപ്പിക്കുന്നതിനെയും പറ്റി ഇന്ദിര കളിയാക്കി പറഞ്ഞത് എല്ലാവരിലും ചിരി പടര്‍ത്തി.

രാവിലെ 9.10 ന് ഇന്ദിര പുറത്തുവന്നു. നല്ല വെയിലായിരുന്നു. കോണ്‍സ്റ്റബിള്‍ നാരായന്‍ സിംഗ് കുട ചൂടി ഒപ്പം നടന്നു. തൊട്ടുപിന്നില്‍ ഇന്ദിരയുടെ വിശ്വസ്തനും, കോണ്‍ഗ്രസ്‌ നേതാവുമായ RK ധവാനും അദ്ദേഹത്തിനു പിന്നില്‍ സഹായി നാഥുറാമും നടന്നു.ഏറ്റവും പിന്നിലായി സബ് ഇന്‍സ്പെക്ടര്‍ രാമേശ്വര്‍ ദയാലും ഉണ്ടായിരുന്നു.

ഇതിനിടെ ഒരു ജോലിക്കാരന്‍ പഴയ ടീ സെറ്റില്‍ ഉസ്തിനോവിനു ചായയുമായി പോകുന്നത് കണ്ട ഇന്ദിര അയാളെ വിളിച്ചു പുതിയ ടീ സെറ്റില്‍ അദ്ദേഹത്തിനു ചായ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു..

ഇന്ദിര RK ധവാനുമായി സംസാരിച്ചു കൊണ്ടായിരുന്നു നടത്തം. " .മാഡം ആവശ്യപ്പെട്ട പ്രകാരം യെമന്‍ സന്ദര്‍ശനത്തിന് പോയ രാഷ്ട്രപതി സെയില്‍സിംഗി നോട് ഇന്ന് വൈകിട്ടുതന്നെ മടങ്ങിയെത്താനും രാത്രിയില്‍ ബ്രിട്ടീഷ് രാജകുമാരിക്ക് നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കാനും" താന്‍ മെസ്സേജ് നല്‍കി യതായി ധവാന്‍ പറഞ്ഞു.

ഇന്റര്‍വ്യൂ നടക്കേണ്ടതായ 1, അക്ബര്‍ റോഡ്‌ ലോണിലെ ഗേറ്റിനടുത്ത് അവര്‍ എത്തി ...പെട്ടെന്ന്..

അവിടെ നിലയുറപ്പിച്ചിരുന്ന സബ് ഇന്‍സ്പെക്ടര്‍ 'ബേയന്ത് സിംഗ് ' മുന്നിലേക്ക്‌ വന്ന് ഇന്ദിരയെ വണങ്ങി.എന്നിട്ട് അരയില്‍ നിന്ന് സ്വന്തം സര്‍വീസ് റിവോള്‍വര്‍ എടുത്തു തുടര്‍ച്ചയായി മൂന്നുതവണ ഇന്ദിരയെ വെടിവച്ചു.

വയറ്റിലും ,നെഞ്ചിലും, തോളിലും വെടിയേറ്റ ഇന്ദിര " ഇതെന്താണീ കാണിക്കുന്നത് ?" ( യെ ക്യാ കര്‍ രഹെ ഹോ?) എന്ന് ചോദിച്ചതും ഒരു വശത്തേയ്ക്ക് മറിഞ്ഞതും ഒപ്പമായിരുന്നു.ഒരു നിമിഷം അമ്പരന്നു നിന്ന സത് വന്ത് സിംഗിനെ നോക്കി ബേയന്ത് സിംഗ് അലറി.." വയ്ക്ക് വെടി " ..

സത്യത്തില്‍ പ്രധാനമന്ത്രി വെടികൊണ്ട്സ വീഴുന്നത് കണ്ട് സത് വന്ത് സിംഗ് ഭയന്നു പോയിരുന്നു.അയാള്‍ പരിസരബോധം വീണ്ടെടുത്തു..തന്‍റെ ആട്ടോമാറ്റിക് മെഷീന്‍ ഗണ്ണിലെ 30 വെടിയുണ്ടകളും ഇന്ദിരാഗാന്ധി യുടെ ശരീരത്തേക്ക് തുരുതുരെ പായിച്ചു..

ഇതിനിടെ പിന്നില്‍ നടന്നിരുന്ന രാമേശ്വര്‍ ദയാല്‍ മുന്നോട്ടു കുതിച്ചു പാഞ്ഞതും സത് വന്തിന്റെ തോക്കി ലെ ഉണ്ടകള്‍ അദ്ദേഹത്തെ നിലം പരിശാക്കിയതും ഒപ്പമായിരുന്നു. ഒരു നിമിഷം കൊണ്ട് എല്ലാം അവസാ നിച്ചു.

അക്രമികള്‍ ഇരുവരും തോക്കുകള്‍ താഴെവച്ചു. " ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്തു,ഇനി നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യാം.." ബേയന്ത് വിളിച്ചു പറഞ്ഞു കൊണ്ട് പിന്നിലേക്കോടി ..നാരായന്‍ സിംഗ് ബെയന്തിനു മേല്‍ ചാടിവീണ് കീഴടക്കി.തൊട്ടടുത്ത ഗാര്‍ഡ് റൂമിലെ ജവാന്മാര്‍ ഓടിവന്നു സത് വന്ത് സിങ്ങിനെയും കീഴടക്കി ഗാര്‍ഡ് റൂമില്‍ കൊണ്ടുപോയി തടവിലാക്കി. അവിടെവച്ച് ബേയന്ത് സിംഗ് കൊല്ലപ്പെട്ടു. പരിക്കുകളോടെ സത് വന്ത് സിംഗിനെ ആശുപത്രി യിലാക്കി.

തറയില്‍ രക്തത്തില്‍ക്കുളിച്ചു കിടന്ന ഇന്ദിരാഗാ ന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവിടെ ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും ഡ്രൈവര്‍ സ്ഥലത്തില്ലായിരുന്നു എന്നതാണ് വിചിത്രം.ഒടുവില്‍ ഒരു അംബാസിഡര്‍ കാറിന്‍റെ പിന്നില്‍ ഇന്ദിരാഗാന്ധിയെ എടുത്തുകിടത്തി.

കാറിന്‍റെ മുന്‍സീറ്റില്‍ RK ധവാനും, മഖന്‍ ലാല്‍ ഫോത്തെദാറും ഡ്രൈവറും ഇരുന്നു..കാര്‍ മുന്നോട്ടു നീങ്ങവേ സോണിയാഗാന്ധി മമ്മീ മമ്മീ എന്ന് കരഞ്ഞലറി കാലില്‍ ചെരുപ്പു പോലുമില്ലാതെ നൈറ്റ്‌ ഗൌണില്‍ ഓടി വന്നു പിന്‍ സീറ്റില്‍ക്കയറി. രക്തത്തില്‍ കുളിച്ചു കിടന്ന ഇന്ദിരയുടെ സിരസ്സ് മടിയിലെടുത്തു വച്ചു.

4 കി.മീറ്റര്‍ ദൂരം പിന്നിട്ട് കാര്‍ രാവിലെ 9 മണി 32 മിനിട്ടിനു എയിംസിലെത്തി. ഇന്ദിരാഗാന്ധിയുടെ രക്തഗ്രൂപ്പ് O നെഗറ്റീവ് ആയിരുന്നു.ആവശ്യത്തിലേറെ ആ ഗ്രൂപ്പ് അവിടെ സ്റ്റോക്ക്‌ ഉണ്ടായിരുന്നു. 80 കുപ്പി രക്തമാണ് ഇന്ദിരയുടെ ശരീരത്തില്‍ കുത്തിവച്ചത്. വിദഗ്ദ ഡോക്ടര്‍മാര്‍ മണിക്കൂറുകളോളം ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല.

വെടിയുണ്ട തുളച്ചു കയറി ലിവര്‍ പകുതി തകര്‍ന്നി രുന്നു. നട്ടെല്ലിനു വലിയ ക്ഷതം സംഭവിച്ചു.ചെറുകുട ലും വന്‍കുടലും ,ശ്വാസകോശവും ഒക്കെ വീണ്ടെ ടുക്കനാകാത്ത നിലയില്‍ തകര്‍ന്നു പോയി.

വെടിയേറ്റ്‌ 4 മണിക്കൂര്‍ 23 മിനിറ്റിനു ശേഷം അവര്‍ മരണപ്പെട്ടു. പക്ഷേ മരണം പുറത്തുവിട്ടത് പല കാരണങ്ങളാല്‍ അന്ന് രാത്രിയായിരുന്നു.

സത് വന്ത് സിംഗിനെ യും ഇന്ദിരാ വധത്തില്‍ ഗൂഢാലോചന നടത്തി എന്ന് തെളിഞ്ഞ കേഹര്‍ സിംഗിനെയും വധശിക്ഷക്ക് വിധിച്ചു . പിന്നീട് തീഹാര്‍ ജയിലില്‍ അവരുടെ വധശിക്ഷ നടപ്പാക്കി.

( ഈ ലേഖനം തയ്യറാക്കാൻ ബിബിസി ലേഖകൻ രേഹൻ ഫസൽ, ദൈനിക് ജാഗരൺ,മിറർ.ഗൂഗിൾ ലേഖനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.)

Advertisment