Advertisment

മാതാപിതാക്കൾ ശകാരിച്ചു; ഉഴവൂരിലെ പ്ലസ് വൺവിദ്യാർത്ഥി സ്‌കൂൾ വളപ്പിൽ തൂങ്ങിമരിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കോട്ടയം : പഠനത്തിൽ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടന്നതിന് മാതാപിതാക്കൾ വഴക്കുപറഞ്ഞു, വീടുവിട്ടിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂൾ വളപ്പിലെ നെല്ലിമരത്തിൽ തൂങ്ങിമരിച്ചു. ഉഴവൂർ ഈസ്റ്റ് ഇടക്കോലി കണ്ണോളിൽ (തറയ്ക്കനാൽ ) ബാലസുബ്രഹ്മണ്യത്തിന്റെ മകൻ അനുരൂപിനെയാണ് (16) ഇടക്കോലി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടത്.

മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി 8.30 ഓടെയാണ് അനുരൂപ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. മദ്യപിച്ചെത്തിയ അച്ഛനുമായി അനുരൂപ് വാക്ക് തർക്കവുമുണ്ടാക്കിയതായി വിവരം ലഭിച്ചിരുന്നുവെന്ന് രാമപുരം പോലീസ് പറഞ്ഞു. പാലായിലെ അമ്മയുടെ വീട്ടിലേക്ക് പോവുന്നുവെന്ന് പറഞ്ഞാണ് പോയത്. അതിനാൽ കൂടുതലൊന്നും തിരക്കിയില്ല.

ഇന്ന് രാവിലെ സ്‌കൂൾ അധികൃതർ വിളിച്ചപ്പോഴാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്.

രാവിലെ സ്‌കൂളിലെത്തിയ സ്കൂൾ ബസ് ഡ്രൈവർമാരാണ് മുറ്റത്തെ നെല്ലിമരത്തിൽ ഒരാൾ തൂങ്ങിനിൽക്കുന്നത് കണ്ടത്. അവർ അദ്ധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ രാമപുരം പൊലീസിൽ വിവരം അറിയിച്ചു. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഇടക്കോലി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ. അനുരൂപ് പത്താം ക്ലാസ് വരെ ഇവിടെയാണ് പഠിച്ചത്. പാലായിലെ ഒരു സ്‌കൂളിലാണ് പ്ലസ് വണ്ണിന് ചേർന്നത്. രാമപുരം പൊലീസ് സ്‌കൂളിലെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇടക്കോലി ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് ഇന്ന് അവധി നൽകി. ഗീതയാണ് അനുരൂപിന്റെ അമ്മ, അരുൺ അശ്വിൻ എന്നിവർ സഹോദരങ്ങൾ. സംസ്ക്കാരം നടത്തി.

Advertisment