Advertisment

വെള്ളത്തിലേക്ക് ബോളടിച്ചാൽ സിക്സര്‍, പക്ഷേ ബാറ്റ്സ്മാന്‍ ഔട്ട്‌ ! ഫീൽഡർ ഒരു കൈകൊണ്ടു ക്യാച്ച് പിടിച്ചാൽ എതിർ ടീം മുഴുവൻ ഔട്ട് - ബ്രിട്ടണിലെ ബീച്ച് ക്രിക്കറ്റ് നിയമങ്ങള്‍ ഇങ്ങനെ !!

New Update

ബ്രിട്ടനിലെ കടൽപ്പുറങ്ങളിൽ എല്ലാവർഷവും നടക്കുന്ന ഈ ക്രിക്കറ്റ് ടൂർണ്ണമെന്റ് വളരെ വ്യത്യസ്തമാണ്. ഷിപ്പ് ഇൻ ക്ലബ്ബ് ആണ് ബീച്ച് ക്രിക്കറ്റിന്റെ സംഘാടകർ. മെയ് മുതൽ സെപ്റ്റംബർ വരെയാണ് മത്സരങ്ങൾ നടക്കുക.

Advertisment

കടൽക്കരയിലെ മണൽപ്പരപ്പിലാണ് പിച്ച് തയ്യാറാക്കുന്നത്. ഈ പിച്ച് അടിക്കടി തിരമാലകൾ കവർന്നെടുക്കുക പതിവാണ്. വീണ്ടും റോളറുരുട്ടി പുതിയ പിച്ച് തയ്യാറാക്കുന്നു.

ബീച്ച് ക്രിക്കറ്റിന് സാധാരണ ക്രിക്കറ്റിലെപ്പോലെ നിയമങ്ങളൊന്നുമില്ല. കളിക്കാരും സംഘാടകരും ചേർന്നാണ് സൗകര്യപൂർവ്വം നിയമങ്ങൾ ഉണ്ടാക്കുന്നത്. തെരുവുക്രിക്കറ്റിലെ നിയമങ്ങളാണ് കൂടുതലും ഇതിലുള്ളത്.

publive-image

മൂന്നു ടീമുകളാണ് ടൂർണമെന്റിൽ സ്ഥിരമായി പങ്കെടുക്കുന്നത്. "ദ മാക്കലിൻ ബ്രദേഴ്‌സ് II,കിൽമാക്കോം, ബ്രോക്ക് വെയ്റ്റ്" എന്നിവയാണവ.വെസ്റ്റ് ഇൻഡീസിൽ നിന്നാണ് ബീച്ച് ക്രിക്കറ്റ് എന്ന ആശയം ബ്രിട്ടനിൽ എത്തുന്നത്. വെസ്റ്റ് ഇൻഡീസിലെ ബീച്ചുകളിൽ ഇത് സർവ്വസാധാരണയാണ്. ഇത് പ്രൊഫഷണൽ ആക്കിയത് ബ്രിട്ടനാണ്.

ഓരോ മാച്ചിലും 8 ഓവറുകൾ വീതമാണുണ്ടാകുക. മാച്ചിൽ LBW , No Ball, Wide Ball എന്നിവയുണ്ടാകില്ല. ബീച്ചിൽ വിശ്രമിക്കുന്ന ആളുകൾക്കിടയിലേക്കു പന്ത് പായിച്ചാൽ ബാറ്റ്സ്മാൻ തന്നെ അതുപോയി എടുത്തുകൊണ്ടു വരണം. അതാണ് നിയമം.

publive-image

ബീച്ച് ക്രിക്കറ്റിൽ എത്ര കളിക്കാരെന്ന നിബന്ധനയൊന്നുമില്ല. ആർക്കും വന്നു കളിക്കാം. പക്ഷേ അംഗീകരിച്ചിട്ടുള്ള വെള്ള യൂണിഫോമിൽ വരണമെന്നു മാത്രം.

കാണികളുടെ ആവശ്യപ്രകാരം പുറത്താകുന്ന കളിക്കാരന് രണ്ടവസരം കൂടി നൽകാവുന്നതാണ്.  തീർത്തും കടൽക്കരയിൽ വിനോദം പകരുക എന്നതാണ് ബീച്ച് ക്രിക്കറ്റുകൊണ്ടു ലക്ഷ്യമിടുന്നത്.

സ്‌കോർ ബോർഡും, സ്കോററും ഉണ്ടാകില്ല. കളിക്കാർ തന്നെ സ്‌കോർ ഓർമ്മവയ്ക്കണം. ഓരോ ബോൾ കഴിയുമ്പോഴും സ്‌കോർ ഉച്ചത്തിൽ വിളിച്ചുപറയണം.

publive-image

വെള്ളത്തിലേക്ക് ബോളടിച്ചാൽ ടീമിനും ബാറ്റ്സ്മാനും 6 റൺസ് ലഭിക്കും. പക്ഷേ അതോടെ അയാൾ ഔട്ട് ആകുന്നു. മാത്രവുമല്ല സ്വയം വെള്ളത്തിലിറങ്ങി ബോളെടുത്തുകൊണ്ടു വരുകയും വേണം.

ഫീൽഡർ ഒരു കൈകൊണ്ടു ക്യാച്ച് പിടിച്ചാൽ എതിർ ടീം മുഴുവൻ ഔട്ടാകുന്നു എന്ന രസകരമായ നിയമവും ബീച്ച് ക്രിക്കറ്റിലുണ്ട്. മാച്ചുകളും സമ്മാനങ്ങളും എല്ലാം സ്‌പോൺസർമാരുടെ വകയാണ്.

 

kanappurangal cricket
Advertisment