Advertisment

ടാർജറ്റ് കില്ലിംഗ് ! സൗത്ത് ഏഷ്യയിൽ ഇസ്ലാമിക് അജണ്ട !

New Update

publive-image

Advertisment

ജമ്മു കശ്മീരിലെ മുസ്‌ലിം ഇതര മതവിഭാഗങ്ങളെയും ബംഗ്ളാദേശിൽ ഹിന്ദുക്കളെയും ഹൈന്ദവ ആരാധ നാലയങ്ങളെയും കാശ്മീരിൽ സൈനിക വിഭാഗങ്ങളെയും ടാർജറ്റ് ചെയ്തുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഒരു വലിയ ഇസ്ലാമിക അജണ്ടയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കോൺഗ്രസ് എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി ട്വിറ്റർ വഴി വെളിപ്പെടുത്തിയിരിക്കുന്നു.

ഇക്കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കാശ്മീരിൽ 9 സൈനികരെയാണ് ഭീകരർ  കൊലപ്പെടുത്തിയത്. കഴിഞ്ഞ 5 ദിവസങ്ങളിലായി കാശ്മീരിൽ 7 ഹിന്ദു - സിഖ് വ്യക്തികളാണ് കൊലചെയ്യപ്പെട്ടത്. മതന്യൂനപക്ഷങ്ങളിൽ ഭീതി ജനിപ്പിക്കാനും അവരെ നാടുകടത്താനും കരുതിക്കൂട്ടി നടത്തുന്ന ഹത്യകളാണിവയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ദിവസം പുൽവാമയിൽ ന്യൂനനപക്ഷ മതസ്ഥൻ എന്ന് തെറ്റിദ്ധരിച്ചു സഗീർ അഹമ്മദ് എന്ന കാർപ്പെൻഡറെ ഭീകരർ വെടിവച്ചുകൊന്നിരുന്നു.

publive-image

പുൽവാമയിൽ കഴിഞ്ഞ ദിവസം ഭീകരർ കൊലപ്പെടുത്തിയ സഗീർ അഹമ്മദ്

ജമ്മു കാശ്മീരിലെ കാശ്മീരി പണ്ഡിറ്റുകളെയും മറ്റു മതന്യൂനപക്ഷ വ്യക്തികളെയും ഉൾപ്പെടെ 200 പേർ ഭീകരരുടെ ടാർജെറ്റിലുണ്ടെന്നാണ് രഹസ്യവിവരം. പാക്ക് അധികൃത കാശ്മീരിൽ (POK) ഇക്കഴിഞ്ഞ സെപ്റ്റംബർ 21 ന് പാക്ക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐയും തീവ്രവാദി ഗ്രൂപ്പുകളും തമ്മിൽ നടന്ന രഹസ്യ മീറ്ററിംഗിലാണ് ജമ്മു കാശ്മീരിലെ മുസ്‌ലിം ഇതര വിഭാഗങ്ങളെ ആക്രമിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഈ മീറ്ററിംഗുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചുവരുകയാണ്.

publive-image

അതുപോലെ ബംഗ്ളാദേശിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഹിന്ദു വിഭാഗങ്ങൾക്കെതിരെ കരുതിക്കൂട്ടി നടത്തിയ അക്രമങ്ങളിൽ നിരവധി ദുർഗാ പൂജാ മണ്ഡപങ്ങളും പ്രതിമകളും അക്രമികൾ അടിച്ചു തകർക്കുകയുണ്ടായി. ഖുർആൻ അപമാനിക്കപ്പെട്ടു എന്ന അപവാദപ്രചാരണമാണ് അക്രമങ്ങൾക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച നമസ്ക്കാരശേഷം അക്രമം കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുകയായിരുന്നു. അക്രമങ്ങളിൽ 7 പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് 'The guardian' റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ നൊഖാലി (Noakhali) യിലെ പ്രസിദ്ധമായ ഇസ്കോൺ ക്ഷേത്രത്തിൽ 200 പേരടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തിൽ ക്ഷേത്രത്തിലുണ്ടായിരുന്ന നിരവധി വിശ്വാസികൾക്ക് ഗുരുതരമായ പരുക്കേൽക്കുകയും ക്ഷേത്രത്തിനു സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അക്രമികൾ ഉപകരണങ്ങളും സാധനങ്ങളും തല്ലിത്തകർത്തു. ഒരു വ്യക്തിയെ പിടികൂടി തല്ലിക്കൊന്ന് മൃതദേഹം സമീപത്തുള്ള കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.

publive-image

ബംഗ്ലാദേശിലെ മതന്യൂനപക്ഷമായ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷമാണ് ദുർഗാപൂജ. കൃത്യമായി ആ സമയത്തുതന്നെ മതസൗഹാർദ്ദം തകർക്കാനും മുതലെടുപ്പ് നടത്താനും വേണ്ടി മനപ്പൂർവ്വം ഹിന്ദുക്കളെ ടാർജറ്റ് ചെയ്ത മുഖ്യ സൂത്രധാരനെ പിടികൂടിയതായി ബംഗ്ലാദേശ് റാപ്പിഡ് ആക്‌ഷൻ ഫോഴ്സിനെ ഉദ്ധരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അസദ് ഉൽ ജമാ ഖാൻ കമൽ അറിയിച്ചു.

ബംഗ്ളാദേശിൽ ഹിന്ദു - മുസ്‌ലിം ലഹള നടത്താൻ കരുതിക്കൂട്ടി പദ്ധതികൾക്ക് രൂപം നൽകിയ ഇസ്ലാമിക തീവ്രവാദി വിഭാഗങ്ങളെപ്പറ്റി വിവരം ലഭിച്ച ബംഗ്‌ളാദേശ് പോലീസ് അതുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

publive-image

ബംഗ്ളദേശിൽ അക്രമികൾ നടത്തിയ പ്രകടനത്തിൽ ഇന്ത്യയോട് ആഭിമുഖ്യം പുലർത്തുന്ന പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും ഹിന്ദുവിഭാഗങ്ങൾക്കുമെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുകയും സ്ഥാപനങ്ങൾക്കും പൂജാ പന്തലുകൾക്കും നേരേ കല്ലേറ് നടത്തുകയുമുണ്ടായി.

താലിബാൻ, ആയുധബലത്താലും ഒളിപ്പോരാട്ടത്തിലൂടെയും അഫ്‌ഗാൻ ഭരണം അനായാസം നേടിയെടുത്തത് വിവിധ ഭീകരഗ്രൂപ്പുകൾക്ക് പ്രചോദനമായി മാറിയിരിക്കുന്നു എന്നുവേണം ഇപ്പോൾ നടക്കുന്ന ഈ സംഭവങ്ങളോടെ പൊതുവേ അനുമാനിക്കേണ്ടത്.

voices
Advertisment