ഒരു കുഞ്ഞു മാൻകുട്ടിയുടെ (Impala) കുസൃതി അൽപ്പം അതിരുകടന്നുപോയി... അമ്മയുടെ തണൽവിട്ട് അടുത്തുള്ള ലോകം കാണാൻ ഒറ്റയ്ക്കൊരു ഹൃസ്വസവാരി ആ ജീവൻതന്നെ കവർന്നു.
അർദ്ധനിദ്രയിൽക്കിടന്ന ആൺസിംഹത്തെ മുട്ടിയുരുമ്മുകയും അതിനുചുറ്റും ഉല്ലാസത്തോടെ വട്ടം കറങ്ങിയും അപകടമറിയാതെ അവൻ നിലകൊണ്ടതും ആപത്തായി മാറി.
പെട്ടെന്നൊരു ഉൾവിളിപോലെ അമ്മയ്ക്കരുകിലേക്ക് ഓടിയകലാനൊരു വിഫല ശ്രമം... പിന്നീട് നടന്നത് ചിത്രങ്ങൾ പറയും...
(സിംബാബ്‌വെയിലെ മന പൂൾസിലെ നൈമെപി ക്യാമ്പ് ഗ്രൗണ്ടിന് (Nyamepi campground) സമീപം അതിരാവിലെ ഒരു നടത്തത്തിനിടെ സിൽവി ഫെയ്‌ലെറ്റാസ് (Sylvie Failletaz) എന്ന ഫോട്ടോഗ്രാഫറുടെ കണ്ണിൽപ്പെട്ട ഈ ദൃശ്യങ്ങൾ അദ്ദേഹം ഏറെ നേരം അവിടെ കാത്തുനിന്നാണ് ക്യാമറയിൽ പകർത്തിയത്)