കലാലയത്തില്‍ വീണ്ടും കൊലപാതകം. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കി പൈനാവ് എഞ്ചിനിയറിങ്ങ് കോളജിലാണ് ദാരുണമായ അരും കൊല നടന്നത്. കൊല്ലപ്പെട്ടത് തളിപ്പറമ്പു സ്വദേശി ധീരജ് രാജേന്ദ്രന് എന്ന എസ്.എഫ്.ഐ പ്രവര്ത്തകന്. പോലീസ് പിടികൂടിയത് ഇടുക്കി വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയെ.
കേരളത്തിലെ എഞ്ചിനിയറിങ്ങ് കോളജുകളിലെല്ലാം നടന്ന യൂണിയന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൈനാവ് ഗവണ്മെന്റ് എഞ്ചിനിയറിങ്ങ് കോളജില്‍ നടന്ന തെരഞ്ഞെടുപ്പ് ഒരുമണിയോടെ അവസാനിച്ചിരുന്നു. ധീരജും സുഹൃത്തുക്കളും പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. നെഞ്ചിലേറ്റ കുത്തില്‍ സ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ആ യുവാവ്. കൂടെയുണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും കുത്തേറ്റു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളജിനകത്തോ പരിസരത്തോ സംഘര്‍ഷമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായ നിഖില്‍ പൈലി കോളജ് പരിസരത്തെത്തിയത് എന്തിനായിരുന്നുവെന്നത് ദുരൂഹമാണ്. എളിയില്‍ കത്തിയുണ്ടായിരുന്നുവെന്ന കാര്യം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. എളിയില്‍ കത്തി ഒളിപ്പിച്ചുവെച്ചിരുന്നുവെന്നാണ് ധീരജിനോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞത്.
പല കോളജുകളിലും തെരഞ്ഞെടുപ്പു വരുമ്പോള്‍ സംഘര്‍ഷമുണ്ടാവുക പതിവാണ്. ചെറിയ ഏറ്റുമുട്ടലുകളോടെ ഇതൊക്കെയും തീരുകയാണ് പതിവ്. എഞ്ചിനിയറിങ്ങ് കോളജുകളില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ നടക്കാറുണ്ടെങ്കിലും വാശിയേറിയ ഏറ്റുമുട്ടലിലെത്താറില്ല.
തെരഞ്ഞെടുപ്പിന്റെ പേരിലുള്ള സംഘര്‍ഷമോ ഏറ്റുമുട്ടലോ കാമ്പസില്‍ ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പലും പറഞ്ഞു. കോളജില്‍ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം എളിയില്‍ പേനാക്കത്തിയും തിരുകി പ്രതി എത്തിയത് സ്വാഭാവികമായും സംശയമുണ്ടാക്കുന്നു. ആശങ്കയും.
പ്രവേശന പരീക്ഷ വഴിയാണ് എഞ്ചിനിയറിങ്ങ് കോളജുകളിലേയ്ക്കു പ്രവേശനം നടക്കുന്നത്. സ്വാഭാവികമായും കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന പരീക്ഷയാണിത്. അങ്ങനെ പൈനാവ് എഞ്ചിനിയറിങ്ങ് കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയാണ് രാഷ്ട്രീയത്തിന്റെ പേരില്‍ കൊലക്കത്തിക്കിരയായത്. ഇത് അത്ര ചില്ലറ കാര്യമല്ല തന്നെ.
നാലുവര്‍ഷം നീളുന്ന എഞ്ചിനിയറിങ്ങ് പഠനം ഒരു തപസ്യ തന്നെയാണ്. കേരളത്തിനും രാജ്യത്തിനും വേണ്ട എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്ന മഹത് സ്ഥാപനങ്ങളാണ് എഞ്ചിനിയറിങ്ങ് കോളജുകള്‍. എഞ്ചിനിയറിങ്ങിനു ശേഷം ഐ.ഐ.എമ്മില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിച്ച് മികച്ച ഉദ്യോഗങ്ങളിലേയ്ക്കു തിരിയുന്നവരും ഏറെ.
എഞ്ചിനിയറിങ്ങ് പാസായി വിദേശ രാജ്യങ്ങളില്‍ ഉന്നതമായ ജോലിക്കുപോകുന്നവരും ധാരാളമുണ്ട്. കേരളത്തിലെ മെച്ചപ്പെട്ട എഞ്ചിനിയറിങ്ങ് കോളജുകളില്‍ പഠിക്കുന്ന കുട്ടികളൊക്കെയും വലിയ സ്വപ്നം കണ്ടുതന്നെയാണ് പഠിക്കുന്നത്. എഞ്ചിനിയറിങ്ങ് പഠനം ഒരു വഴിത്തിരിവുതന്നെയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്രമാത്രം പകയും വൈരാഗ്യവുമുണ്ടാവാന് എന്താണു കാരണം ? പ്രതി യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പ്രധാന നേതാവാണെന്ന കാര്യവും ശ്രദ്ധേയമാണ്. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊലപാതകത്തെയോ സംഘട്ടനത്തെയോ പിന്താങ്ങുന്നുമില്ല. പിന്നെങ്ങനെ ഇതു സംഭവിച്ചു ?
ജീവിതത്തിലെ പ്രധാന വഴിത്തിരിവിലെത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് ധീരജിന്റെ ജീവന് കൊലക്കത്തിക്കിരയായതെന്നത് ആരിലും വേദനയുണ്ടാക്കുന്ന കാര്യം തന്നെ. സാധാരണക്കാരായ മാതാപിതാക്കള്‍ക്കു തുണയാകേണ്ടയാള്. വലിയ കംപ്യൂട്ടര്‍ എഞ്ചിനീയറാകാന്‍ കൊതിച്ച യുവാവ്. ആ യുവാവിന്റെ എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട് കൊലക്കത്തിയുടെ തുമ്പില്‍ പൊലിയുകയായിരുന്നു.
കൊലപാതകത്തില്‍ പ്രതിയായ യുവാവിന്റെ കാര്യമോ ? ഈ കൊലകൊണ്ട് അയാള്‍ എന്തെങ്കിലും നേടിയോ ? മുതിര്‍ന്നവര്‍ പറയുന്നതു കേട്ട് പേനാക്കത്തി അന്യന്റെ നെഞ്ചില്‍ തറയ്ക്കുന്നയാളിന്റെ മാനസികാവസ്ഥ നിര്‍വചിക്കാനാവില്ല.
എങ്കിലും അയാളുടെ ഭാവിയിലും ഇരുട്ടു വീണു കഴിഞ്ഞു. ഈ കേസിന്റെ നാള്‍വഴി നീണ്ടു നീണ്ടു പോകുമ്പോള്‍ അയാളുടെ യൗവനകാലമാവും കൊഴിഞ്ഞു പോവുക. അയാളുടെ കുടുംബത്തിന്റെ കാര്യമാണ് ഇതിലും കഷ്ടം.
കൊലപാതകിയായ മകന്റെ കേസിനു പണം കണ്ടെത്താനും അതിനു പുറകെ നടക്കാനും ഏറെ കഷ്ടപ്പെടേണ്ടിവരും പ്രതിയുടെ മാതാപിതാക്കളും ബന്ധുക്കളും. ആ കുടംബത്തിന്റെ ഭാവിയിലും ഇരുള് പരന്നു കഴിഞ്ഞു.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തന്നെയാണ് ശ്രമിക്കേണ്ടത്. അക്രമം. നടത്തുന്നവരെ, കൊല്ലുന്നവരെ പാര്‍ട്ടി സംരക്ഷിക്കുകയില്ലെന്നു വന്നാല്‍ ഇതുപോലെയുള്ള ഭീകര സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല, തീര്‍ച്ച.
പാലക്കാട്: തകര്‍ന്ന റോഡിലെ ചെളിവെള്ളത്തില്‍ കുളിച്ച് യുവാവിന്റെ പ്രതിഷേധം. പട്ടാമ്പി നഗരത്തിലെ റോഡ് തകര്‍ച്ചയിലാണ് കരിമ്പുള്ളി സ്വദേശി ഷമ്മില്‍ റോഡിലെ കുഴിയില്‍ െകട്ടിനിന്ന വെള്ളത്തില്‍ കുളിച്ചത്. കുഴിയില്‍ വാഴ നട്ടും പ്രതിഷേധത്തിന്റെ വ്യാപ്തി കൂട്ടി. പാലക്കാട് – ഗുരുവായൂർ സംസ്ഥാന പാതയിലെ പട്ടാമ്പി ഭാഗത്തെ റോഡുകൾ മഴ കനത്തതോടെ പൂര്‍ണമായും തകര്‍ന്നു. വാടാനാംകുറുശ്ശി മുതൽ മേലെ പട്ടാമ്പി ജംക്ഷൻ വരെയുള്ള ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടു. റോഡിലെ കുഴികൾ അടയ്ക്കണമെന്നും ജനങ്ങൾക്കുണ്ടാക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് […]
പാലക്കാട്: ജില്ല ആശുപത്രിയിലെ പ്രസവാനന്തര വാർഡിൽ ചുടുവെള്ളം കിട്ടാതെ പ്രസവിച്ച അമ്മമാരും കൂട്ടു ഇരുപ്പുക്കാരും ബുദ്ധിമുട്ടുന്നതായി പരാതി. പ്രസവിച്ചവർക്ക് കൂടുതലും ചുടുവെള്ളം ആവശ്യമായിരിക്കെ അധികൃതർ ശ്രദ്ധിക്കാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നു. ഒരു ബക്കറ്റ് വെള്ളം ഇരുപത്തിയഞ്ചു രൂപ കൊടുത്ത് പുറമേ നിന്നും വാങ്ങി കൊണ്ട് വന്ന് ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും കൊണ്ടു പോകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സിസേറിയനിലൂടെപ്രസവിച്ചുവരാണ് രണ്ടാം നിലയിലുള്ളത്. കൂടെ ഒരാൾക്കേ നിൽക്കാൻ പാടുള്ളൂ. അതിൽ പലരും പ്രായമായവരാണ്. അവർക്ക് വെള്ളം കൊണ്ടുവരികയെന്നത് ഏറെ […]
കൊച്ചി: ‘ന്നാ താന്‍ കേസ്കൊട്’ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണത്തെ അഭിനന്ദിച്ച് നിർമാതാവ് സന്തോഷ് ടി. കുരുവിള. ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് നല്‍കിയത് എന്ന് സന്തോഷ് ടി. കുരുവിള സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.. സന്തോഷ് ടി. കുരുവിളയുടെ വാക്കുകൾ: ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് ഇന്ന് നൽകിയത്. […]
രണ്ടാം വാരത്തിൽ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്ത ‘ടു മെൻ’ എന്ന ചിത്രത്തിന് വൻ സ്വീകാര്യത. പ്രവാസ ഭൂമിയിൽ നിന്നുകൊണ്ട് ത്രില്ലർ സ്വഭാവത്തിൽ ഉള്ള കഥ പറഞ്ഞ ചിത്രം എല്ലാത്തരം പ്രേക്ഷർക്കും രസിക്കുന്നുണ്ട്. നിരവധി ഹൗസ്ഫുൾ ഷോകൾ ചിത്രത്തിന് യുഎഇ, ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ലഭിച്ചു. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രതേക ഷോകളും സംഘടിപ്പിച്ചു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് നിര്‍മ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ‘ടു മെൻ’ കേരളത്തിൽ രണ്ടാം വാരം പ്രദർശിപ്പിക്കുന്നുണ്ട്. […]
പാലായിൽ മിനി മാരത്തണിൽ പങ്കെടുക്കാനെത്തിയ ഒളിംപ്യൻ പിടി ഉഷ ജോസ് കെ മാണി എംപിയുടെ വീട് സന്ദർശിച്ചു. പ്രഭാത ഭക്ഷണവും കഴിച്ച് ഒരു മണിക്കൂറോളം സമയം ജോസ് കെ മാണിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് പിടി ഉഷ മടങ്ങിയത്. എംപി യുടെ ഭാര്യ നിഷ, അമ്മ കുട്ടിയമ്മ, മകൾ പ്രിയങ്ക എന്നിവർ ചേർന്ന് പിടി ഉഷയെ സ്വീകരിച്ചത്. തന്റെ വീട്ടിൽ വൈദ്യുതി എത്തിയത് കെഎം മാണിയുടെ കാലത്താണെന്ന് പിടി ഉഷ ഓർത്തെടുത്തു. ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് മാണി […]
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ശാസ്തമംഗലത്തെ വീടിന് മുന്നിൽ പതാക ഉയർത്തി സുരേഷ് ഗോപിയും കുടുംബവും. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയും ഭാര്യ രാധികയുമാണ് പതാക ഉയർത്തിയത്. 1999 കളിൽ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമാണ് അവരുടെ […]
വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട കുട്ടിയുടെ വിഡിയോ വൈറലാകുകയാണ്. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. കൂറ്റൻ മൂർഖനിൽ നിന്നാണ് കുട്ടി അഭുതകരമായി രക്ഷപെടുന്നത്. വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുട്ടി പാമ്പിന് തൊട്ടരികിലൂടെ നടക്കുന്നു. പാമ്പിനെ കണ്ടതും അവൻ തിരികെ അമ്മയ്ക്ക് അരികിലേക്ക് ഓടാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം പാമ്പ് പത്തിവിടർത്തി ആക്രമിക്കാൻ ഒരുങ്ങുന്നു. എന്നാൽ അമ്മ അവസരോചിതമായി കുട്ടിയെ രക്ഷിക്കുന്നു. വിഡിയോ ഇതിനോടകം നിരവധി പേരാണ് […]
കൃത്യ സമയത്ത് ഉറങ്ങാന്‍ കഴിയാത്തത് അല്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാത്തത് എല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. കൃത്യസമയത്ത്, കൃത്യമായ രീതിയില്‍, ആവശ്യത്തിന് ഉറങ്ങാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഉറക്കത്തിനായി ഒരു സമയം ചിട്ടപ്പെടുത്തുക ദിവസവും എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറക്കത്തിനായി മാറ്റിവെക്കുക. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തിക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഉറക്കത്തിന്റെ അളവ് കുറഞ്ഞത് ഏഴ് മണിക്കൂറാണ്. നല്ല വിശ്രമം ലഭിക്കാന്‍ മിക്കവര്‍ക്കും എട്ട് മണിക്കൂറോളം ഉറങ്ങേണ്ടിവരും. അവധി ദിവസങ്ങളും മറ്റും ഉള്‍പ്പെടെ എല്ലാ ദിവസവും ഒരേ […]
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാനൊരുങ്ങി സമസ്ത. സര്‍ക്കാര്‍ കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം നടത്തുക. ഇതിനായി ഖതീബുമാര്ക്ക് പ്രത്യേക പഠന ക്ളാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലെ ലിംഗ സമത്വ വിഷയത്തില്‍ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ മുസ്ലീം ലീഗ് കോഴിക്കോട് വിളിച്ചു ചേര്‍ത്ത മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കാനും തീരുമാനമെടുത്തിരുന്നു. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു ശേഷം നടക്കുന്ന പ്രഭാഷണത്തില്‍ ലിംഗ സമത്വ യൂണിഫോം […]