Advertisment

വിദ്യാര്‍ഥിനിയു‌ടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്; തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്സോ പ്രതിയുടെ മൃതദേഹം കണ്ടെത്തി

New Update

കാസര്‍ഗോഡ്: പോക്സോ കേസില്‍ തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കുട്‌ലു സ്വദേശി മഹേഷിന്‍റെ മൃതദേഹമാണ് കര്‍ണാടകയില്‍ നിന്നും കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

Advertisment

publive-image

ജൂലൈ 22ന് കാസര്‍ഗോഡ് കസബ കടപ്പുറത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മഹേഷ് കടലില്‍ ചാടിയത്. വിദ്യാര്‍ഥിനിയു‌ടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മഹേഷ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കസബ തീരത്ത് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് തൊണ്ടിമുതലിന് വേണ്ടിയാണ്പ്രതികളെ കടല്‍ തീരത്ത് എത്തിച്ചത്. ഇതിനിടെ തങ്ങളെ തള്ളി മാറ്റി മഹേഷ് കടലിലേക്ക് എടുത്തുചാടുകയായിരുന്നു.

posco case accused
Advertisment