Advertisment

സ്വപ്നത്തില്‍ എപ്പോഴും ശവക്കുഴി കാണുമായിരുന്നു, കത്തിജ്ജ്വലിക്കുന്ന ശവക്കുഴി: അഭിനയവും സിനിമാലോകവും ഉപേക്ഷിച്ച്‌ ആത്മീയ ശൈലി പിന്തുടരാനുള്ള കാരണം തുറന്ന് പറഞ്ഞ് സനാ ഖാന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ: അഭിനയവും സിനിമാലോകവും ഉപേക്ഷിച്ച്‌ ആത്മീയ ശൈലി പിന്തുടരാനുള്ള കാരണം തുറന്ന് പറഞ്ഞ് സനാ ഖാന്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴും താന്‍ അനുഭവിച്ച വിഷാദരോഗത്തെ കുറിച്ചും, ഹിജാബ് ധരിക്കാനുണ്ടായ കാരണത്തെ കുറിച്ചും സനാ ഖാന്‍ തുറന്നു പറയുന്നു. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് സനയുടെ തുറന്നുപറച്ചില്‍.

പണവും പ്രശസ്തിയും ഉണ്ടായിട്ടും സന്തുഷ്ടയായിരുന്നില്ല എന്നാണ് നടി പറയുന്നത്. വിഷാദരോഗത്തിന് അടിമയായ ദിവസങ്ങളുണ്ടായിരുന്നു. 2019 ലെ റമദാന്‍ മാസത്തില്‍ സ്വപ്നത്തില്‍ സ്ഥിരമായി ശവക്കുഴി കാണാന്‍ തുടങ്ങി. കത്തിജ്ജ്വലിക്കുന്ന ശവക്കുഴിയില്‍ എരിഞ്ഞടങ്ങുന്ന തന്നെ തന്നെയായിരുന്നു സന കണ്ടത്. 'ഞാന്‍ മാറിയില്ലെങ്കില്‍ എന്റെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന് ദൈവം തരുന്ന സൂചനയാണിതെന്ന് എനിക്ക് തോന്നി. അത് എന്നെ ആശങ്കപ്പെടുത്തി'... സന പറയുന്നു.

'തുടര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതത്തിലും ജീവിതരീതിയിലും മാറ്റമുണ്ടായില്ലെങ്കില്‍, തന്റെ അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നല്‍കിയത് പോലെ തോന്നി. ഒരു ദിവസം മനോഹരമായ ഒരു കാര്യം വായിച്ചു. അതില്‍ ഹിജാബിനെ കുറിച്ചായിരുന്നു പറഞ്ഞത്. അന്ന് എന്റെ ജന്മദിനമായിരുന്നു. വീട്ടില്‍ ഞാന്‍ മുമ്ബ് വാങ്ങി വെച്ച കുറേ സ്‌കാര്‍ഫുകള്‍ ഉണ്ടായിരുന്നു. സ്‌കാര്‍ഫ് ഞാന്‍ ധരിച്ചു. ഇതൊരിക്കലും അഴിക്കില്ലെന്ന് ഞാന്‍ സ്വയം പറഞ്ഞു.' സന പറയുന്നു.

സല്‍മാന്‍ ഖാന്‍ നായകനായ ജയ് ഹോ അടക്കുമുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് സന ചെയ്തിരുന്നത്. തുടര്‍ന്ന് ബിഗ് ബോസ് 6 ന്റെ ഫൈനലിസ്റ്റുമാകുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് സിനിമ ജീവിതം ഉപേക്ഷിക്കുകയാണെന്ന് സന വ്യക്തമാക്കിയത്. 2020ല്‍ സന മുഫ്തി അനസ് സയ്യിദിനെ വിവാഹം കഴിച്ചു. അടുത്തിടെ സനയും ഭര്‍ത്താവ് അനസ് സെയ്ദും ഹജ്ജ് നിര്‍വഹിച്ചിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമെന്നാണ് സന ഹജ്ജ് അനുഭവത്തെകുറിച്ച്‌ പറഞ്ഞത്.

Advertisment