Advertisment

"സൂഫിയും സുജാതയും" മലയാളത്തിന് ഒരു മുതൽക്കൂട്ട്

author-image
ജയശങ്കര്‍ പിള്ള
Updated On
New Update

ജയശങ്കർജി

Advertisment

ജൂലായ് മൂന്നിന് ആഗോളതലത്തിൽ ഓൺലൈൻ ആയി റിലീസ് ചെയ്ത മലയാള ചലച്ചിത്രം .വ്യത്യസ്തതകൾ ഏറെ ഉള്ള വളരെ വ്യത്യസ്തമായ സാഹചര്യത്തിൽ പ്രേക്ഷകർക്ക് ലഭിച്ച ഒരു ലോക്ക് ഡൌൺ സമ്മാനം ആണ് ""സൂഫിയും സുജാതയും.

വടക്കൻ കേരളത്തിൽ പഴക്കം ചെന്ന പല പ്രണയ സാഫല്യങ്ങളും,വിരഹങ്ങളും,വേര്പാടുകളും എല്ലാം കഥകളിലൂടെയും,ചലച്ചിത്രങ്ങളിലൂടെ ഒക്കെ മലയാളികൾ വായിയ്ക്കുകയും,കാണുകയും,കേൾക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട്.പല ജീവിതങ്ങളും ഇന്ന് സാക്ഷി ആയി നിലനിൽകുകയും ചെയ്യുന്നു.

വ്യത്യസ്തം എങ്കിലും 1921 -ന്റെ ചരിത്ര പശ്ചാലത്തിൽ ഒരുങ്ങുവാൻ പോകുന്ന ഒരു കഥ തീഷ്ണമായ ചർച്ചകളിൽ വിവാദം ആയ സമയത്താണ് സൂഫിയും സുജാതയും വളരെ തന്മയത്വത്തിൽ ഒരു പ്രമേയം അവതരിപ്പിച്ചു വിജയിയ്ക്കുന്നതു.അതും ഓൺലൈൻ റിലീസ് എന്ന പുതിയ രീതിയിൽ ഒരു മാതൃക ആയും,വെല്ലുവിളിയായും .

publive-image

എന്റെ മൊയ്തീൻ സിനിമയുടെ സംഗീത സാമ്യം പലപ്പോഴും സിനിമയിൽ ഉടനീളം പ്രതിഫലിയ്ക്കുന്നു.ചിലയിടങ്ങളിൽ പ്രമേയം അല്പം മൊയ്തീനിലെയ്ക്ക് ചായുന്നുവോ എന്ന തോന്നലും നിലനിക്കെ തന്നെ സിനിമ അതി ഗംഭീരം അല്ല എങ്കിലും വിജയം തന്നെ.

അതിധി യുടെ ഊമയായ നായിക കഥാപാത്രം വളരെ നന്നായി സിനിമയിലുടനീളം ചുവടുറച്ചു നില്കുന്നു. ഒരു പക്ഷെ മലയാളത്തിന്റെ അഭിനയ പ്രതിഭയായ ശോഭനയുടെ ഛായ പകർച്ചയോ,വേഷ,അഭിനയ പകർച്ചയോ അതിധി യിലേയ്ക്ക് കടം എടുക്കപ്പെട്ടു എന്ന് വരെ തോന്നി പോകുന്നു.

എല്ലാ സിനിമകളിലൂടെയും,സാമൂഹിക ജീവിതത്തിലൂടെയും കുറെ ഏറെ നല്ല സമവാക്യങ്ങൾ,സമൂഹത്തിനു നൽകിയ നടൻ ആണ് ജയസൂര്യ. രാജീവിലൂടെ അദ്ദേഹം തന്റെ കടമ നിർവഹിക്കുന്നു.ചെറിയ ചെറിയ പ്രശ്നങ്ങളിൽ പോലും താലി ചരടുകൾ അറുക്കുന്ന ന്യൂജെൻ സമൂഹത്തിനു ഒരു നല്ല മെസ്സേജ് നൽകിയാണ് ഈ സിനിമ കടന്നു പോകുന്നത്.

വർത്തമാന കാലത്തിലെ രാഷ്ട്രീയ മത മുതലെടുപ്പുകൾക്കോ, ചർച്ചകൾക്കോ, സംഘർശങ്ങൾക്കോ ഒക്കെ നിരവധി സാധ്യതകൾ ഉള്ള കഥാ ഭാഗങ്ങളെ ഒക്കെ പ്രേക്ഷകരിലേക്ക് സൂചനകൾ നൽകിയാണ് കഥ കടന്നു പോകുന്നത്. അങ്ങിനെ ഉള്ള അവസരങ്ങളെ സിനിമയിലെ സാമൂഹിക,കുടുംബ നായകർ ഊതി വീർപ്പിയ്ക്കാതെ എങ്ങിനെ തരണം ചെയ്യുന്നു എന്നും കഥ നമ്മെ കാണിച്ചു തരുന്നുണ്ട്.

സിദ്ധിക്കും,ദേവ് മോഹനനും ,അബുക്കയും എല്ലാം ഒന്നിനൊന്നു മെച്ചം.ഒരു പ്രണയ ചലചിത്രം എന്നതിനും ഉപരിയായി സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളും ,കുടുംബ ബന്ധങ്ങളും, ഒക്കെ സിനിമയുടെ പശ്ചാത്തലം ഒരുക്കിയ പ്രകൃതി രമണീയതയ്ക്കു ഒപ്പം നാറാണിപുഴ ഷാനവാസ് തന്നെ തന്റെ വരികളിലൂടെ സംവിധാനം ചെയ്തിരിക്കുന്നു. എം ജയചന്ദ്രന്റെ സംഗീതവും,അജ്മീറിലെ കൗവാലി സംഗീതവും,ഗാന ശൈലികളും എല്ലാം ഛായാഗ്രാഹകന്റെ കാമറയും,റെക്കോർഡിങ്ങും ഒപ്പി എടുത്ത നല്ല ചിത്രം എന്ന് തന്നെ പറയട്ടെ.

മീസാൻ കല്ലുകൾ സാക്ഷ്യം വഹിക്കുന്ന കുറ്റിക്കാട്ടിലെ അബൂക്കയുടെ കബറിടത്തിനു അരുകിലെ ഞാവൽ കായ്ച്ചു പഴുക്കുമ്പോൾ സൂഫിയുടെ സുജാത മനസ്സ് തുറന്നു ജീവിതത്തിന്റെ സുഖ ദുഃഖ സമ്മിശ്രതയിലേയ്ക്ക് യാത്ര തിരിക്കുന്നതോടെ "സൂഫിയും സുജാതയും" എന്ന ഒരു നല്ല ചലച്ചിത്രം കൂടി മലയാള മണ്ണ് അഹങ്കാരത്തോടെ ചേർത്ത് വയ്ക്കുന്നു.

sufi sujatha
Advertisment