Advertisment

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഐ.എ.എസിന്‍റെ വഴിവിട്ട ബന്ധങ്ങളും അഴിമതിക്കഥകളും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ദുബായിൽനിന്നുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന .എം.ശിവശങ്കർ ഐ.എ.എസി നെ പദവിയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണല്ലോ. വർഷങ്ങളായി നടന്നുവന്ന സ്വർണ്ണക്കടത്തും അതിലെ മുഖ്യകണ്ണിയായ സ്വപ്‍ന സുരേഷ് എന്ന വനിതയുമായുള്ള ശിവശങ്കറിന്റെ അടുത്ത ബന്ധവും വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് മനസ്സോടെയല്ലെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തെ ഇത്ര ഉന്നതമായ ഒരു പദവിയിൽനിന്നും നീക്കം ചെയ്തതെന്ന് വ്യക്തം. മുഖ്യമന്ത്രിയുമായി അത്ര അടുത്ത ബന്ധമാണ് ശിവശങ്കറിന്‌ വർഷങ്ങളായി ഉണ്ടായിരുന്നത്.

Advertisment

publive-image

ആരാണ് എം.ശിവശങ്കർ ഐ.എ.എസ് ?

എഞ്ചിനീയറിംഗ് ബിരുദവും പിന്നീട് എംബിഎ യും കരസ്ഥമാക്കിയ അദ്ദേഹം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറായാണ് ആദ്യം ജോലിക്ക് കയറിയത്. പിന്നീട് കേരള സർക്കാർ സർവീസിൽ ഡെപ്യൂട്ടി കലക്ടറായി ജോയിൻ ചെയ്ത അദ്ദേഹത്തിന് നായനാർ സർക്കാർ 2000 മാണ്ടിലാണ് മറ്റു രണ്ടുപേരുടെ സീനിയോറിറ്റി മറികടന്ന് ഐ.എ.എസ് സമ്മാനിക്കപ്പെട്ടത് (Conferred IAS). അദ്ദേഹം നേരിട്ടുള്ള IAS കാരനല്ല.

കാലാകാലങ്ങളിൽ വരുന്ന സർക്കാരുകൾ അവരുടെ ഇഷ്ടക്കാരും ആജ്ഞാനുവർത്തികളുമായ ഉദ്യോഗ സ്ഥരെ റവന്യൂ വകുപ്പുകളിൽ കുടിയിരുത്തി തന്ത്രത്തിൽ അവർക്ക് ഐ.എ.എസ് നൽകുകയാണ് പതിവ്. ഇവിടെ സീനിയറായിരുന്ന കെ.നടേശൻ എന്ന ഉദ്യോഗസ്ഥനെ കുൽസിത മാർഗ്ഗത്തിലൂടെ ഒഴിവാക്കിയാണ് ശിവശങ്കറിന്‌ഐ.എ.എസ് നൽകപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.ശശിയുമായി ശിവശങ്കറിന്‌ അടുത്ത ബന്ധമായിരുന്നെന്നും പറയപ്പെടുന്നു.ശിവശങ്കറിന്‌ സീനിയോറിറ്റി മറികടന്ന് ഐ.എ.എസ് ലഭിച്ചത് നിയമവിരുദ്ധമായാണ്.

ശിവശങ്കർ വിവിധ സർക്കാരുകളിൽ നിരവധിയനവധി പദവികൾ അലങ്കരിച്ചയാളാണ്. Information Technology, Consumer Affairs, Civil Supplies, Land Revenue, Tourism, General Education, Public Works, Sports & Youth Affairs, Human Resource Development, Social Justice & Tribal Welfare എന്നീ വകുപ്പുകൾ കൂടാതെ 2012 മുതൽ 2016 വരെ KSEB യുടെ CMD യുമായിരുന്നു. അക്കാലയളവിൽ എസ്എന്‍സി ലാവ്ലിൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അനധികൃത ഇടപെടലുകൾ വിവാദമായിരുന്നു.

തിരുവനന്തപുരത്തെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന , പഠനത്തിൽ മിടുക്കനും എസ്എസ്എല്‍സി റാങ്ക്‌ഹോൾഡറുമായിരുന്ന ശിവശങ്കർ പിന്നീട് അഴിമതിക്കാരനും കൈക്കൂലിക്കാരനും ചെയിൻ സ്മോക്കറും തികഞ്ഞ മദ്യപാനിയും വഴിവിട്ട ജീവിതം നയിക്കുന്ന വ്യക്തിയുമായാണ് അറിയപ്പെട്ടുപോന്നത്.

ശിവശങ്കറിന്റെ വലം കയ്യും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സ്വപ്‍ന സുരേഷിനെപ്പോലെ സ്വാധീനവുമുള്ള വ്യക്തിയുമായ ടെക്‌നോപാർക്ക് ഐ .ടി മിഷൻ സിഇഒ, ഋഷികേശ് നായർ ഇപ്പോൾ ഈ സംഭവങ്ങൾക്കുശേഷം അജ്ഞാതവാസത്തിലാണെന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ്സ് സംരംഭങ്ങളുമായി ശിവശങ്കറിനെപ്പോലെ ഋഷികേശൻ നായർക്കും അടുത്ത ബന്ധമാണെന്നും അറിയുന്നു.

സ്വർണ്ണക്കടത്തുകേസിലെ വിവാദനായികയുടെ ഫ്ലാറ്റിൽ നിത്യസന്ദർശകനായിരുന്ന ശിവശങ്കറാണ് പത്താം ക്ലാസ്സ് പോലും പാസ്സാകാത്ത അവരെ വഴിവിട്ട് സ്വാധീനം ചെലുത്തി സർക്കാരധീനതയിൽ ഉള്ള കരാർ കമ്പനികളിൽ അവരോധിച്ചത് എന്നതും നാമറിയണം.

2016 വരെ യുഎഇ കൗൺസിലേറ്റിൽ ജോലിചെയ്തിരുന്ന കാലത്ത് ഒരു നയതന്ത്രജ്ഞയെപ്പോലെയുള്ള സ്വപ്‍നയുടെ ഇടപെടലുകളാണ് ശിവശങ്കറിനെയും മറ്റു നേതാക്കളെയും അവരിലേക്കടുപ്പിച്ച ഘടകം. മലയാളവും അറബിയും ഇംഗ്ലീഷും നന്നായി സംസാരിക്കുന്ന അവരുടെ ആകർഷകമായ പെരുമാറ്റവും ശ്രദ്ധേയമാണ്. ഗൾഫിൽ അറബ് ഭരണാധികാരികളുമായുള്ള കേരളത്തിലെ നേതാക്കളുടെ കൂടിക്കാഴ്ചകളിൽ ഇടനിലക്കാരിയോ,ദ്വിഭാഷിയോ,സംഘാടകയോ ഒക്കെയായി പർദ്ദയണിഞ്ഞ് 'മുംതാസ്' എന്ന പേരിലാണ് ഇവർ പങ്കെടുത്തിരുന്നത്.

വഞ്ചനാക്കുറ്റത്തിന് യുഎഇ കൗൺസിലേറ്റിൽനിന്ന് പുറത്താക്കപ്പെട്ട സ്വപ്നയെ Kerala State Information Technology Infrastructure Limited (KSITIL) ന്റെ അധീനതയിലുള്ള സ്പേസ് പാർക്ക് പ്രൊജക്റ്റ് നടത്തിപ്പുകാരായ ബഹുരാ ഷ്ട്രകമ്പനി PricewaterhouseCoopers ൽ ബിസിനസ് ഡവലപ്പ്മെന്റ് മാനേജരായി1,70,000 രൂപ മാസശമ്പളത്തിൽ KSITIL ചെയർമാനും ഐ .ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്ക റിന്റെ ആവശ്യപ്രകാരമാണ് നിയമിക്കപ്പെടുന്നത്.

ഇപ്പോൾ മുഖ്യമന്ത്രിയുമായി വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ അടുപ്പവും അതുവഴി ലാവ്ലിൻ കേസ് അട്ടിമറിക്കാൻ നടത്തിയ ഇടപെടലുകളും, സ്പ്രിംഗ്ലർ വഴി ഡേറ്റകൾ മോഷ്ടിച്ച് നൽകാനുള്ള ശ്രമവും , മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസുമായുള്ള അനധികൃത ബന്ധവും , അദ്ദേഹവും കൂട്ടാളിയായ ടെക്‌നോപാർക്ക് ഐ.ടി മിഷൻ CEO ഋഷികേശ് നായരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഇവർ നടത്തിയിട്ടുള്ള അഴിമതികളും ഒക്കെ നിക്ഷ്പക്ഷമായ അന്വേഷണത്തിലൂടെ മറനീക്കിപുറത്തുവന്നാൽ കേരളം ഞെട്ടുമെന്നതിൽ ഒരു തർക്കവുമില്ല.

ഇതോടൊപ്പം എത്രയാളുകളെ ഈ കോക്കസ് ഏതെല്ലാം വകുപ്പുകളിൽ ഇതുപോലെ പിൻവാതിൽ വഴി തിരുകിക്കയറ്റിയിട്ടുണ്ടെന്നും അന്വേഷിക്കേണ്ടതാണ്.

ശിവശങ്കറിന്റെ സ്റ്റേറ്റ് കാറിൽ പലപ്പോഴും സ്വപ്‍ന സഞ്ചരിച്ചിട്ടുണ്ട്. ആ കാറിൽ പലതവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.മാത്രവുമല്ല സ്വപ്ന സുരേഷ് വിദേശയാത്രകളിലും ശിവശങ്കറിനെ അനുഗമിച്ചിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്. ഇതെല്ലാം വളരെ ഗുരുതരമായ വിഷയങ്ങളാണ്.

ശിവശങ്കറും അദ്ദേഹത്തോടൊപ്പമുള്ള മാഫിയാ സംഘവും അധികാരത്തിന്റെ ബലത്തിൽ സ്വർണ്ണക്ക ടത്തുമാത്രമല്ല നടത്തിയിരിക്കുന്നതെന്ന് ബലമായും സംശയിക്കണം. ബഹിരാകാശരംഗത്ത് ഇന്ത്യയിലെ പ്രമുഖരായ ശാസ്ത്രജ്ഞരെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് കേരള സർക്കാർ സംഘടിപ്പിച്ച 'സ്‌പേസ് ടെക്‌നോളജി കോൺക്ലേവ് എഡ്‌ജ്‌ 2020' ന്റെ മുഖ്യകാർമ്മികത്വം വഹിച്ചത് സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രധാനകണ്ണിയായ സ്വപ്ന സുരേഷ് ആയിരുന്നു എന്നത് അതീവ ഗൗരവതരമായ വിഷയമാണ്. രാജ്യസുര ക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇക്കൂട്ടർ ചോർത്തിയിട്ടുണ്ടോ എന്നും ബലമായും സംശയിക്കേണ്ടി യിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ഒരു കാര്യം ഉറപ്പാണ്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചുനടന്ന നാടിനെ നടുക്കിയ ഈ അഴിമതിയും കള്ളക്കടത്തും തട്ടിപ്പുകളൂം മുഖ്യമന്ത്രി അറിഞ്ഞില്ല എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. ആഭ്യന്തരവും വിജിലൻസും അദ്ദേഹത്തിൻ്റെ കയ്യിലുള്ളപ്പോൾ.

swapna suresh
Advertisment