Advertisment

കൊവിഡ് സംശയിച്ച് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; അമ്മയും കുഞ്ഞും മരിച്ചു

New Update

publive-image

Advertisment

ഹൈദരാബാദ്: കൊവിഡ് സംശയിച്ച് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചതായി റിപ്പോര്‍ട്ട്. വിവിധ ആശുപത്രികളിലായി ആറു ഡോക്ടര്‍മാരെയാണ് ചികിത്സയ്ക്കായി യുവതി സമീപിച്ചതെന്ന് തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലിലാണ് സംഭവം നടന്നത്.

ജോഗുലാംബ ഗഡ്വാല്‍ ജില്ലയിലെ ജനീല (20) എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ വീട് സ്ഥിതി ചെയ്തിരുന്നത് കണ്ടെയ്ന്‍മെന്റ് സോണിലായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു.

യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഉത്തരവാദിത്വരഹിതമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായി തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment