Advertisment

ഒടുവില്‍ അവള്‍ എരിഞ്ഞൊടുങ്ങി, ഉന്നാവില്‍ മാനഭംഗപ്പെടുത്തിയവര്‍ തീയിട്ടുകൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു

New Update

ന്യൂഡല്‍ഹി: ഒടുവില്‍ അവര്‍ എരിഞ്ഞടങ്ങി. ലൈംഗികപീഡനത്തിനെതിരേ പരാതി നല്‍കിയതിനു പ്രതികള്‍ തീയിട്ടു കൊല്ലാന്‍ ശ്രമിച്ച ഉന്നാവിലെ യുവതി മരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11.40 ഓടെയാണ് മരണമുണ്ടായതെന്ന് സഫ്ദര്‍ജങ് ആശുപത്രി അധകൃതര്‍ അറിയിച്ചു.

publive-image

11.10 നാണ് യുവതിക്ക് ഹൃദയാഘാതമുണ്ടായത്തിനു ചികില്‍സ നല്‍കിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാകാന്‍ വൈകിയതും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ഡോ.ശലഭ് കുമാര്‍ അറിയിച്ചു. അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച യുവതി വെന്റിലേറ്ററിലായിരുന്നു. പ്രത്യേക ഐ.സി.യുസജ്ജമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സഫ്ദര്‍ജങ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുനില്‍ ഗുപ്തയും അറിയിച്ചു.

വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ 23 കാരിയായ യുവതിയെയാണ് പ്രതികളടക്കം അഞ്ചുപേര്‍ ചേര്‍ന്നു തീ കൊളുത്തിയത്. ഉന്നാവ് ഗ്രാമത്തില്‍നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ യുവതിയെ ലക്‌നൗവിലെ ആശുപത്രിയില്‍നിന്നു വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.

rape dead unnao victim
Advertisment