കുന്ദമംഗലം: പടനിലത്തിന് സമീപം പൈമ്പാലുശ്ശേരി വെച്ചാണ് കാർ തടഞ്ഞു നിർത്തി യുവാവിനേയും, സഹോദരിയേയും മർദ്ദിച്ചത്.ഇവർ സി.എം മഖാമിലേക്ക് പോകുകയായിരുന്നു.
കാർ ഡ്രൈവർ താമരശ്ശേരി കുടുക്കിൽ ഉമ്മരം വടക്കേപറമ്പിൽ അജ്മൽ, സഹോദരി ഹസീന എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്, ഇവരെ കൂടാതെ കാറിൽ അജ്മലിന്റെ ഭാര്യയുമുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് പൈമ്പാലുശ്ശേരി വെച്ച് KL 11 BE 2915 നമ്പർ ബുള്ളറ്റിൽ എത്തിയ സംഘം കാർ തടഞ്ഞു നിർത്തി മർദ്ദിച്ചത്.ഗുരുതരമായി പരിക്കേറ്റ ഹസീന, അജ്മൽ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കുന്ദമംഗലം പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.