Advertisment

ശബരിമലയും മരടിലെ കെട്ടിടം പൊളിക്കലും പോലും അജണ്ടയുടെ ഭാഗമോ ? കിട്ടാഖനിയായ കേരളം പിടിക്കാന്‍ ഇനി എന്തൊക്കെ കാണണം ? ജാഗ്രതെ ..!!

New Update

ഇന്നത്തെ ഇന്ത്യൻ ജനതയുടെ വില്ലന്മാരായ രണ്ടാളുകൾക്ക് ഏറ്റവും വലിയ ജീവിതാഭിലാഷം കേരളമെന്ന കൊച്ചു സംസ്ഥാനം കൈപ്പിടിയിൽ ഒതുക്കണമെന്നുള്ളത് മാത്രം. പിന്നീട് അയൽവക്കത്തെ തമിഴ്‌നാടും. അത് എങ്ങനെ ആയാലും ഏത് തരത്തിൽ ആയാലും നിറവേറ്റും .

Advertisment

അതിന്നായി എത്ര പേര് തെരുവിൽ മരിച്ചുവീണാലും എത്ര ലിറ്റർ ചോര തെരുവിൽ ഒഴുക്കിയാലും വിരോധമില്ല. അതിന്റെ കാരണമായി ഇവർ കാണുന്നതും പഴയ സോമാലി വിഷയത്തിൽ കേരളത്തിൽ നിന്നും ലഭിച്ച ഹാഷ്‌ടാഗ്‌ തെറിവിളീകൾ.

publive-image

കേരളത്തിൽ നിന്നുമുള്ള ഒരു പഴയ ഐപിഎസ് മുഖ്യനാണ് പ്രധാന ഉപദേശകന്‍. കേരളം പിടിക്കണമെങ്കിൽ 51 ശതമാനത്തോളം വരുന്ന ന്യുനപക്ഷങ്ങളെ ഒതുക്കി നിർത്തണമെന്നാണത്രേ ഉപദേശം.

ഭൂരിപക്ഷക്കാർ അധിവസിക്കുന്ന ജില്ലകളിൽ നിയമസഭാ സീറ്റുകൾ കുറയുകയും ന്യുനപക്ഷങ്ങളുടെ ജില്ലകളിൽ രണ്ടും മൂന്നും സീറ്റുകൾ അധികരിച്ചതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഉപദേശങ്ങള്‍.

മുസ്ലിം വോട്ടുകൾ ഇല്ലാതാക്കിയാൽ കേരളത്തിൽ വിജയക്കൊടി പാറിക്കും എന്നാണത്രെ സ്വപ്‌നങ്ങള്‍ . അല്ലെങ്കിൽ പിന്നെ ഭൂരിപക്ഷം ഒറ്റക്കെട്ടാകണം . ഇടതിൽ വിശ്വസിക്കുന്ന ഭൂരിപക്ഷത്തേയും അടർത്തി മാറ്റണം . അതിന്നായി പഴയ ഒരു ഐഎഎസ് ഓഫീസറുടെ ബുദ്ധിയിൽ വിടർന്നതാണല്ലോ ശബരിമല .

നിയമവ്യവസ്ഥിതിയെ ഉപയോഗിച്ചുകൊണ്ട് അനാവശ്യമായ വിധികൾ പ്രസ്താവിച്ച് ജനതയെ മതത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റക്കെട്ടാക്കാം എന്നൊരു മണ്ടൻ ബുദ്ധി പറഞ്ഞുകൊടുത്ത ഐഎഎസുകാരന്റെ മന്ത്രിസ്ഥാനവും ഇല്ലാതായി .

ഇന്നത്തെ ഇന്ത്യയിൽ സ്വന്തം ഭാര്യയുടെ ശവശരീരം കിലോമീറ്ററുകളോളം തലയിൽ വെച്ച് നടന്നു നീങ്ങുന്ന ജനങ്ങൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ബലാൽസംഘം ചെയ്യപ്പെട്ട മകളെ ചുമലിലേറ്റി ആശുപത്രിയിലേക്ക് നടന്നുനീങ്ങുന്ന പിതാക്കന്മാരുള്ള നാട്ടിൽ, സ്വന്തം ക്‌ളാസ് മുറിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച കുട്ടികളുള്ള നാട്ടിൽ മരടിലെ കെട്ടിടം പൊളിച്ചില്ലെങ്കിൽ എന്താണാവോ സംഭവിക്കുക.

ദീർഘ ദൃഷ്ടിയോടെയുള്ള വോട്ടുബാങ്കാണ്‌ അപ്പോള്‍ മരടിലെ ഫ്ലാറ്റ് പൊളിക്കലിന്റെ പോലും പിന്നിലെ ലക്‌ഷ്യം.

ഇക്കഴിഞ്ഞ കുറെ നാളുകളായി ഈ പഴയ ഐപിഎസ് ഓഫീസർ കണക്കുകൾ വെച്ചുള്ള കളികൾ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുകയുണ്ടായി . അതുപോലെ ഇവിടത്തെ സ്വത്തുക്കൾ പിടിച്ചടക്കാമെന്ന വ്യാമോഹവും ജനങ്ങളിൽ പടർത്തുകയുണ്ടായി .

publive-image

നാട്ടിലെ പല കലാപങ്ങൾക്ക് പിന്നിലും ഇതേ ആശയമാണ് മുൻപും പ്രയോഗിച്ചിട്ടുള്ളത് . അത് മട്ടാഞ്ചേരിയിലായാലും മുംബൈയിലായാലും കോയമ്പത്തൂർ ആയാലും . കലാപങ്ങൾ പൊട്ടി പുറപ്പെട്ടാൽ താഴ്ന്ന ജാതിക്കാരെയും പാവപ്പെട്ടവരെയും ഇറക്കിവിട്ട് മറ്റുള്ളവരുടെ മുതലുകൾ കൊള്ളയടിക്കാമെന്ന ആർത്തി .

കേന്ദ്രത്തിൽ പിടിപാടുള്ള സിനിമക്കാർക്കും കച്ചവടക്കാർക്കും ഡിന്നർ പാർട്ടികളും അവാർഡുകളും പാരിതോഷികങ്ങളും ഷോപ്പിംഗ് മാളുകളും കശ്മീർ ആപ്പിളുകളും കൊടുത്തുകൊണ്ട് അവരുടെ വായമൂടിക്കെട്ടി പ്രതികരണശേഷിയെ ഇല്ലാതാക്കി .

അദാനിക്ക് ലോകത്തെ ഏറ്റവും വലിയ റിഫൈനറി തുടങ്ങുവാൻ അവിടത്തെ ആംഗ്ലോഇന്ത്യൻ ഗ്രാമം പിടിച്ചെടുക്കുവാനുള്ള ശ്രമം അന്തർദേശീയ ഇടപെടലിൽ ഇല്ലാതാക്കി .

യൂറോപ്പിലെ ഇറ്റലി ഗ്രീസ് പോർട്ടുഗൽ സ്‌പെയിൻ അയർലാൻഡ് സൈപ്രസ് എന്നീ രാജ്യങ്ങളിലെ രാജാക്കന്മാർ അല്ലെങ്കിൽ പ്രധാനമന്ത്രിമാർ രാജ്യത്തിന്‍റെ സ്വത്തുവകകൾ വിറ്റു തുലച്ചുകൊണ്ടു ജനങ്ങളുടെ മേലെ 65 ശതമാനത്തോളം ടാക്‌സ് ഏർപ്പെടുത്തി ജീവിക്കുമ്പോൾ അതേ മാതൃകയാണ് ഇന്ത്യയിലെ ചില പൊട്ടൻ നേതാക്കളുടെ പിന്നിലും ഉള്ളത്.

മുത്തലാഖ് ബില്ലുകൾ വരുമ്പോൾ കേരളവും ഇന്ത്യയും കത്തുമെന്ന് കരുതി, ഉണ്ടായില്ല . കശ്മീരിലെ വിഭജനത്തിലും കത്തിയില്ല , ബാബരി വിധിയിലും ഒന്നും സംഭവിച്ചില്ല . അപ്പോൾ ഉപദേശകർ പറഞ്ഞു . എല്ലാം പേടിച്ചിരിക്കുകയാണെന്ന് . എല്ലാവരുടെയും പത്തി താഴ്‌ത്തി എന്നൊക്കെ. ആ ഒരൊറ്റ ധൈര്യത്തിലാണ് ഇപ്പോൾ ഇക്കളി കളിച്ചത് . ഒടുക്കത്തെ ബിൽ . ഇതിൽ പണി പാളി .

ചാണക്യന്റെ സകലമാന തന്ത്രവും ഒരു മലയാളി പെൺകുട്ടിയുടെ ചൂണ്ടുവിരലിൽ തളക്കപ്പെട്ടു . ഡൽഹിയിലെ പെൺകുട്ടികളുടെ റോസാപ്പൂക്കളിൽ അലിഞ്ഞില്ലാതാകുന്നു . നല്ലവരായ ഹിന്ദു സ്നേഹിതന്മാരുടെയും സ്നേഹിതകളുടെയും മുദ്രാവാക്യങ്ങൾക്ക് മുന്നിൽ ദുഷ്കരണക്കാര്‍ക്ക് കാലിടറുന്നു.

കേരളമെന്ന ഒരു സംസ്ഥാനം കയ്യിലാക്കുവാൻ ഇവർ പണിപ്പെട്ടത് കുറച്ചൊന്നുമല്ല . ശശി തരൂർ എന്ന വ്യക്തിത്വത്തെ കേസുകളിൽ പെടുത്താമെന്നു കരുതിയെങ്കിലും പെട്ടില്ലെന്നുറപ്പായപ്പോൾ പണം വീശുവാൻ ശ്രമിച്ചു . പണത്തിലും വീഴില്ലെന്നുറപ്പായപ്പോൾ ഏകദേശം കോടികളാണ് അദ്ദേഹത്തെ പൊട്ടിക്കാന്‍ ഇറക്കിയത് .

ഇത്തവണ കേരളത്തിൽ മാത്രം ബഹുകോടികള്‍ വീശിയിട്ടും സുരേഷ് ഗോപിയെക്കൊണ്ട് തൃശൂർ എടുപ്പിക്കുവാൻ നോക്കിയിട്ടും ഒരു പഞ്ചായത്തിന്റെ വാർഡ് വരെ എടുക്കുവാനാകാതെ എട്ടുനിലകളിൽ പൊട്ടിയപ്പോൾ തുടങ്ങിയ വൈരാഗ്യബുദ്ധി.

ഇന്ത്യ മുഴുവനായി തൂത്തുവാരിയപ്പോഴും ഡല്‍ഹിയിലെ ചാണക്യന്‍മാര്‍ സന്തോഷവാന്മാരായിരുന്നില്ല . കാരണം കേരളവും തമിഴ്‌നാടും അവരെ വല്ലാതെ അലട്ടിയിരുന്നു .

publive-image

ഇന്നിപ്പോൾ അതേ കേരളത്തിലെ മക്കളാണ് ഡൽഹിയിലും മുംബൈയിലും മംഗലാപുരത്തും ഒക്കെ കോളേജ് കാമ്പസുകളിൽ ഇരുന്നുകൊണ്ട് ഈ രണ്ടു ഗുജറാത്തികളുടെ നെറുകയിൽ ആണി അടിക്കുന്നത് . ജാമിയയിലെ ആ ഒരൊറ്റ പെൺകുട്ടിയുടെ ചൂണ്ടുവിരൽ ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമായി .

ഇക്കാര്യത്തിൽ ശരിക്കും പുള്ളിപ്പുലി മമത തന്നെ . ശരിക്കും ഗുജറാത്തികൾ ട്രൗസറിൽ മുള്ളുന്ന കാഴ്ച മമത നമുക്ക് കാണിച്ചുതരും . അമരീന്ദർ സിങ്ങ് അദ്ദേഹത്തിന്റെ ഉശിരും തറവാടിത്വവും ആദ്യനാൾ കാണിച്ചു . പതിറ്റാണ്ടുകൾക്കുശേഷം മുംബയിലെ സമര മൈതാനം നിറഞ്ഞു കവിഞ്ഞു .

ഡൽഹിയിലെ ജന്തർ മന്തർ ആവേശക്കടലായി മാറി . അസമാണ് ശരിക്കും ആൺകുട്ടികൾ എന്ന് അറിയിച്ചു . മംഗളൂരിലെ ചെറുപ്പക്കാർ ജീവിതം ഹോമിച്ചു . ലക്‌നോവിലും പരിസരത്തും നൂറുകണക്കിന് ചോരപ്പാടുകൾ .

ഇവിടെ ഇപ്പോൾ തളർന്നാൽ ജീവിതകാലം മുഴുവനും വരും തലമുറകൾ മുഴുവനും തളരേണ്ടതായി വരുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ചൂണ്ടുവിരലിനൊപ്പം പേനയും എഴുത്തും ഒക്കെ ആയുധമാക്കിക്കൊണ്ട് ,

വിഷമത്തോടെയും അമർഷത്തോടെയും ,

സഖാവ് ദാസനും ജനാബ് വിജയനും

Advertisment