Advertisment

പെണ്ണൊരുമ്പട്ടാൽ നടക്കുന്നത് സെക്സ് റാക്കറ്റ് മാത്രമല്ല, കപ്പിൾ സ്വാപ്പിം​ഗ് മുതൽ സ്വർണ്ണക്കടത്തു വരെ! പിടിയിലായ മാഡത്തെക്കാൾ ശക്ത പിടിയിലാകാനുള്ള മാഡം! ദാസനും വിജയനും അറിഞ്ഞത്!!!

author-image
ദാസനും വിജയനും
Updated On
New Update

തലസ്ഥാനത്തെ മാഡം , ബംഗളൂരിലെ ആന്റി , ഗോവയിലെ ബാബി , ചെന്നൈയിലെ ചേച്ചി , എല്ലാം ഒരാളാണെന്നാണ് കേട്ടു കേൾവി.  കുടുംബമഹിമ, അവരുടെ പിന്നാമ്പുറ കഥകൾ നാം കേൾക്കുമ്പോൾ അക്ഷരാർത്ഥത്തിൽ സിനിമാക്കഥകൾ വരെ അത്രത്തോളം എത്തിക്കാണില്ല .

Advertisment

publive-image

തെലുങ്കിലെ നാഗാർജുനയുടെ ഭാര്യയായ അമല. നമ്മുടെ സ്വന്തം സൂര്യപുത്രി ഒരിക്കൽ വലിയൊരു കേസിൽ കുടുങ്ങുകയുണ്ടായി. ഗോവയിലെ മനുഷ്യക്കടത്ത് മാഫിയയുമായുള്ള ബന്ധം ആരോപിച്ചാണ് അന്ന് അമലയുടെ പേര് ഉയർന്നുവന്നത്. ഇന്നിപ്പോൾ അതുപോലെയുള്ള ഒരു സംഭവമാണ് സ്വർണക്കടത്തിന്റെ മറവിൽ കേരളവുമായി ബന്ധപ്പെട്ട് നാം കേട്ടു കൊണ്ടിരിക്കുന്നത് .

അന്യസംസ്ഥാന പഠനത്തിൽ പെൺകുട്ടികളുടെ ചതിക്കുഴികൾ !

ബെംഗളൂരു സിറ്റിയിലെ പ്രശസ്തമായ രണ്ട് പബ് ബാറുകൾ വിലക്കെടുത്ത് , അവിടെ പഠിക്കുന്ന പെൺപിള്ളേരെ വിളിച്ചിരുത്തി ഫ്രീയായി ബിയറും മയക്കുമരുന്നുമൊക്കെ കൊടുത്ത് സൽക്കരിച്ചുകൊണ്ട് പാട്ടിലാക്കി.

ഇവരെ മാസത്തിൽ രണ്ടുതവണ ദുബായിലെ മാതാപിതാക്കളുടെ അടുത്തേക്ക് പറഞ്ഞയപ്പിച്ച് തുടർച്ചയായ യാത്രകൾ. ഇന്റേൺഷിപ്പിൽ ലഭിക്കുന്ന പണമാണ് ചിലവാക്കുന്നതെന്ന് നുണപറയിപ്പിച്ചുകൊണ്ട് ദുബായിൽ നിന്നും സ്വർണ്ണം കൊണ്ടുവരുന്ന വലിയ കാരിയർ മാരാണിവർ. വലിയ മാഫിയയയുടെ തലപ്പത്ത് ഒരു മാഡം ആണെന്നറിയുമ്പോൾ കേരളം ഞെട്ടിപ്പോകും.

publive-image

സിനിമകളെ വെല്ലുന്ന തിരക്കഥകളാണ് ഇവർ മെനഞ്ഞുകൂട്ടുന്നത്. ഇവർക്ക് ബെംഗളൂരു മൈസൂർ റോഡിൽ നൂറോളം ഏക്കറിൽ മുന്തിരിത്തോപ്പുകളിലെ ഫാം വില്ലകൾ സ്വന്തമായുണ്ട് . കൂടാതെ സിറ്റിയിലെ ഐടി പാർക്കുകൾക്കുള്ളിലെ കോഫീ ഷോപ്പുകൾ , അത്യുഗ്രൻ പാർപ്പിട സമുച്ചയങ്ങളിലെ ബംഗ്ലാവുകൾ എല്ലാം ഇവരുടെ സങ്കേതങ്ങളായിരുന്നു .

ദുബായ് മലയാളികളുടെ മകൾക്ക് പറ്റിയ ചതി!

അഞ്ചുവർഷം മുമ്പ് ദുബായിലെ ഒരു കുടുംബം മകളെ ബംഗളുരുവിലെ അതിപ്രശസ്തമായ ഒരു കോളേജിൽ എൻജിനിയറിങ്ങിന് ചേർത്തി . പെൺകുട്ടിയുടെ മാതാവ് എമിറേറ്റ്സിൽ സീനിയർ കാബിൻ ക്രുവും അച്ഛൻ തരക്കേടില്ലാത്ത ഒരു കച്ചവടക്കാരനുമായിരുന്നു .

ആ പാവം പെൺകുട്ടിയെ ബംഗളൂരിലെ മാഫിയ കയ്യിലെടുക്കുകയും ആദ്യം ബിയറിൽ തുടങ്ങി പിന്നീട് മയക്കുമരുന്നും മറ്റും അടിച്ചേൽപ്പിക്കുകയും ചെയ്തു. ഇടക്കിടക്ക് ദുബായ് യാത്രകൾ വീട്ടുകാർ അറിയാതെ നടന്നിരുന്നു.

സ്വർണ്ണവും മറ്റും കടത്തി പിന്നീട് ഒരു ദിവസം ബംഗളുരുവിലെ ഫാം ഹാവ്‌സിലെ ദീപാവലി പാർട്ടിയുടെ നാളിൽ മയക്കുമരുന്നിനടിമകളായ ആറോളം പേര് ചേർന്ന് രതിവൈകൃതങ്ങളിൽ ഏർപ്പെട്ടു .

അന്ന് മുതൽ പെൺകുട്ടി മാനസികമായി തകരുകയും ഇപ്പോൾ ദുബായിൽ വീട്ടിൽ ചികിത്സിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു . പിന്നീടാണ് അറിഞ്ഞത് നിരവധിയാനവധി കുടുംബങ്ങളിലെ പെൺകുട്ടികൾ ഇങ്ങനെയുള്ള ഗ്രൂപുകളിൽ അകപ്പെട്ട് ജീവിതം ഹോമിച്ചു കഴിയുന്നുണ്ടെന്ന നഗ്നസത്യം .

ചവിട്ടിക്കയറ്റീത് മാഡത്തിന്റെ ലേബി!

publive-image

ദുബായിലെയും ഖത്തറിലെയും ബഹ്റൈനിലെയും മസ്കറ്റിലെയും ബാറുകളിലും മലയാളി പബുകളിലും ഹോസ്റ്റസുമാരായി വരുന്നത്

കേരളത്തിൽ നിന്നുമുള്ള പെൺകുട്ടികളാണ് . ഇവർക്ക് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ജോലിക്കു പോകുവാൻ അനുവാദമില്ലാത്തതുകൊണ്ട്

എയർപോർട്ടുകളിൽ പിടിച്ചുനിർത്തും .

ഇങ്ങനെയുള്ളവരെ എയർപോർട്ടിൽ നിന്നും കയറ്റി അയക്കുവാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട് .ചവുട്ടിക്കയറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ പണിക്ക് ഒരു ലക്ഷം രൂപയാണ് കൈക്കൂലിയായി കൊടുക്കേണ്ടത് . അപ്പോൾ പിന്നെ ഈ ലോബി പറയുന്ന കളറിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് എയർപോർട്ടിൽ എത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരെ കയറ്റി വിട്ടോളും .

ഇതിന്നായി ഒരേ ഉദ്യോഗസ്ഥനെ കഴിഞ്ഞ എട്ട് വർഷങ്ങളായി ഒരേ പോസ്റ്റിൽ ജോലിക്ക് വെച്ചിരിക്കുന്നതിൽ മാഡത്തിന്റെ അറിവോടെയാണ് .

ആ ഉദ്യോഗസ്ഥൻ താമസിക്കുന്നത് സ്വർണ്ണക്കടത്തിൽ എൻഐഎ സംശയിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ പേരിലുള്ള വീട്ടിലാണ് .

സിനിമാ ഇന്റുകളുടെ മറവിലെ മനുഷ്യക്കടത്ത്!

അമേരിക്കൻ യൂറോപ്പ് സിനിമ ഇവന്റുകൾ മിക്കവാറും നടക്കുന്നത് നഷ്ടത്തിലാണ് എങ്കിലും അതിലേക്കായുള്ള ആളുകളെ കയറ്റി അയക്കുന്നതിൽ ആണ് ഇവർ ലാഭം കൊയ്യുന്നത് .

publive-image

സാധാരണയായി ഒരു ഇവന്റിന് ടെക്‌നീഷ്യൻസും ആർട്ടിസ്റ്റുകളുമൊക്കെ അടക്കം 60 ആളുകളാണ് വേണ്ടതെങ്കിൽ അമേരിക്കയിൽ വിസക്ക് അപേക്ഷിക്കുമ്പോൾ 100 ആളുകൾക്ക് അപേക്ഷിക്കും . ഇവന്റുകൾക്ക് ഗ്രൂപ്പ് വിസകൾ ലഭിക്കുവാൻ എളുപ്പമാണ് . അമേരിക്കയിലേക്ക് ജോലിക്കായി പോകേണ്ടവരിൽ നിന്നും പത്ത് മുതൽ ഇരുപത് ലക്ഷം വരെ ഈടാക്കിയാണ് അവരുടെ വിസകൾ എടുക്കുക . എല്ലാവരും കൂടി അമേരിക്കയിൽ എത്തിയാൽ ഇവന്റിന്റെ 60 ആളുകൾ ഒഴിച്ച് ബാക്കിയുള്ളവർ തിരിച്ചു വരില്ല.

ഇങ്ങനെയുള്ള മനുഷ്യക്കടത്ത് അമേരിക്കയിലേക്കും ലണ്ടനിലേക്കും ഒക്കെ നടത്താറുണ്ട് . അതിന്റെ ഭാഗമായാണ് ദേവമാതാ എന്ന ഒരു കപ്പൽ നിറയെ ആളുകളുമായി ഇക്കഴിഞ്ഞ വര്ഷം ആസ്ട്രേലിയലിലേക്ക് തലസ്ഥാനത്ത് നിന്നും അനൗദ്യോഗികമായി പുറപ്പെട്ടത് .

സെക്സിന്റെ തലസ്ഥാനമായി ​ഗോവ!

ലോകത്ത് ഏറ്റവും കൂടുതൽ ഹോമോ സെക്സ് നടക്കുന്ന സിറ്റിയാണ് ഗോവ . ലോകത്തിന്റെ പല കോണുകളിൽ നിന്നും സമ്പന്നരായ ഹോമോ സെക്സുകാർ വന്നടിയുന്ന ഒരു സങ്കേതമാണ് ഗോവ . പത്തിനും ഇരുപതിനും വയസ്സിനിടയിലുള്ള ആൺകുട്ടികളെ രതിവൈകൃതങ്ങൾക്ക് ഈസിയായി ലഭിക്കുന്നു എന്നതാണ് ഗോവയുടെ ഒരു പ്രത്യേകത .

പെൺ വേശ്യാവൃത്തിയേക്കാൾ ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുവാൻ എത്തിച്ചുകൊടുക്കുന്ന ഒട്ടനവധി സംഘടനകൾ അവിടെ പ്രവർത്തിക്കുന്നു .

കേരളത്തിലെ ചില അനാഥാലയങ്ങളിലെ കുട്ടികളെ വിനോദസഞ്ചാരമെന്ന പേരിലൊക്കെ അവിടേക്ക് എത്തിക്കുന്നു . തമിഴ്‍നാട്ടിലെയും മുംബയിലെയും ചേരികളിൽ നിന്നും നിരവധി ആൺകുട്ടികളാണ് ഗോവയിൽ എത്തിപ്പെടുന്നത് .

അതുപോലെ മുംബയിലെയും ബെംഗളുരുവിലെയും സമ്പന്നകളായ വീട്ടമ്മമാർ‌ ലൈംഗിക സംതൃപ്തിയടയുവാൻ ആൺവേശ്യകളെ അന്വേഷിച്ചും ഗോവയിൽ എത്തിപെടാറുണ്ട് . അവർക്കൊക്കെ ആളുകളെ എത്തിക്കുന്നതിൽ ഓരോരോ സംസ്ഥാനത്തും മാഡത്തിനെ പോലെ ആളുകൾ പ്രവർത്തിച്ചുവരുന്നു .

കപ്പിൾ സ്വാപ്പിങ് അരങ്ങ് തകർക്കുന്നു!

കപ്പിൾ സ്വാപ്പിങ് എന്ന ഒരു പ്രത്യേക കലാരൂപം ഏറെ നാളുകളായി കേരളത്തിൽ അരങ്ങേറുന്നു . തലസ്ഥാനത്തെ ഉന്നത കുടുംബങ്ങൾ കേന്ദ്രമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉന്നത ഉദ്യോ​ഗസ്ഥരുടെയും വ്യവസായ പ്രമുഖന്മാരുടെയും കുടുംബങ്ങളിൽ വളരെ മാന്യമായി നടക്കുന്ന ഒന്നാണ് കപ്പിൾ സ്വാപ്പിങ് . ഭാര്യമാരെ പരസ്പരം കൈമാറുന്ന ഈ ക്ലബ്ബ്കളിൽ മുഖ്യമായ സാന്നിധ്യമായിരുന്നു ഈ മാഡം .

publive-image

ബെംഗളൂരിലും ഗോവയിലും ഉള്ള ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും ഭാര്യ ഭർത്താക്കന്മാർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഈ ഗ്രൂപ്പുകളിൽ കൊണ്ട് വരികയും മാന്യന്മാരായ ആളുകളുടെ കുടുംബങ്ങളിൽ കയറിക്കൂടുകയും ചെയുന്ന വൻ ചതികൾ ചെയ്യുന്നു .

എല്ലാം മൊബൈലിലോ ക്യാമറകളിലോ പകർത്തി പിന്നീട് അവരെയൊക്കെ പേടിപ്പിച്ചു നിർത്തുന്നതിൽ ഈ മാഡം അഗ്രഗണ്യയാണ് . ഏകദേശം ഇരുപതോളം തവണ ഡിപ്ലോമാറ്റിക് വഴിയിലൂടെ ഈ മാഡം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു എന്നറിയുമ്പോൾ അവരുടെ പവർ ആർക്കും ഊഹിക്കാം .

കൊച്ചമ്മമാരുടെ ലീലകൾ!

ലേഡീസ് സലൂൺ അല്ലെങ്കിൽ ബ്യുട്ടി പാർലർ എന്ന ഒരു സംഭവത്തിന്റെ മറവിലായിരിക്കും ഒട്ടുമിക്ക സ്ത്രീകളും അവരുടെ ഇങ്ങനെത്തെ കളികൾ കളിച്ചുകൂട്ടുന്നത് . അതിൽ ഒന്നാം തരം ബ്യുട്ടി പാർലർ ആയിരുന്നു ഈ പറഞ്ഞ മാഡത്തിന് തലസ്ഥാനത്ത് ഉണ്ടായിരുന്നത് .

ഇടക്കിടക്കുള്ള സ്വർണ്ണക്കടത്തും മനുഷ്യക്കടത്തും ഒക്കെ അരങ്ങേറിയപ്പോൾ ഇവർ സമൂഹത്തിൽ ഒന്നാംകിട ജീവിതരീതികളുമായി മുന്നിട്ട് നിൽക്കുകയായിരുന്നു .

publive-image

കൂടാതെ ഇവരുടെ ആവശ്യപ്രകാരം ചില എഫ്ബി ഗ്രൂപ്പുകൾ വീട്ടമ്മമാർക്ക്‌ മാത്രമായി കേരളത്തിലും ദുബായിലുമായി ഇവരുടെ കൂട്ടുകാരികളുടെ പേരിൽ ആരംഭിക്കുമ്പോൾ അവരുടെയെല്ലാം ലക്ഷ്യങ്ങൾ നാമൊക്കെ ചിന്തിക്കുന്നതിനേക്കാൾ അപ്പുറമായിരുന്നു . കേരളത്തിൽ നടക്കുന്ന ഒട്ടുമിക്ക വിവാഹമോചനക്കേസുകളിലും ഇവരുടെ പങ്കാളിത്തം പ്രഥമദൃഷ്ട്യാ കാണപ്പെടുന്നു .

ഇരുപതിനും നാല്പതിനും ഇടയിലുള്ള നല്ല വീടുകളിൽ പിറന്ന നല്ല രീതിയിൽ ജീവിച്ചുപോന്നിരുന്ന വീട്ടമ്മമാരിൽ കൊമ്പൻ സ്രാവുകളെയും കച്ചവടക്കാരെയും സെലിബ്രിറ്റികളെയും അവതരിപ്പിച്ചുകൊണ്ട് പണവും പ്രശസ്തിയും നേടിക്കൊടുക്കാമെന്ന വ്യാമോഹങ്ങൾ നൽകിക്കൊണ്ട് അവരിൽ അനാവശ്യ ചിന്തകൾ വളർത്തുകയും വിവാഹമോചനങ്ങളിലെക്ക് നയിക്കപ്പെടുകയും ചെയ്യുന്നു . കൂടാതെ ലെസ്ബിയൻ - ബൈസെക്സ് കൂട്ടുകെട്ടുകൾ വളർത്തുവാനും ഈ എഫ്ബി ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതായി കാണപ്പെടുന്നു

ഇപ്പോൾ ഇക്കാര്യങ്ങൾ ഒരു കോംപ്രമൈസിൽ ആക്കുവാനായി ഡൽഹിയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക പാർട്ടിയുടെ കേരളത്തിലെ വനിതാ നേതാവിനെ കൂട്ടുപിടിച്ചു കൊണ്ടിരിക്കുകയാണ് ഇവർ . എന്തൊക്കെ സംഭവിച്ചാലും ഇങ്ങനെയുള്ള എല്ലാ മൂധേവികളെയും പൂട്ടണം എന്ന് മാത്രം ആവശ്യപ്പെടുന്നു .

എങ്ങനെയെങ്കിലും മേഡത്തിനെ ഒന്ന് പരിചയപ്പെടുവാൻ സാധിച്ചെങ്കിൽ എന്ന മോഹവുമായി ബ്യുട്ടീഷ്യൻ ദാസനും

ബംഗളുരുവിൽ മുന്തിരി തോപ്പുകളിൽ പോയി ഒന്ന് രാപ്പാർക്കാൻ മോഹവുമായി സെകുരിറ്റി വിജയനും

Advertisment