Advertisment

തലസ്ഥാനത്തെ ആമസോൺ കാടുകൾ ഭരിച്ചുകൂട്ടുന്നത് ഒരു അരക്കൊമ്പനും ബാക്കി മോഴ ആനകളും; തരൂർ അഗ്രഹാരങ്ങളിൽ നിന്നും തേരോട്ടം തുടങ്ങിയ ശശികൊമ്പനെ തളയ്ക്കാൻ വച്ച മയക്കുവെടികളൊക്കെ പാഴ്. കുറെ കുഴിയാനകളെ വെച്ചു കൊണ്ട് തൃശൂർ പൂരം നടത്താനുള്ള അടവു നയങ്ങൾ അമിട്ടാന പരീക്ഷിക്കുമ്പോൾ  മൗനത്തിലൊളിച്ച് ഇരട്ടകൊമ്പൻ; ആകെ വരിക്കുഴിയിൽ വീണത് ആന്റണിക്കൊമ്പന്റെ സ്വന്തം അനി കൊമ്പൻമാത്രം; തുമ്പിക്കൈയിൽ പിടിവീണിട്ടും കുതറിമാറി ലുലുവാന; കേരള വനത്തിലെ കൊമ്പൻ കഥകൾ - ദാസനും വിജയനും

New Update

കേരളം കുറേ നാളുകളായി ഒരു അരിക്കൊമ്പന്റെ പിന്നിലാണ്. അവൻ ആകെ മൊത്തം നമ്മളെ പറ്റിച്ചു കൊണ്ട് മുങ്ങി കളിക്കുകയായിരുന്നു. കേരളം ഒന്നടങ്കം തപ്പിയിട്ടും ആദ്യം ചക്കകൊമ്പനെ മുന്നിൽ നിർത്തി അരിക്കൊമ്പൻ മുങ്ങി. രണ്ടാം ദിവസമാണ് അവൻ പിടികൊടുക്കുന്നത്.

Advertisment

publive-image

നമ്മുടെ നാട്ടിലും ഓരോരോ കൊമ്പനും മാറിമാറി ഭരിച്ചിട്ടും ശരിക്കുള്ള ഒരു അരിക്കൊമ്പൻ വന്നിട്ടില്ല എന്ന് വേണം പറയുവാൻ. ലീഡർ കെ കരുണാകരൻ ഒരു അരിക്കൊമ്പൻ ആയിരുന്നുവെങ്കിലും ഇഎംഎസും കൂട്ടരും അദ്ദേഹത്തെ കരിങ്കാലി കൊമ്പനാക്കി മാറ്റുകയായിരുന്നു.


സകലമാന വസ്തുവകകളും സ്ഥാവര ജംഗമ വസ്തുക്കളും വെട്ടിനിരത്തിക്കൊണ്ട് ഒരു കൊമ്പൻ മാരാരിക്കുളത്ത് വിലസിയെങ്കിലും ആ കൊമ്പനെ മലമ്പുഴ കാട്ടിൽ കൊണ്ടുപോയി തളച്ച് ലേശം ബക്കറ്റിലെ വെള്ളം കൊടുത്തുകൊണ്ട് ആ കൊമ്പനെയും കേവലം അരക്കൊമ്പനാക്കി മാറ്റുന്നതിൽ പതിമൂന്നാം പാർട്ടി കോൺഗ്രസും പതിനാലാം പാർട്ടി കോൺഗ്രസും നന്നേ പണിയെടുത്തു.


ഇന്നിപ്പോൾ ആ അരക്കൊമ്പൻ എകെജി സെന്ററിലെ ഉണ്ടയില്ലാത്ത തോക്കിൽ നിന്നും മയക്കുവെടിയേറ്റ് മയക്കത്തിലാണ്. ആർക്കും ഉപദ്രവമില്ലാത്ത ഒരു അരിക്കൊമ്പനായിരുന്നു ഉമ്മൻ‌ചാണ്ടി.

കോട്ടയം പുതുപ്പള്ളി റേഞ്ചിൽ നിന്നും കാസ്രോട്ട് മലമടക്കുകളിലും കണ്ണൂരിലെ പുലിമടകളിലും വയനാട്ടിലും മലപ്പുറത്തും അങ്ങ് തെക്ക് തിരുവനന്തപുരത്തും ജനങ്ങൾക്കിടയിൽ ആരെയും ദേഹോപദ്രവമേല്പിക്കാതെ എല്ലാം കർത്താവിൽ സമർപ്പിച്ചുകൊണ്ടായിരുന്നു ആ അരിക്കൊമ്പന്റെ തേർവാഴ്ച.

തീറ്റക്കായി സോളാർ ചെടികളുടെ മധുരവുമായി ഒരു മലഞ്ചരക്ക് കുങ്കിയാന ആ അരിക്കൊമ്പന്റെ തേർവാഴ്ച തടഞ്ഞപ്പോൾ നഷ്ടമായത് സാധാരണ ജനതക്കും കേരളത്തിനുമായിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന ചക്കകൊമ്പന് കുശുമ്പും ദേഷ്യവും കാടിന്റെ രാജവാനാകുവാനുള്ള ആർത്തിയും മൂത്തപ്പോൾ കുങ്കിയാനയെ അരിക്കൊമ്പനെതിരെ പ്രയോഗിച്ചു. അതിന്നു ചൂട്ടുപിടിച്ച ഒരു മദയാനയെ ഈയിടെ ഹരിപ്പാട്ട് കാട്ടിൽ തീവണ്ടിയിടിച്ചു കാണപ്പെട്ടു.

publive-image

പിന്നെ കുത്തിത്തിരിപ്പിന് കൂട്ടുനിന്ന പൂഞ്ഞാർ ഒറ്റക്കൊമ്പൻ ഇന്നിപ്പോൾ ഉണ്ടായിരുന്ന ഒരു കൊമ്പും പോയി വീട്ടിൽ ഉണക്കമീൻ ചുട്ടുകൊണ്ടിരിക്കുകയാണ്. അരിക്കൊമ്പനെതിരെ ചാനലിലൂടെ മയക്കുവെടികൾ ഉതിർത്തുകൊണ്ടിരുന്ന ചാനൽ കൊമ്പന്റെ കുണ്ടിക്ക്ട്ട കൂട്ടത്തിലെ ചില ഒറ്റയാന്മാർ മയക്കുവെടി വെച്ചപ്പോൾ ആ കൊമ്പനും കിണറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു.


ഇന്ന് കേരളം ഭരിക്കുന്ന ഇരട്ടകൊമ്പൻ വളരെയേറെ പാടുപെട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ഒറിജിനൽ അരിക്കൊമ്പനെ ഒരു കാട്ടിൽ നിന്നും മറ്റേ കാട്ടിലേക്ക് കൊണ്ടുപോയ അതേ അകമ്പടിയാണ് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുന്നത് എങ്കിലും ഒരു കുങ്കിയാന ഇടക്കിടക്ക് ആ ഇരട്ടക്കൊമ്പന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് ഇടക്കുവെച്ചു മൈക്ക് ഓഫാക്കി മുങ്ങിക്കളിക്കുകയാണ്.


കൂട്ടത്തിലെ എല്ലാവരെയും മോഴകളാക്കി അവതരിപ്പിച്ചാണ് കാട് ഭരിക്കുന്നത് എങ്കിലും അല്ലറചില്ലറ 'മയക്കുവെടികൾ' ഇടക്കിടക്ക് കുണ്ടിക്ക് കൊള്ളുന്നുണ്ട്. കൂട്ടത്തിലെ ഒരു കുട്ടിക്കൊമ്പനെകൊണ്ട് സ്വന്തം കുട്ടിയെ സ്വയംവരം ചെയ്യിച്ചുകൊണ്ട് കാടിന്റെ മൊത്തം അധികാരം പൊട്ടിച്ചെടുക്കുവാൻ ശ്രമത്തിലാണ്.

കുട്ടികൊമ്പന്മാരുമായി നാട്ടിലിറങ്ങുന്ന കൊമ്പന്മാരുടെ കണ്ണുകൾ ചെറുതായതുകൊണ്ട് കേരളം ഒന്നടങ്കം ക്യാമറകൾ സ്ഥാപിച്ചുവെങ്കിലും പണ്ട് കാട്ടിൽ വെളിച്ചം കിട്ടുവാൻ ലാവ്‌ലിൻ കമ്പനിയെ കൂടെ കൂട്ടിയതുപോലേ ഒരു തലയും വാലുമില്ലാത്ത കമ്പനിയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

എന്നതറിഞ്ഞപ്പോൾ പ്രതിപക്ഷനിരയിലെ പറവൂർ കൊമ്പനും കണ്ണൂർ കൊമ്പനും ഇരട്ടക്കൊമ്പനെ തളക്കുവാൻ ക്വട്ടേഷൻ എടുത്തുകഴിഞ്ഞു. ക്യമറകൊണ്ടു തുടങ്ങിയ ഭരണം ക്യാമറയിൽ അവസാനിക്കുമോ എന്നത് കണ്ടറിയണം.

publive-image

അത്രമേൽ എതിർപ്പുകളാണ് ഊരാളുങ്കൽ കാട്ടുവാസികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഡൽഹിയിലെ ആമസോൺ കാടുകളിൽ നിന്നും ഇഡിയാനകളും മയക്കുവെടിക്കാരായ സിബിഐക്കാരും ഇന്നിപ്പോൾ ക്ലിഫ് ഹൌസ് കാടുകളെ വളഞ്ഞുകൊണ്ടിരിക്കുകയാണ്.

അവിടെ നിന്നും ദുബായ്, അബുദാബി കാടുകളിലേക്ക് മുങ്ങാനുള്ള ശ്രമവും ആമസോൺ കാട്ടിലെ അമിട്ടാനയും മോദിയണ്ണനാനയും

തടഞ്ഞിരിക്കുകയാണ്.


ലുലുവാനയുടെ തുമ്പിക്കൈയിൽ പിടിച്ചുകൊണ്ട് ദുബായിലെയും അബുദാബിയിലെയും കുറെ വേദനിക്കുന്ന കുഴിയാനകളെ വെച്ചുകൊണ്ട് തൃശൂർ പൂരം നടത്തുവാനുള്ള അടവുനയങ്ങൾ അമിട്ടാന നിഷേധിച്ചപ്പോൾ ഇരട്ടകൊമ്പൻ ഒരക്ഷരം ഉരിയാടുന്നില്ല. ഇനിയിപ്പോൾ രാജ്ഭവൻ വനത്തിലെ മോഴയെ കാണുവാൻ വരുമ്പോൾ ശ്രീയാനയെ കൊണ്ട് അടുത്ത ഡീലുകൾ പറയിപ്പിക്കാം എന്നാണ് ഉപദേശകരായ ഒരു കൂട്ടം ആനകളുടെ അഭിപ്രായം.


കഴിഞ്ഞ മാസങ്ങളിൽ നാമേറെ ചർച്ച ചെയ്തത് ശശികൊമ്പനെ കുറിച്ചാണെങ്കിലും പിന്നീട് ശശികൊമ്പൻ കൊണ്ടുവന്ന അനി കൊമ്പൻ ആയിരുന്നു കാട്ടിലെ താരം.

പാലക്കാട്ടിലെ തരൂർ അഗ്രഹാരങ്ങളിൽ നിന്നും തേരോട്ടം തുടങ്ങി ഏർക്കാട് വഴി യുഎന്നിൽ എത്തിയ ശശി കൊമ്പനെ ഇറ്റാലിയൻ പിടിയാനയാണ് തിരോന്തരം കാട്ടിലേക്ക് മേയുവാൻ പറഞ്ഞയച്ചത്.

ധാരാളം പിടിയാനകളുമായി ഇണചേർന്നുവെങ്കിലും ഒരു പിടിയാനയിൽ തട്ടി വരിക്കുഴിയിൽ വീണു. പക്ഷെ തലസ്ഥാനത്തെ കുങ്കിയാനകൾ ശശികൊമ്പനെ വരിക്കുഴിയിൽ നിന്നും കരകയറ്റി . ഇന്നിപ്പോൾ കെപിസിസി എത്ര മയക്കുവെടി വെച്ചിട്ടും തളക്കുവാനാകാതെ മുങ്ങിക്കളിച്ചുകൊണ്ടിരിക്കുകയാണ് ശശികൊമ്പൻ.


തലസ്ഥാനത്തെ ആമസോൺ കാടുകൾ ഭരിച്ചുകൂട്ടുന്ന അല്ലെങ്കിൽ കാട്ടിലെ തടി മൊത്തം വിറ്റുതുലക്കുന്ന ആന പിടുത്തക്കാർ കേരളത്തിലെ കുറെയധികം ഒറ്റയാന്മാരെയും അരിക്കൊമ്പന്മാരെയും വളഞ്ഞിട്ടു പിടിക്കുവാൻ നോക്കിയിട്ടും ആകെ വരിക്കുഴിയിൽ വീണത് ആന്റണിക്കൊമ്പന്റെ കടിഞ്ഞൂൽ പൊട്ടനായ അനി കൊമ്പൻ മാത്രമാണ്.


publive-image

പിന്നെ മുവാറ്റുപുഴ - കരിങ്കുന്നം കാടുകളിൽ നിന്നും ഒന്ന് രണ്ടു മോഴകളെയും ആ കുഴികളിൽ നിന്നും കണ്ടെത്തി. ഇവരെ വരിക്കുഴികളിൽ നിന്നും കരകയറ്റി 125 വർഷത്തേക്ക് കൂടെ കൂട്ടിയപ്പോൾ അങ്ങകലെ ചിക്കമംഗ്ലൂർ കാട്ടിലെ ഒറ്റയാൻ ആന പിടുത്തക്കാരെ കാലുമടക്കിയടിച്ചു.

കൂടെ കുറെ ഒറ്റയാന്മാരെയും അവർക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മയക്കുവെടികൾ ഏൽക്കാതായിരിക്കുന്നു.

അരിക്കൊമ്പൻ വീരനായ ചക്രവർത്തിയായിരുന്നു

നേർക്കു നേർ പൊരുതി തോല്പിക്കാനാവില്ല.

ചതിയിലൂടെ പത്മവ്യൂഹം ചമച്ചു

പിറകിൽ നിന്ന് വന്ന് ബന്ധനത്തിലാക്കി,

കണ്ണുകൾ മൂടിക്കെട്ടി വരുതിയിലാക്കി.

മസ്തിഷ്കത്തിൽ വെടിമരുന്ന് പുകയുന്നത്

ആരും അതറിഞ്ഞില്ല.

പ്രകൃതി കണ്ണീർ പൊഴിച്ചവനെ തലോടി ...!

അവനവകാശപ്പെട്ടത് കവർന്നെടുക്കാൻ ,

അവന്റെ അമ്മയുറങ്ങുന്ന മണ്ണിൽ നിന്നും

കാപ്പ ചുമത്തി നാടുകടത്തി.

സുജയുടെ വാക്കുകൾ കടമെടുത്തുകൊണ്ട് അവസാനിപ്പിക്കുന്നു

അരിക്കൊമ്പനുമായി വരുന്ന വാഹനവ്യൂഹം ഇരട്ടകൊമ്പനെന്ന് കരുതിക്കൊണ്ട് സഖാവ് ദാസനും അരിക്കൊമ്പനെ നായകനാക്കി ഒരു പുതിയ കേരളസ്റ്റോറി സിനിമയെടുക്കുവാൻ സംവിധായകൻ വിജയനും

Advertisment