Advertisment

പാവപെട്ട അണികളും പാർട്ടി സ്നേഹികളും സോഷ്യൽ മീഡിയയിൽ അങ്കം വെട്ടുമ്പോള്‍ യഥാർത്ഥ ഗുണഭോക്താക്കൾ ഇപ്പോഴും സ്വപ്നലോകത്ത്: അണികൾ പ്രതികരിക്കണമെന്ന് ദാസനും വിജയനും!

author-image
ദാസനും വിജയനും
Updated On
New Update

വാളെടുത്തവൻ വാളാൽ എന്ന് പറഞ്ഞതുപോലെയായി ലോകത്തിലെ അവസാനത്തെ കമ്മ്യുണിസ്റ്റ് സർക്കാരിന്റെ ഇന്നത്തെ ഗതികേട് !

Advertisment

പണ്ടൊക്കെ ജനങ്ങളാൽ ചെയ്തുപോന്നിരുന്ന തിരഞ്ഞെടുപ്പ് റാലികളും സമ്മേളനങ്ങളും പാർട്ടി കോൺഗ്രസ്സുമൊക്കെ ഉപദേശകരുടെ വാക്കുകളിൽ മയങ്ങി ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾക്ക് നൽകിയപ്പോൾ  പി ആർ കമ്പനികളെക്കൊണ്ട് പണിയെടുപ്പിച്ച് അധികാരം കിട്ടിയപ്പോൾ തല മറന്ന് എണ്ണ തെച്ചതിന്‍റെ തിക്തഫലം അവസാനനാളുകളിൽ അനുഭവിച്ചറിയുകയാണ് .

publive-image

ഇവിടെ ദുഖിക്കുന്നത് പാർട്ടിയെ സ്നേഹിക്കുന്ന കുറെ നല്ല സഖാക്കളാണ്, ചുമപ്പിനെ പ്രണയിക്കുന്ന കുറെ നല്ല മനസ്സുകളാണ് .

പലനാൾ കള്ളന്മാർ ഒരു നാൾ പിടിക്കപ്പെടുമെന്ന വസ്തുതകൾ മനസ്സിലാക്കാതെ എന്നും ജയിച്ചു വന്നിരുന്ന ഒരു കൂട്ടർ ജനങ്ങളെ സേവിക്കുന്നു എന്നപേരിൽ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമായി മുന്നേറിക്കൊണ്ടിരിക്കുന്നു .

അവരിൽ ദൈവ വിശ്വാസം ഉണർത്തുന്നതിനായി ചില ഉൾവിളികൾ സ്വർണ്ണക്കടത്ത് എന്ന പേരിൽ അരങ്ങേറുമ്പോള്‍ ഇവിടെ ഉറക്കം നഷ്ടപ്പെടുന്നത് കൊമ്പന്‍ സ്രാവുകൾ എന്ന അപാര നാമത്താൽ കൊന്നും കൊലവിളിച്ചും ജീവിച്ചുവന്നിരുന്ന ചിലർക്കൊക്കെയാണ് . അവരൊക്കെ ഇപ്പോൾ പുകയ്ക്കകത്ത് അകപ്പെട്ട പെരുച്ചാഴികളെ പോലെ പരക്കം പായുകയാണ് .

കേരളത്തിന്റെ നന്മ മുഖത്ത് ചില തൽപരകക്ഷികൾ ഡൽഹിയിൽ നിന്നും മറ്റും പലവിധ ലക്ഷ്യങ്ങളുമായി ഉന്നത ബന്ധങ്ങളിൽ നൂഴ്ന്നിറങ്ങിയപ്പോൾ അവർ അവരുടെ സാമ്രാജ്യം വിപുലീകരിക്കുകയായിരുന്നു .

publive-image

ഒരു മുഖ്യമന്ത്രി വെറുക്കപ്പെട്ടവൻ എന്ന് മുദ്രകുത്തിയ ഒരാളുമായി ടിവിയിൽ ഇന്റർവ്യൂ ചെയ്യുക , കള്ളക്കടത്തുകേസിൽ എല്ലാ തെളിവുകളും സഹിതം ജയിൽ ശിക്ഷ നേടിയ ഒരാളുമായി ചാനലിൽ രണ്ടു എപ്പിസോഡ് ഇന്റർവ്യൂ ചെയ്യുക , കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ട സിനിമാക്കാരനെ വിളിച്ചിരുത്തി ചാനലിൽ ഷോ ചെയ്യുക , വർഷത്തിൽ അഞ്ചോ ആറോ തവണ ഗൾഫ് രാജ്യങ്ങളിൽ പോയി അവിടെയുള്ള ആളുകളെ ബ്ലാക്ക് മെയിൽ സ്വഭാവങ്ങളിലൂടെയും ഭരണത്തിന്റെ ഹുങ്ക് കാണിച്ചും അവരുടെ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ നിർബന്ധിച്ച് പിടിച്ചെടുക്കുക ,

അവരുടേതായ ആളുകളെ താക്കോൽ സ്ഥാനങ്ങളിൽ തിരുകിക്കയറ്റിക്കൊണ്ട് സ്വർണ്ണക്കടത്ത് നടത്തുന്ന ചെറുപ്പക്കാർക്കുള്ള ഒത്താശകൾ ചെയ്തുകൊടുക്കുക, എതിരാളികളായ മറ്റു ചാനലിൽ നുഴഞ്ഞുകയറി അവരുടെ ഡാറ്റാബേസുകൾ അടിച്ചുമാറ്റി തിരിച്ചുവന്ന് സ്വന്തം ചാനലിനായി ഉപയോഗപ്പെടുത്തുക , തോറ്റ എംപിമാരെ സ്വന്തം കാര്യസാധ്യത്തിനായി വീണ്ടും അധികാരം കൊടുക്കുവാൻ ശുപാർശ ചെയ്യുക ,

സ്വന്തം നാടിനെതിരെ കള്ളക്കടത്തു നടത്തുന്ന തീവ്രവാദ സ്വഭാവമുള്ളവർക്ക് ഡിപ്ലോമാറ്റ് വഴിയൊരുക്കി കൊടുക്കുക എന്നിങ്ങനെയുള്ള ദ്രോഹങ്ങൾ ചെയ്യുവാന്‍ അവർ കേരളത്തിലെ ഒന്നാമനായ മുഖ്യമന്ത്രിയെയും ഒന്നാമനായ സിനിമ മെഗാസ്റ്റാറിനെയും ഒന്നാമനായ റിയൽ എസ്റ്റേറ്റ് മാഫിയക്കാരനെയും ഒന്നാമനായ സ്വർണ്ണക്കള്ളക്കടത്തുകാരനേയും ഈസിയായി ഉപയോഗിച്ച് കളിച്ചു , അത്രമാത്രം .

ഓരോ നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇടതുസ്വതന്ത്രന്മാരുടെ എണ്ണം കൂടിക്കൂടി വന്നിരുന്നു എന്നത് ഓരോരോ ഇടത് അനുഭാവികളും ചിന്തിക്കേണ്ട ഒന്നാണ് .

ഇവരൊക്കെ മറ്റുള്ള പാർട്ടികളിൽ കളിച്ചുവളർന്നു പിന്നീട് അവർ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ പാർട്ടി മാറി പണം വാരിക്കോരി ചിലവാക്കി എംഎൽഎ മാരായ കൊടുവള്ളിയിലെ എംഎൽഎ യും മുൻ കൊടുവള്ളി എംഎൽഎയും താനൂർ എംഎൽഎ യും തവനൂർ എംഎൽഎയുമൊക്കെ സീറ്റുറപ്പിച്ചത് ഈ മാധ്യമ സിംഹത്തിന്‍റെ സഹായത്തോടെയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ  മത്സരിച്ച മറ്റൊരു മാധ്യമ  മേധാവിയെ തോൽപ്പിക്കുവാൻ ഇടതുപക്ഷത്തിലെ ചില വോട്ടുകൾ മറിച്ചു ചെയ്യിപ്പിച്ചത് ഈ മാധ്യമ സിംഹമായിരുന്നത്രെ ! . പിന്നീട് ആ ചാനൽ മേധാവി തോറ്റിട്ടും മാധ്യമ ഉപദേഷ്ടാവാക്കുവാൻ മുഖ്യമന്ത്രി ശ്രമിച്ചപ്പോൾ കേസുകെട്ടുകൾ എടുത്തുകാണിച്ചുകൊണ്ട് മുഖ്യമന്ത്രിയെ പിന്തിരിപ്പിച്ചതൊക്കെ അങ്ങാടിപ്പാട്ടാണ് .

അതുപോലെ ഒരുമന്ത്രി ഡിപ്ലോമാറ്റ് പാസ്പോർട്ട് സംഘടിപ്പിക്കുവാൻ ഏറെ പണിപ്പെട്ടിട്ടും കേന്ദ്രം അത് തള്ളിക്കളഞ്ഞ സംഭവം കേരളം ഇന്നും ഓർക്കുന്നു . അന്നെല്ലാവരും കേന്ദ്രത്തിനെതിരായിരുന്നു . പക്ഷെ ഇപ്പോഴാണ് അതിന്റെയൊക്കെ ഉള്ളിലെ കള്ളികൾ വെളിച്ചത്തുവരുന്നത് .

എന്‍ ഐ എ അന്വേഷിച്ചാല്‍ വേറെയും കടത്തുകള്‍ കിട്ടിയെന്നിരിക്കും . ഒരുന്നതന്നെ ജയിപ്പിക്കുവാൻ സഹായിച്ച കുറേ ചെറുപ്പക്കാർ അദ്ദേഹത്തെ ഉപയോഗിച്ചുകൊണ്ട് പലതരം കടത്തുകളും ബംഗ്ലാദേശിൽ നിന്നും ആഫ്രിക്കയിൽ നിന്നുമൊക്കെ ചെയ്യുന്നുമുണ്ട് .

ഉദ്ദിഷ്ടകാര്യ സാധ്യത്തിന് ഉപകാരസ്മരണയെന്നോണം ആരെയും ഇന്നിപ്പോൾ വിശ്വസിക്കുവാൻ ആകാത്ത കാലഘട്ടമാണ് . ഒരു കയ്യിൽ ദൈവത്തിന്റെ ചില്ലിട്ട ഫോട്ടോയും മറു കയ്യിൽ സ്വർണ്ണക്കട്ടകളും മയക്കുമരുന്നും ഒക്കെ കൊണ്ടുനടക്കുന്ന ഈ വക ആളുകളെ എങ്ങനെ വിശ്വസിക്കുവാനാകും ?

publive-image

ദുബായ് കേന്ദ്രമായി ഒരു വലിയ ലോബിതന്നെ ഈ മാധ്യമ സിംഹം ഉണ്ടാക്കിയിരുന്നു . പകൽ സമയത്തെ ആളായിരുന്നില്ല രാത്രി ഒൻപത് മണിക്ക് ശേഷമുള്ള ഈ സിംഹം. ഈ തെമ്മാടി ഗ്യാങ്ങുകളുടെ വില്ലകളിലും റോൾസ്‌റോയിസുകളിലും കറങ്ങി നടന്നുകൊണ്ട് ഗ്ലാമര്‍ താരങ്ങളുമായി ഷീഷ ബാറുകളിലും മലയാളികൾ അടുക്കാത്ത വമ്പന്‍ നൈറ്റ് ക്ലബ്ബ്കളിലും കറങ്ങി നടക്കുക പതിവായിരുന്നു .

ദുബായ് മറീനയിലെ ബുദ്ധ ബാറിൽ വെച്ച് ഒരിക്കൽ ഇവർ ഒരു മലയാളിയെ കണ്ടപ്പോൾ പറഞ്ഞത് , കേരള സർക്കാർ നടപ്പാക്കുവാൻ പോകുന്ന നൈറ്റ് ക്ലബ്ബ് പദ്ധതിക്ക് കാര്യങ്ങൾ പഠിക്കുവാൻ വന്നതാണ് എന്നാണ് . ആ പാവം മലയാളി അതെല്ലാം അക്ഷരം പ്രതി വിശ്വസിക്കുകയും അന്നത്തെ അവരുടെ ബിൽ ഏകദേശം രണ്ടു ലക്ഷം രൂപയോളം അടക്കുകയും ചെയ്തു . ഇപ്പോഴാണ് ആ മലയാളി അന്നത്തെ അബദ്ധം വെളിയിൽ പറയുന്നത് .

വേറൊരു സത്യം പറയാതെ പോകുന്നില്ല . യുഡിഎഫ് ഭരണകാലത്താണ് ഈ മാധ്യമ സിംഹത്തിന്‍റെ കളികൾ മൂർദ്ധന്യത്തിൽ ഉണ്ടായിരുന്നത് . അവരെയൊക്കെ വലിയ രീതിയിൽ സ്വാധീനിച്ചുകൊണ്ടാണ് ഇക്കളികൾ ആരംഭിച്ചത് .

അതിന്റെയൊക്കെ തുടർച്ചയായിരുന്നു ഇപ്പോൾ സംഭവിച്ചുകൊണ്ടിരുന്നത് . ഏറ്റവും ചുരുങ്ങിയത് ആയിരം കോടിക്ക് മേലെയുള്ള കടത്തുകൾ ഇവർ അന്നാളുകളിൽ നടത്തിയിട്ടുണ്ട് . അതിന്റെ ഉത്സാഹമാണ് സ്വന്തം ഭരണ ചക്രത്തിന്റെ കീഴിലുള്ള ഈ കടത്തുകൾ . അതിന്റെയൊക്കെ പര്യവസാനമാണ് സ്വപ്ന സരിത്ത് സന്ദീപ് കൂട്ടുകെട്ടിലൂടെ ഇപ്പോൾ കേരളം ആഘോഷിച്ചുകൊണ്ടിരിക്കുന്നത് .

publive-image

പിന്നെ ഈ ചാനലുകാരൊക്കെ വിളിച്ചുകൂവുന്നതുപോലെ ഈ പണമൊന്നും ഒരു തീവ്രവാദത്തിനുമായിരിക്കില്ല പോകുന്നത്. ഈ പയ്യന്മാർ കൊച്ചിയിൽ മദ്യവും മദിരാക്ഷിയും സിനിമയും അതുപോലെ കാറുകളുമൊക്കെ ആയി പുട്ടടിച്ചുകളയുകയാണ് .

അബുദാബിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ , അവർ ഒരു തീവ്ര രാഷ്ട്രീയപാർട്ടിയുടെ മെമ്പര്‍മാരാണ് . അവരുടെ പക്കൽ നിന്നും ഓയിൽ ഫീൽഡ് കമ്പനികളില്‍ ഇൻവെസ്റ്റ് ചെയ്തുകൊണ്ട് ലാഭം തരാമെന്ന് പറഞ്ഞുകൊണ്ട് കോടിക്കണക്കിന് രൂപ ഒരു കാസർഗോട്ട് കാരൻ പയ്യൻ സമാഹരിച്ചു .

അവൻ ആ പണം കൊച്ചിയിലെ ഒരു ന്യൂ ജെന്നിന് കയ്യിൽ ഏൽപ്പിച്ചു , സിനിമ പിടിച്ചു . പടം സൂപ്പർഹിറ്റായി . പക്ഷെ പണമിറക്കിയവന് ഒരു രൂപ തിരിച്ചുകിട്ടിയില്ല . ലാഭമോ ഇല്ല മുതലും കൊടുക്കാതെ ഈ സംവിധായകൻ ഭാര്യയുമൊത്ത് യൂറോപ്പ് രാജ്യങ്ങൾ കറങ്ങി നടന്നു . ആ പണംകൊണ്ട് ഇപ്പോൾ സ്വന്തമായി സിനിമകൾ എടുത്തുകൊണ്ട് കൊച്ചിയിലെ ഭരണ സ്വാധീനം ഉപയോഗിച്ച് വിലസുന്നു .

ഒരു രാജ്യസഭാ എംപിയും യുവ എംഎൽഎയുമാണ് ഇവരുടെ എല്ലാ കൊള്ളരുതായ്മകളെയും

സഹായിച്ചുപോരുന്നത് . സിനിമകളിലും നിശാപാർട്ടികളിലും ദ്വീപുകൾ കേന്ദ്രീകരിച്ചുള്ള മഴനൃത്തങ്ങളിലും ഉല്ലാസനൗകകൾ കേന്ദ്രീകരിച്ചുള്ള ഡാൻസ് പാർട്ടികളിലും ഇവർ പണം ധൂർത്തടിക്കുമ്പോള്‍ അതിലേക്ക് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെയും അതുപോലെയുള്ള ആളുകളെയും എത്തിച്ചുകൊടുക്കുക എന്ന കർത്തവ്യമാണ് ഇടനിലക്കാരുടേത് .

publive-image

തുടര്ഭരണം സ്വപ്നം കാണുക മാത്രമല്ല അതുറപ്പിക്കുകയും ചെയ്തുകൊണ്ട് ആത്മവിശ്വാസത്തോടെ പോയിരുന്ന ഈ സർക്കാരിനെതിരെ ആഞ്ഞടിക്കുവാൻ ഒരവസരം ദൈവം തബുരാന്‍ എറിഞ്ഞുകൊടുത്തിട്ടും ഇപ്പോഴും കോൺഗ്രസ്സ് എംഎൽഎ മാരും എംപിമാരും സുഖ ചികിത്സകളിലാണ്.

രാഹുൽ ഗാന്ധിയുടെ പ്രഭാവത്താൽ 19 സീറ്റുകളിൽ ജയിച്ചുകയറിയ ഒരൊറ്റ എംപിയും കെപിസിസിയുടെ പ്രസിഡണ്ടും എംഎൽഎ മാരും പാർട്ടി സംസ്ഥാന ഭാരവാഹികളും ഇതുവരെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഈ വിഷയം അവതരിപ്പിച്ചിട്ടില്ല എന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു .

പാവപെട്ട അണികളും പാർട്ടി സ്നേഹികളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും അങ്കം വെട്ടുമ്പോള്‍ യഥാർത്ഥ ഗുണഭോക്താക്കൾ ഇപ്പോഴും സ്വപ്നലോകത്താണ് . അണികൾ പ്രതികരിക്കുക .

ഇവിടെ അരങ്ങേറുന്ന കൊള്ളരുതായ്മകൾ ആരൊക്കെ ചെയ്താലും വിടില്ല എന്ന ശപഥത്താൽ

കേസന്വേഷിക്കുവാൻ കേരളത്തിന്റെ ഒറിജിനൽ ഇരട്ടചങ്കൻ ഷൗക്കത് അലിയുടെ പേര് ആദ്യമേ പ്രഖ്യാപിച്ചുകൊണ്ട് ദാസനും

ഇതിന്റെയിടയിൽ ആ സച്ചിയെന്ന സംവിധായകന്റെ മരണവും അന്വേഷി ക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് വിജയനും

Advertisment