Advertisment

ഭരണകൂടത്തിന്റെ തിന്മകളെ വെള്ളപൂശുവാൻ സിനിമ എന്ന മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നു: പിആർ വർക്കുകളുടെ അങ്ങേയറ്റമാണോ സിനിമ?: സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ദാസനും വിജയനും വിലയിരുത്തുന്നു

author-image
ദാസനും വിജയനും
Updated On
New Update

വരാൻ പോകുന്ന ചില മലയാള സിനിമകളും അതിലെ കഥാപാത്രങ്ങളും ഇന്നത്തെ കള്ളക്കടത്തുകാരുടെ പിആർ പണികളായിരുന്നോ?

Advertisment

ഇന്നത്തെ ഭരണകൂടത്തെ വെള്ളപൂശുന്നതിനായി ഒന്നാം തരം പേരില്‍ ഒരു സിനിമ ആരംഭിക്കുകയും മെയ് 22 നു റിലീസ് പ്ലാൻ ചെയ്യുകയും ചെയ്തിരുന്നു . തിന്മകളെ വെള്ളപൂശുവാൻ സിനിമ എന്ന മാധ്യമത്തെ ദുരുപയോഗം ചെയ്യുവാൻ പാടില്ല എന്ന ദൈവത്തിന്‍റെ തീരുമാനം കോവിഡ് 19 എന്ന പേരിൽ വരികയും ആ സിനിമയെ മലയാളികളിൽ എത്തിക്കാതെ പിടിച്ചു നിർത്തുകയും ചെയ്തു .

publive-image

ഡിപ്ലോമാറ്റ് വഴികളിലൂടെയും അല്ലാതെയുള്ള അഹങ്കാര വഴികളിലൂടെയും സ്വർണം വീണ്ടും വീണ്ടും കേരളത്തിൽ ഇറക്കിക്കൊണ്ട് ഇനിയും കുറെ വർഷങ്ങൾ വിലസാമെന്ന് കരുതിയ ഗ്രൂപ്പുകളാണോ സിനിമക്ക് പണം മുടക്കിയതെന്ന് എൻഐഎ അന്വേഷിക്കേണ്ടതാണ് .

അല്ലെങ്കിൽ സ്വപ്നയും സന്ദീപുമായി ബന്ധപ്പെട്ടവരാണോ ഇതിന്റെ പിന്നിലെന്നും വിശദമായി അന്വേഷിക്കണം . എന്തായാലും പിആർ വർക്കുകളുടെ അങ്ങേയറ്റമാണീ സിനിമ .

ഈ സിനിമയെ അടിക്കുവാൻ മറ്റൊരു സിനിമ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അണിയറയിൽ തയാറായി വരികയായിരുന്നു . ആ സിനിമയുടെ കഥ പൂർത്തീകരിച്ച് തിരക്കഥയും സംഭാഷണവും തയ്യാറാക്കുവാൻ ആരോഗ്യപരമായി തയാറെടുക്കുകയായിരുന്നു സംവിധായകൻ .

ആ സിനിമയിൽ കോഴിക്കോട്ടെ ചില എംഎൽഎ മാരെയൊക്കെ വില്ലന്മാരാക്കുന്നുണ്ട്, എങ്കിലും കേരളത്തിന്റെ വനിതാകമ്മീഷൻ അംഗമായിരുന്ന ഒരു സ്ത്രീയെ മുഖ്യ വില്ലത്തിയാക്കിയായിരുന്നു സിനിമയുടെ കഥ നീങ്ങിയിരുന്നത് . പൊണ്മുടിയിലെ ഒരു കുട്ടികളുടെ ഗ്രാമം നടത്തിപ്പുകാരി എന്ന നിലയിലുള്ള വില്ലൻ കഥാപാത്രം .

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് വിദേശങ്ങളിൽ നിന്നും വരുന്ന ഭക്ഷണപ്പൊതികളിൽ സ്വർണ്ണം കടത്തുന്ന ഒരുകഥയായിരുന്നു സിനിമയുടെ ആശയം .

ഈ സിനിമയുടെ കാര്യം അറിഞ്ഞതുമുതൽ ആ സംവിധായകനെ പലരും പിന്തുടരുന്നുണ്ടായിരുന്നുവെന്നാണ് സംശയം . അവരുടെ നിർദേശപ്രകാരം ആയിരുന്നു വടക്കാഞ്ചേരിയിലെ ആശുപത്രിയും ഓപ്പറേഷനും ഓക്സിജൻ ഇല്ലാത്ത ആംബുലൻസിൽ തൃശൂർ യാത്രയും ഒക്കെയെന്നാണ് ആരോപണം . പാവം സച്ചി !

കേരളത്തിന്റെ നന്മക്കായി പണിയെടുക്കുവാൻ ഇറങ്ങിയവർ ഇന്ന് മറ്റുള്ളവരുടെ പരിഹാസ കഥാപാത്രങ്ങളാകുന്നു ,

വീട്ടു വഴക്കുകൾ വേറെയും !!!

publive-image

ഈ ഭരണത്തിന്റെ അവസാന നാല് വർഷങ്ങളിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ പോലത്തെ ധാരാളം ആഘോഷങ്ങൾ കേരളത്തിൽ നടത്തിക്കൊണ്ട് ന്യുജെൻ കയ്യടികൾ വാങ്ങിക്കൊണ്ട് ഭരണത്തുടർച്ച നേടിയെടുക്കുവാൻ കുറെയധികം പ്ലാനുകളാണ് ബന്ധപ്പെട്ടവർ നടത്തിക്കൊണ്ടിരുന്നത് .

അതിനിടെ ചിലരുടെ ആവശ്യം ഈ ഭരണത്തെ നിലനിർത്തിക്കൊണ്ട് അവരുടേതായ സ്വർണ്ണവും മയക്കുമരുന്നും ഒക്കെ കേരളത്തിൽ എത്തിക്കുക എന്നത് മാത്രമായിരിക്കാം . ഉത്സവങ്ങളും ആഘോഷങ്ങളും ഗ്രാമങ്ങൾ തോറും നടത്തിക്കൊണ്ട് സ്ത്രീകളുടെ കയ്യടികൾ വാങ്ങുക , അതിലേക്കായി ഒട്ടനവധി ഐഐഎം ഐഐടി പോലത്തെ സ്ഥലങ്ങളിൽ പഠിച്ചിറങ്ങിയ ഒട്ടനവധി തലച്ചോറുകളെ ഇവർ വാടകക്കും ശമ്പളത്തിനും ഒക്കെയായി എടുത്തിരുന്നു .

അമേരിക്കയിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും പോയി മനസ്സമാധാനത്തോടെ ജീവിക്കേണ്ടിയിരുന്ന അവർ സ്വന്തം നാടിന്റെ നിലവാരം ഉയർത്തുന്നതിനായി ജോലിയിൽ കയറിയപ്പോൾ നിലവാരമില്ലാത്ത രാഷ്ട്രീയക്കാർ ആ പാവങ്ങളെയും അവരുടെ നിലവാരത്തിലേക്ക് എത്തിച്ചു .

ഇപ്പോൾ നല്ലവരായ കുറെ ഉദ്യോഗസ്ഥന്മാരുടെ വീടുകളിലെ പെണ്ണുങ്ങൾ കേരളത്തിലെ ആ ഉദ്യോഗസ്ഥന്മാരുമായി വീടുകളിൽ അങ്കം വെട്ടുകയാണ് . അവരുടെ വിദേശ യാത്രകളെ ചോദ്യം ചെയ്യുകയാണ് . അവരുടെ തലസ്ഥാനത്തെ പാർട്ടികളിൽ സംശയത്തിന്റെ മുൾമുനകൾ കൊണ്ട് കുത്തി നോവിക്കുകയാണ് .

 

സ്വർണ്ണം കടത്തുവാൻ മാത്രം മതം , അത് കഴിഞ്ഞാൽ മദം പൊട്ടി ഉന്മാദം !!!

സാധാരണയായി സ്വർണ്ണം എന്നാലോ സ്വർണ്ണക്കടത്ത് എന്നാലോ അതിൽ മുഖ്യ പങ്ക് മലബാറിൽ നിന്നുമുള്ള ഒരു ന്യുനപക്ഷ മതത്തിൽ പെട്ട പേരായിരിക്കും ഉയർന്നുവരിക . അതിന്റെ കാരണങ്ങൾ ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ എന്നതാണ്. കാലാകാലങ്ങളായി സ്വർണ്ണവും വെള്ളിയും ഒക്കെ കടത്തിയിരുന്നത് ഈ മതത്തിൽ പെട്ടവർ തന്നെ ആയിരുന്നു .

അതുപോലെ ഇന്നും ദുബായിൽ നിന്നും ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും ഒക്കെ സ്വർണ്ണം കടത്തുന്ന വ്യക്തികളുടെ പേരുകൾ പരിശോധിച്ചാൽ അതിൽ തൊണ്ണൂറ് ശതമാനവും ഈ ന്യൂനപക്ഷ ചെറുപ്പക്കാരാണ് .

മതത്തിന്റെ പേരുള്ള ചെറുപ്പക്കാർ എന്ന് പറയുന്നത് എന്തുകൊണ്ടാണ്. അവർ ശരിക്കും മതത്തെ ബുദ്ധിപരമായി ഉപയോഗിക്കുകയാണ് . ദുബായിൽ രണ്ടു കോടി വിലയുള്ള

വാഹനങ്ങളും മറ്റും ഉപയോഗിച്ചുകൊണ്ട് വിലസുന്ന ഇക്കൂട്ടർ നാട്ടിലും അതുപോലെയുള്ള വണ്ടികൾ ഇറക്കുമതി ചെയ്തും സകലമാന പള്ളികൾ പെയിന്റടിച്ചും യതീം ഖാനകളിൽ ഭക്ഷണം കൊടുത്തും ഒക്കെ ഭക്തിയുള്ള ഒട്ടനവധി ചെറുപ്പക്കാരെ കൈയിലെടുക്കുന്നു .

ആ പാവങ്ങൾ അറിയുന്നില്ല അവരുടെ ശരിയായ പണികളെ കുറിച്ചും വരുമാന മാർഗങ്ങളെ കുറിച്ചും . അപ്പോൾ ആ ചെറുപ്പക്കാരുടെ പേരുകൾ മീഡിയയിൽ വരുമ്പോൾ അവർക്കായി പൊരുതുവാൻ ഒരു വൻ പട തന്നെ തീർത്തുകൊണ്ടാണ് ഈ ചെറുപ്പക്കാരുടെ കളികൾ .

ആയതിനാൽ ആ മതത്തിൽ വിശ്വസിക്കുന്നവരും ആ മതത്തിന്റെ അനുയായികളും ആദ്യം ചെയ്യേണ്ടത് ഈ പേരുകളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുക എന്നതാണ് . അല്ലാതെ അവരുടെ പേരുകൾ പ്രതിപട്ടികകളിൽ വരുമ്പോൾ അവരെ ന്യായീകരിക്കുക അല്ല വേണ്ടത് .

ഇത് സിആർസി പ്രക്ഷോഭമോ പൗരത്വ പ്രക്ഷോഭമോ അല്ല . ഇത് നാടിന്റെ സമ്പത് ഘടനയെ ഒറ്റുകൊടുക്കുന്ന സ്വർണക്കടത്തു മാത്രമാണ് . രാജ്യദ്രോഹ കുറ്റമാണ് . ഇതിൽ ഏതൊക്കെ മന്ത്രിമാർ ഉൾപ്പെട്ടു എന്ന് അന്വേഷിക്കുക .

ലാവലിൻ പ്രേതം പന്നിയാറിൽ നിന്നും ഇപ്പോഴും തലസ്ഥനത്ത് ചുറ്റിക്കറങ്ങുന്നു , മൂന്നാർ ദൗത്യം പൊളിച്ചവരാണോ ഈ കൊള്ള സംഘം!!!

ലാവലിൻ കേസിലെ പാർട്ണർമാരായിരുന്ന ദിലീപ് രാഹുലിനും നാസറിനും ചെന്നൈയിൽ ഉണ്ടായിരുന്ന കമ്പനി ആയിരുന്നു ടെക്നിക്കാലിയ . ആ കമ്പനിയുടെ പേരിൽ കാനഡ ലാവലിൻ കമ്പനി കൊടുത്ത 112 കോടിയുടെ കമ്മീഷൻ ഉപയോഗിച്ചുകൊണ്ട് ദുബായിൽ ആരംഭിച്ച പസിഫിക്ക് കൺട്രോൾ എന്ന കമ്പനിയിൽ കെഎസ്ഇബി മെമ്പർ സിദ്ധാർഥ് മേനോന്റെ മകനെ ജോലിക്കു കയറ്റുവാൻ നിർബന്ധിച്ചെന്ന് ആരോപണം കേട്ട മുഖ്യമന്ത്രി, ദിലീപ് രാഹുലന്റെ കമ്പനി കണക്കപിള്ളയായ ശ്രീനിവാസൻ നരസിംഹൻ എന്ന ആൾ മൂന്ന് മാസം മുൻപ് വെളിപ്പെടുത്തിയ അഴിമതിക്കഥകളും അന്വേഷിക്കണം .

അതുപോലെ വിഎസ് അച്യുതാനന്ദൻ മുഖ്യ മന്ത്രിയായിരിക്കുമ്പോൾ മൂന്നാർ ദൗത്യം പൊളിക്കുവാൻ ബെംഗളൂരു ലീല ഹോട്ടലിൽ വെച്ച് മൂന്നാളുകൾ കണ്ടുമുട്ടി . ചെന്നൈയിൽ നിന്നും വെറുക്കപ്പെട്ടവനും ഡൽഹിയിൽ നിന്നും പോളിറ്റ്ബ്യുറോ സസ്‌പെൻഡ് ചെയ്ത പാർട്ടി നേതാവും പഴശ്ശിരാജ കണ്ണൂർ സെറ്റിൽ നിന്നും സഖാവ് നടനും, കൊച്ചിയിൽ നിന്നും ഒരു പുത്രനും . തലസ്ഥാനത്തെ ചാനൽ ഉപദേശകനും . അന്നത്തെ ആ കൂടിച്ചേരലിലാണ് മൂന്നാർ ദൗത്യം പിറകിലോട്ടടിച്ചത് .

കൊച്ചിയിലെ സിനിമാക്കാരും കേരളത്തിന്റെ പി ആർ കമ്പനികളും ഭരണത്തുടർച്ചക്കായി പൊരുതുന്ന താരങ്ങളും !!!

ചില സംവിധായകര്‍ ഇറക്കുന്ന സിനിമകളുടെ ഫണ്ടിന്‍റെ സോഴ്സുകൾ എൻഐഎ അന്വേഷിക്കണം.

അബുദാബിയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ പണമാണ് ഒരു സംവിധായകൻ സിനിമകൾക്കായി ഇപ്പോഴും ഉപയോഗിക്കുന്നത് . അത് തിരിച്ചു ചോദിച്ചപ്പോൾ സ്വന്തം കുടുംബത്തിലെ ഗുണ്ടകളെയും അല്ലാതെയുള്ള ഗുണ്ടകളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി .

പെരുമ്പാവൂരിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ഉറപ്പിന്മേൽ ആയിരുന്നു അബുദാബിക്കാർ പണം സിനിമകളിൽ ഇറക്കിയത് . ഈ ഭരണം അധികാരത്തിൽ വരുവാൻ ഏറെ സഹായിച്ചവരാണ് കേരളവർമ്മയിലെ ലക്ച്ചറർ ദീപയും മാണിക്ക് 500 രൂപ മണി ഓർഡർ അയച്ച ആഷിഖ് അബുവും . പിന്നെ സിനിമയിലെ ചില തലതൊട്ടപ്പന്മാരും . അവരുടെയൊക്കെ കോപ്പിയടികളും പ്രളയഫണ്ട് മുക്കലും ഓരോന്നായി ദൈവം പുറത്തുകൊണ്ടുവന്നിരിക്കുന്നു . ഇപ്പോൾ അവരുടെ നേതാവിന്റെയും .

കൊറോണയിലെ സാമൂഹ്യ പ്രവർത്തനവും ജനസേവനവും എന്തിനാണെന്ന് ഇപ്പോൾ മനസിലാക്കുന്നു , നന്നായി !!!

സ്വർണ്ണക്കടത്തിൽ തീവ്രവാദമില്ല . തീവ്രവാദമുള്ളവരെ സഹായിച്ചുകൊണ്ട് അവർ ആളുകളെ കയ്യിൽ എടുത്തിരിക്കുകയാണ് .

ഈയിടെ കൊറോണയുമായി ബന്ധപ്പെട്ടുകൊണ്ട് കുറെ ചെറുപ്പക്കാർ പെട്ടെന്ന് സാമൂഹികസേവനത്തിന്റെ ഭാഗമായി രംഗത്ത് വരികയും സോഷ്യൽ മീഡിയകളിലും മറ്റുള്ള ചാനലുകളിലും അവർ പബ്ലിസിറ്റി നടത്തുകയും ചെയ്യുമ്പോൾ സ്വർണ്ണം കടത്തുവാനുള്ള പിആർ വർക്കുകളുടെ ഭാഗമായാണ് അവരൊക്കെ ഈ കളികൾ കളിക്കുന്നതെന്ന് സംശയിക്കണം .

പിആർ കളികളിലൂടെ അവർ സംസ്ഥാന ദേശീയ അവാർഡുകൾ നേടിയെടുത്ത് മുഖ്യധാരാ പത്രങ്ങളിലും ചാനലുകളിലും പരസ്യങ്ങൾ ചെയ്തുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വക്താക്കൾ ആവുകയും ജനങ്ങളുടെയും മതങ്ങളുടെയും പിന്തുണ നേടുകയും ചെയ്യുന്നു .

വൈകീട്ടായാൽ സ്വർണ്ണം അജ്മാനിൽ കൊണ്ടുപോയി പൊടി ആക്കുക യും കുഴമ്പ് രൂപത്തിലാക്കുകയും പൈപ്പ് രൂപത്തിലാക്കുകയും സർക്കാരും കോൺസുലേറ്റും ഉപയോഗിച്ചുണ്ടാക്കിയ ബന്ധങ്ങൾ ഉപയോഗിച്ച് സ്വർണ്ണം നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു .

സ്വർണ്ണം കടത്തുവാൻ അവർ മനുഷ്യന്റെ ഡെഡ്ബോഡി ഉപയോഗിച്ചിട്ടുണ്ടോ എന്നതും എൻഐഎ അന്വേഷിക്കേണ്ടതാണ് . കാരണം ഗൾഫിൽ നിന്നും മനുഷ്യന്റെ ഡെഡ് ബോഡി നാട്ടിലെക്ക് അയക്കുവാൻ ഇക്കൂട്ടർ കാണിക്കുന്ന കടിപിടി കാണുമ്പോൾ ഒരു സംശയം തോന്നിയെന്നേയുള്ളൂ .

കേരളത്തിലെ ചെറുപ്പക്കാരുടെ ഇടയിൽ പണമുള്ളവനും പണമില്ലാത്തവനും എന്നൊരു തരം തിരിവ് സ്ഫഷ്ടമായിരുന്നു , പണക്കാർക്ക് പാവപ്പെട്ടവരോട് ഒരു പുച്ഛമനോഭാവം നിലനിന്നിരുന്നു . അവരൊക്കെ ബുദ്ധിമാന്മാർ , കച്ചവടം അറിയുന്നവർ , മറ്റുള്ളവരൊക്കെ നാടിന് തന്നെ മാനക്കേട് എന്നൊക്കെ ഇക്കൂട്ടർക്ക് തോന്നിയിരുന്നു. എന്നിരുന്നാലും സ്വന്തം നാട്ടിലെ കുറെ നല്ല കാര്യങ്ങൾക്കും ഇവർ പണം ചിലവഴിച്ചിരുന്നതുകൊണ്ട് നാട്ടുകാർക്കൊക്കെ ഇവരെ ഇഷ്ടവുമായിരുന്നു .

എന്തൊക്കെ തന്നെയായാലും ഇവരെയൊക്കെ നിലക്ക് നിർത്താൻ എൻഐഎ ക്കും ഷൗക്കത്ത് അലിക്കും സാധിക്കട്ടെ എന്നാശിച്ചുകൊണ്ട്

ഉള്ളതുപോലെയൊക്കെ കഞ്ഞിയും പയറുമൊക്കെയായി ജീവിച്ചുപോകാൻ ഇഷ്ടത്തോടെ ദാസനും

ഭരണത്തുടർച്ചയെന്ന വാക്കുകൾ ഇനി കേൾക്കേണ്ടെന്ന ആശ്വാസത്തോടെ വിജയനും

Advertisment