Advertisment

മയക്കുമരുന്നു ലോകത്തെ കൊച്ചുതമ്പുരാന്‍ ബിനീഷ് കൊടിയേരിവരെ വീണപ്പോള്‍ കടത്തിനു പുതുവഴികള്‍ തേടി അധോലോകം ! ആണ്‍ - പെണ്‍ സുഹൃത്തുക്കള്‍ ഒത്തുകൂടിയുള്ള ഗ്രൂപ്പ് ടൂറുകള്‍ സംശയ നിഴലിലേയ്ക്ക് ! ബിനീഷിനും മേലേ പറന്ന 'വിശ്വനാഥന്‍'മാരും ഉടന്‍ കെണിയിലായേക്കും - ദാസനും വിജയനും എഴുതുന്നു !

New Update

കേരളത്തിൽ ഇപ്പോൾ അങ്ങോളമിങ്ങോളം കാണുന്ന ന്യു ജെൻ ട്രെൻഡാണ് യാത്രകൾ, സോളോ യാത്ര, ബുള്ളറ്റ് യാത്ര, അങ്ങനെ അങ്ങനെ യാത്രകളുടെ ഇടയിൽ സ്ത്രീജനങ്ങൾ പത്തും പതിനഞ്ചും പേരെ ചേർത്തുകൊണ്ട് ഹിമാലയവും കാശ്മീരും സിംലയും നേപ്പാളും ഗോവയും കൊടൈക്കനാലും ഒക്കെ കറങ്ങുമ്പോൾ അതിനുള്ളിലെ കച്ചവട രഹസ്യം ആരും കാണാതെ പോകരുത്.

Advertisment

publive-image

ചുംബന സമരനായികമാരും, അതുപോലെയുള്ള ആക്ടിവിസ്റ്റുകളും സോഷ്യൽ മീഡിയയിലൂടെ ഈ യാത്രകൾ ഒരുക്കുമ്പോൾ അതിലേക്ക് മെമ്പർഷിപ്പിനായി മുതലാളി പയ്യന്മാരുടെ കുത്തൊഴുക്കാണ്.

കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലെയും വിവാഹമോചനം നേടിയ പെണ്ണുങ്ങൾ, ഗൾഫിലെ ചില ഭാര്യമാർ, ഇവരൊക്കെയുള്ള യാത്രകളിൽ എല്ലാം സുലഭമാണ്.

നാടൻ പനങ്കള്ള് വേണ്ടവന് കള്ള്, നാടൻ വാറ്റ് വേണ്ടവന് വാറ്റ്, പിന്നെ പബ്ബുകൾ, കഞ്ചാവ്, മയക്കുമരുന്ന്, പിന്നെ കൂടെ കിടക്കാനുള്ള നിംഫോമാനിയാക്കുകളും !!!

ആനന്ദലോകത്തെ ഗ്രൂപ്പ് യാത്രകള്‍ !

ഈയിടെയായി കേരളത്തിൽ മയക്കുമരുന്നും മറ്റുള്ള നിശാ പാർട്ടികളും പോലീസ് നിരീക്ഷണത്തിൽ ആണെന്ന് മനസിലാക്കിയ ഈ മയക്കുമരുന്ന് - സിനിമ മാഫിയയുടെ പുത്തൻ അടവാണ് ഇപ്പോള്‍ ഗ്രൂപ്പ് യാത്രകൾ.

പോകുന്ന വഴിയിലുള്ള പല സ്വകാര്യ റിസോർട്ടുകളും ഫാം ഹൗസുകളും ഇവരുടെ വിഹാരകേന്ദ്രങ്ങൾ ആയിക്കഴിഞ്ഞു. പാലക്കാടന്‍ ഗ്രാമങ്ങളിലെ പഴയ വീടുകളും വളയാറിലെ കാട്ടിനുള്ളിലെ കോട്ടേജുകളും കണ്ണൂരിലെയും മംഗലാപുരത്തെയും ഉഡുപ്പിയിലെയും ഗോവയിലെയും സ്വകാര്യ റിസോർട്ടുകളുമൊക്കെ ഇവരെന്നേ ഡീൽ ഉറപ്പിച്ചു കഴിഞ്ഞു .

ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുക്കുന്നത് ഭരണവർഗ്ഗപാർട്ടിയിലെ എംഎൽഎയും എംപിയുമൊക്കെയാണ്.

ഉദ്ദിഷ്ടകാര്യത്തിനു ഉപകാര സ്മരണയെന്നോണം തിരഞ്ഞെടുപ്പുകൾ വരുമ്പോൾ സോഷ്യൽ മീഡിയ ക്യാമ്പയിനുകളും റോഡ് ഷോകളും നടത്തികൊടുത്തുകൊണ്ട് ഇവരൊക്കെ സംരക്ഷണം ഒരുക്കി വെച്ചിരിക്കുകയായിരുന്നു.

ഇപ്പോൾ ഒരു കശ്മീർ യാത്ര കഴിഞ്ഞു വന്നതേയുള്ളൂ, ക്രിസ്തുമസ് പ്രമാണിച്ചു പത്തൊമ്പതിനു അടുത്ത ഗോവൻ യാത്രക്കുള്ള തയാറെടുപ്പുകൾ ഒരുക്കി കഴിഞ്ഞു.

കൊച്ചിയില്‍ തകര്‍ത്താടി ബിനീഷിന്‍റെ ശിഷ്യഗണങ്ങള്‍

ഇപ്പോൾ ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ആയെങ്കിലും ഇവരുടെയൊക്കെ ശേഷിപ്പുകൾ കൊച്ചിയിൽ കച്ചവടം പൊടിപൊടിക്കുന്നു.

അനൂപ് മുഹമ്മദിന്റെ കാമുകിയും പ്രശസ്ത ഗ്രൂപ്പ് ടൂർ ഓപ്പറേറ്ററുമായ ഒരു ആക്ടിവിസ്റ്റ് ഇന്നിപ്പോൾ കേരളത്തിലെ ഒരു നായകനടിയുടെ ഇന്റീരിയർ ഡിസൈനറായ ആങ്ങളയുമായി ചേർന്നുകൊണ്ട് ഉന്നത രാഷ്ട്രീയ സിനിമാക്കാരുടെ ഒത്താശയോടെ കൊച്ചിയിലെ പനമ്പിള്ളി നഗറിലെ വില്ലയിൽ അധോലോക വ്യാപാരം പൊടിപൊടിക്കുമ്പോൾ കൊച്ചിയിലെ ഒട്ടുമിക്ക വിവാദ സിനിമാക്കാരും അവിടെ നിത്യ സന്ദർശകരായി പോയിക്കൊണ്ടിരിക്കുന്നു.

എസ്കോര്‍ട്ടിന് സുന്ദരികള്‍

കൊച്ചിയിൽ വരുന്ന കച്ചവടക്കാർക്ക് എസ്കോർട്ടുകളായി പോകാൻ തയാറുള്ള ഒട്ടേറെ സുന്ദരിമാരും ടൂറിസ്റ്റ് ഗൈഡുകളും ഭാഷ ട്രാൻസ്ലേറ്റർമാരുമൊക്കെ അവിടത്തെ സ്ഥിരം ഏജന്റുകളാണത്രെ !!!

publive-image

ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഇക്കൂട്ടർ ഗ്രൂപ്പ് യാത്രകളിലെ മെമ്പർമാരുമാണ്. ഒരു യാത്രക്ക് അഞ്ചു ലക്ഷം വരെ കൂലി വാങ്ങുന്ന സുന്ദരിമാർ ഇപ്പോൾ കൊച്ചിയിൽ സുലഭമാണ്.

വേശ്യ അല്ലെങ്കിൽ പ്രോസ്ടിട്യൂറ്റ് എന്ന വാക്കുകൾക്കു പകരമായി ലിവിങ് ടുഗതർ, യാത്ര പങ്കാളി, എസ്കോർട്ട് എന്നീ പദങ്ങളാണ് ഇവരിപ്പോൾ ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാട്ടുന്ന ഇവർ നേരെ തമിഴിലേക്കും തെലുങ്കിലേക്കും കുടിയേറുന്നു.

അവിടെ മലയാളി പെൺകുട്ടികൾക്ക് നല്ല ഡിമാൻഡാണ്. അവിടെ നിന്നും കിട്ടുന്ന ഒരു മുതലാളി പയ്യനെ ഇവർ കൊച്ചിയിലെത്തിക്കുന്നു. പണം അടിച്ചു മാറ്റുന്നു.

ബാഹ്യസഹായങ്ങള്‍ക്ക് ഉന്നതര്‍ !

അപ്രതീക്ഷിതമായി പിടിക്കപ്പെട്ട മയക്കുമരുന്ന് മാഫിയ തലവൻ ബിനീഷ് കൊടിയേരിയുടെയും ബിനാമി ആനൂപ് മുഹമ്മദിന്റെയും കേസുകൾ അത്ര നിസ്സാരമല്ല.

മയക്കുമരുന്ന് മിക്സിങ്, ഭക്ഷണത്തിൽ ചേർത്തുള്ള കച്ചവടം, പുതിയ രുചിക്കൂട്ടുകൾ എന്നിവയൊക്കെ ചെയ്തു കൂട്ടിയതുകൊണ്ട് കേസുകൾ നടത്തുവാൻ ലക്ഷങ്ങൾ വേണ്ടിവരും. അതിനുള്ള പണ സമാഹരണമാണ് ഇന്നിപ്പോൾ കൊച്ചിയിലെ പനമ്പിള്ളി നഗറിൽ നടത്തിക്കൊണ്ടിരിക്കുന്നതത്രെ !

കൊച്ചിയിലെ ന്യുജെൻ സിനിമാക്കാരും ജനപ്രതിനിധികളും ഒക്കെയാണ് ഇവർക്കുള്ള ബാഹ്യ സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസത്തിൽ പനമ്പിള്ളി നഗറിലെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു ഇവരുടെ ലീലാവിലാസങ്ങൾ. ഓരോ മാസവും ഓരോ പുതിയ പുതിയ മേച്ചിൽപ്പുറങ്ങളാണ് ഇവർ തേടിക്കൊണ്ടിരിക്കുന്നത്.

കോടീശ്വരന്മാര്‍ക്ക് വല വിരിച്ച് സുന്ദരികള്‍ !

ദുബായിലെയും ഖത്തറിലെയും അബുദാബിയിലെയും പുതിയ പാവപ്പെട്ട കോടീശ്വരൻമാർ കൊച്ചിയിൽ വിമാനമിറങ്ങുന്നതുമുതൽ അവരെ സ്വീകരിക്കുവാൻ ഈ പനമ്പിള്ളി നഗർ ലോബി വിലപിടിച്ച കാറുകളും വിലപിടിച്ച പെണ്ണുങ്ങളുമായി എയർപോർട്ടിൽ എത്തിയിരിക്കും.

publive-image

പിന്നീട് അവർ കാണാൻ കൊതിക്കുന്ന സിനിമാനടിമാരുമായുള്ള ലഞ്ചും ഡിന്നറുമൊക്കെ കഴിയുമ്പോൾ കച്ചവടം ഉറപ്പിക്കുന്നു. പിന്നെയാണ് അവരുടെ സങ്കേതത്തിലേക്കുള്ള സ്വീകരണം.

അപ്പോഴേക്കും സിനിമക്കുള്ള പണവും പലിശയുമൊക്കെ ബാങ്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തു കഴിഞ്ഞിരിക്കും. കൂടാതെ ഓരോരുത്തരുടെയും ലീലാ വിലാസങ്ങൾ മൊബൈലുകളിൽ പകർത്തിയിട്ടുണ്ടാകും. ഒരു സമയത്ത് മൂവാറ്റുപുഴയിലെ സ്വർണ്ണ ലോബി മൊത്തം ഇവരുടെ കൈപ്പിടിയിൽ ആയിരുന്നു.

ഭരണത്തിന്‍റെ തണലില്‍ തഴച്ചു വളര്‍ന്ന് !

ബിനീഷിന്റെയും കൂട്ടുകാരൻ ബാർ മുതലാളിയുടെയും ആവശ്യമായിരുന്നു ഈ ഭരണവും, ഈ ഭരണത്തിന്റെ തുടർച്ചകളും. ബെംഗാളിലെ പോലെ 38 കൊല്ലം തുടർച്ചയായി ഭരിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

വൈപ്പിനിൽ നൂറോളം പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തിന്റെ സൂത്രധാരന്റെ മകളുടെ ഭർത്താവ് ഇതിനപ്പുറവും ചെയ്യും എന്ന് ഓരോ മുഖഭാവങ്ങളിലും മനസിലാക്കാം. കേരളത്തിലെ മദ്യവും മയക്കുമരുന്നും കൈകാര്യം ചെയ്തിരുന്നത് പഴയ വൈപ്പിന്‍ ലോബിയാണ് എന്നറിയുമ്പോൾ ആരും അങ്ങനെ ഞെട്ടാൻ വഴിയില്ല.

ബാറുകള്‍ പൂട്ടിയപ്പോള്‍ മയക്കുമരുന്ന്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ എത്തുവാനുള്ള തുറുപ്പ് ചീട്ടുകൾ തയ്യാറാക്കിയിരുന്നത് ബാർ കോഴ വിഷയത്തിലൂടെ ബാർ മുതലാളിയും സരിത വിഷയത്തിലൂടെ ബിനീഷും ആയിരുന്നു.

കോടികളാണ് എൽഡിഎഫിനു തിരഞ്ഞെടുപ്പ് ഫണ്ടായി ബാർ മുതലാളിമാർ നൽകിയിരുന്നത്. അത് തിരിച്ചു പിടിക്കുവാനാണ് ബെവ് ക്യു ആപ്പും മറ്റും ഉണ്ടാക്കി കുളമാക്കിയിരുന്നത്.

ബിനീഷും അടുത്ത ബന്ധുവും പാർട്ണറും ആണ് സരിതക്കുള്ള താമസം ഒരുക്കിയിരുന്നത്. കേരളത്തിലെ പ്രമുഖ പെൺപുലികൾ ഇക്കളികൾക്ക് ബിനീഷിനെ സഹായിച്ചിരുന്നു. അവർക്ക് വേണ്ടത് ഉന്നതങ്ങളിലെ പിടിപാടുകൾ ആയിരുന്നു.

ബാറുകൾ നിർത്തലാക്കിയപ്പോൾ ചില ബാർ മുതലാളിമാരും ബിനീഷും കണ്ടെത്തിയ വഴിയായിരുന്നു മയക്കുമരുന്ന്. ബിനീഷിന്റെ പ്രധാന ഫണ്ട് ഈ ബാർ മുതലാളിവഴി ആയിരുന്നു. പക്ഷെ അതിലും ഇടനിലക്കാർ ഉണ്ടായിരുന്നു. കാരണം ഇവർ രണ്ടുപേരും ഒറ്റചങ്ങായിമാർ ആയിരുന്നെങ്കിലും പരസ്പരം വിശ്വസിച്ചിരുന്നില്ല.

publive-image

ഇവരുടെ കൂടിക്കാണലുകൾ കുമരകത്തും ബംഗളൂരുവിലും ഗോവയിലും ആയിരുന്നു. ഏകദേശം അമ്പതോളം കോടി രൂപയാണ് മയക്കുമരുന്നിലും ഗുളികകളിലും കൊക്കൈനിലും ഇറക്കിയിരുന്നത്.

അതുകൊണ്ടാണ് അന്വേഷണം തന്നിലേക്ക് വരുന്നു എന്ന് മനസിലാക്കിയ ബാർ മുതലാളി പെട്ടെന്ന് തന്നെ പഴയ ഉണ്ടയില്ലാ വെടികളുമായി പ്രതിപക്ഷത്തിന്‍റെ നേരേ കുതിരകയറിയത്. ഇത് മനസിലാക്കുവാനോ ചങ്കൂറ്റത്തോടെ ജനങ്ങളിൽ എത്തിക്കുവാനോ പ്രതിപക്ഷത്തിനാവുന്നില്ല. മുതലാളിക്കറിയാം നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർ അടുത്തുതന്നെ തന്റെ വീട്ടിലും എത്തുമെന്ന്.

എല്ലാത്തിനും മീതെയുണ്ട് ഒരു 'വിശ്വനാഥന്‍' !

ശരിക്കും വില്ലൻ ഇതുക്കും മേലെയാണ്. ഈ സ്വർണ്ണത്തിലും മയക്കുമരുന്നിലും ഹവാല ഇടപാടുകളിലും മുഖ്യ കാർമ്മികത്വം വഹിച്ചിരുന്ന ആളിപ്പോൾ സ്വന്തം തടിയൂരി വിദേശത്തേക്ക് കടന്നിരിക്കുകയാണ്.

തലസ്ഥാനത്തെ ആ വിശ്വനാഥൻ പിടിക്കേണ്ടവരെ പിടിച്ചുകൊണ്ട്, അതിന്നായി കേന്ദ്രത്തിൽ രാഷ്ട്രീയ വാഗ്ദാനങ്ങൾ വരെ കൊടുത്തുകൊണ്ട് പതുക്കെ തടി തപ്പിയിരിക്കുന്നു. നായകനടന്മാരെ കൊണ്ടും ചാനൽ ചെയർമാനെ കൊണ്ടും വിളിച്ചു പറയിച്ചുകൊണ്ട് അദ്ദേഹം വളരെ മാന്യമായി കൈകൾ കഴുകിയിരിക്കുകയാണ്.

ആ വിശ്വനാഥന്റെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പക്ഷെ അടുത്ത തിരഞ്ഞെടുപ്പിൽ കേരളം ഇഷ്ടപ്പെടുന്ന ഒരു സിനിമാക്കാരനെ ഒരു പാർട്ടിക്ക് സമ്മാനിക്കും എന്ന ഉറപ്പിന്മേൽ തത്കാലം രക്ഷപ്പെട്ടിരിക്കുന്നു.

അല്ലെങ്കിലും കോഴ കൊടുത്തു, വാങ്ങി എന്നൊക്കെ പച്ചയായി നിയമലംഘനം നടത്തി പറയുന്ന ഒരാളിനെ എന്തുകൊണ്ട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ല !!!

ഇനിയെങ്കിലും എൻസിബിയും എൻഫോഴ്സ്മെന്റും ഒക്കെ ഒന്നുകൂടി മുറുക്കി പിടിച്ചാൽ ശരിയായ വിശ്വനാഥന്മാരും രമേശന്മാരും ശ്രീരാമന്മാരും വെള്ളം കുടിക്കും എന്നത് ഓർമ്മപ്പെടുത്തിക്കൊണ്ട് ,

പനമ്പിള്ളി നഗറിലെ വാടകവീട്ടിൽ കൊക്കൈൻ അടിച്ചുകൊണ്ട് ദാസനും കോഴ കൊടുക്കുവാനായി വിജയനും

dasanum vijayanum
Advertisment