മോനെ നീരജേ , നീരജ് മാധവാ . മോൻ കാണുന്ന കൊച്ചിയല്ല കൊച്ചി. കൊച്ചി പഴയ കൊച്ചി തന്നെയാണ്. അവിടെ നടക്കുന്നതും നടന്നതും ഒക്കെ ഒരു മാതിരി കൊച്ചി കളികളാണ്.
ഒരു തരത്തിലും നേരോ നെറിവോ ഇല്ലാത്ത കളികൾ , കൊച്ചി കണ്ടാൽ അച്ചീവേണ്ട എന്നൊക്കെ കേട്ടിട്ടില്ലേ ? അതിൽ പിടിച്ചുനിൽക്കണമെങ്കിൽ കോഴിക്കോട്ടോ പാലക്കാട്ടോ വായനാട്ടിലോ ഇടുക്കിയിലോ പത്തനംതിട്ടയിലോ ജനിച്ചവർക്കാവില്ല.
കണ്ണൂരുകാർക്കും കാസർകോട്ടുകാർക്കും കോട്ടയത്തുകാർക്കും കൊല്ലത്തുകാർക്കോ തിരോന്തത്തുകാർക്കോ തട്ടിമുട്ടിയൊക്കെ പിടിച്ചുനിൽക്കുവാനാകും. തൃശൂർകാരും ആലപ്പുഴക്കാരുമാണ് കൊച്ചിയെ കയ്യടക്കി വെച്ചിരിക്കുന്നത്.
പാലക്കാട്ടുകാരും കോഴിക്കോട്ടുകാരുമൊക്കെ കൊച്ചിയിലെത്തി അതിന്റെ മാസ്മരിക വലയങ്ങളിൽ കുടുങ്ങി സകലമാന ക്രിയേറ്റിവിറ്റിയും കൊച്ചിക്കാർക്ക് പണയം വെച്ച് അവസാനം കഞ്ചാവും കൊക്കയിനും അടിച്ച് സ്വയം ഇല്ലാതാവുകയോ ആത്മഹത്യാ ചെയ്യുകയോ വെള്ളം കൂട്ടാതെ കള്ളടിച്ചു ലിവർ ഇല്ലാതാക്കി ജീവിതം അവസാനിക്കലുമൊക്കെയാണ് സാധാരണമായി കണ്ടുവന്നിരുന്നത് .
ആലപ്പുഴയിലെ പുളിങ്കുന്നിൽ ജനിച്ച നവോദയ അപ്പച്ചനും ആലപ്പുഴയിലെ തന്നെ അമ്പലപ്പുഴക്കാരൻ പ്രിയദർശനും അങ്കം വെട്ടിയ സ്ഥലമാണ് കൊച്ചി മഹാരാജ്യം.
പടയോട്ടവും മൈഡിയർ കുട്ടിച്ചാത്തനും ഒക്കെ ആലപ്പുഴക്കാരായ ചെറുപ്പക്കാരെ കൊണ്ട് സംവിധാനവും മൊത്തം പണികളും ചെയ്യിച്ച ശേഷം അപ്പച്ചൻ പോസ്റ്ററിൽ സ്വന്തം മകന്റെ പേര് സംവിധായക സ്ഥാനത്തേക്ക് തിരുകിക്കയറ്റുമ്പോൾ സാധാരണയായി തോന്നുന്ന മനോവിഷമങ്ങൾ വലിയ വഴക്കുകളിലും വെല്ലുവിളികളിലും അവസാനിച്ചു.
ഫാസിലിന്റെ ആദ്യപടം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നവോദയയിൽ വിരിഞ്ഞതുകൊണ്ട് അദ്ദേഹത്തിന് അക്കാര്യങ്ങളിൽ ഇടപെടുന്നതിൽ മനോവിഷമമുണ്ടായിരുന്നു . ഒരു ഭാഗത്ത് തന്റെ ആദ്യ ചിത്ര നിർമ്മാതാവ് മറ്റേ വശത്ത് തന്റെ കൂടെ വളർന്നു വലതുതായ പിള്ളേര് .
മൈഡിയർ കുട്ടിച്ചാത്തനിൽ ആരംഭിച്ച ശീതയുദ്ധത്തിൽ പ്രിയദർശൻ ഓറിയന്റൽ ഫിനാൻസിന്റെ മുതലാളി സാജനെകൊണ്ട് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ പ്രേം നസീറിനെയും മോഹൻലാലിനെയും നായകരാക്കി ആരംഭിച്ചെങ്കിലും അപ്പച്ചൻ തന്റെ വജ്രായുധം പുറത്തെടുത്ത് ഓറിയന്റൽ സാജൻ വർഗീസിനെ ബ്ലേഡ് കമ്പനി നിയമപ്രകാരം അറസ്റ്റ് ചെയ്യിപ്പിച്ചു .
കൊച്ചിൻ ഹനീഫയും ശാരംഗപാണിയും ആയിരുന്നു തിരക്കഥയും സംഭാഷണവും . ഷൂട്ടിങ്ങ് പൂർത്തിയാക്കിയ സിനിമയുടെ ഡബ്ബിങ് സമയത്ത് സ്ക്രിപ്റ്റും സംഭാഷണവും നഷ്ടപ്പെട്ടു . വഴക്കിനിടയിൽ ആരോ അടിച്ചുമാറ്റി എന്നുവേണം പറയുവാൻ .
പിന്നീട് സിനിമയുടെ അഭിനയിച്ചവരുടെ ചുണ്ടനക്കം നോക്കിക്കൊണ്ട് വിആർ ഗോപാലകൃഷ്ണൻ രണ്ടാമതും സംഭാഷണങ്ങൾ എഴുതി ഡബ്ബിങ് പൂർത്തിയാക്കി.
ബ്ലേഡ് കമ്പനിയിൽ നിക്ഷേപിച്ച പണം സിനിമയുടെ ലാഭം കൊണ്ട് അടച്ചുതീർക്കാം എന്ന ഉറപ്പിന്മേൽ സിനിമ ഹൈക്കോടതിയുടെ ഇടപെടലിൽ അപ്പച്ചന്റെ കൈവശം വരികയും അപ്പച്ചൻ റിലീസ് ചെയുകയും ചെയ്തു.
ആ വാശിയിലാണ് 365 ദിവസം മൈഡിയർ കുട്ടിച്ചാത്തൻ കൊച്ചിയിൽ കളിച്ചപ്പോൾ അതേ കൊച്ചിയിലെ അതേ ഷേണായീസിൽ പ്രിയദർശൻ ഷിർദ്ദിസായി ടീമിന്റെ ചിത്രം 366 ദിവസം കളിപ്പിച്ചത് .
കൊച്ചിയെന്നാൽ അന്തംവിട്ടുപോകും!
കൊച്ചിയിൽ എന്തൊക്കെ നടക്കുന്നു എന്നറിയാമോ നീരജിന് . സിസിഎൽ എന്നാൽ എന്തെന്ന് അറിയാമോ ? കൊച്ചിൻ ക്രിക്കറ്റ് ലീഗോ കൊച്ചിൻ സിനിമ ലോബിയോ അല്ല .ലോകത്തിലെ ഇന്റർനെറ്റിന്റെ കേബിൾ ലാൻഡിങ് സ്റ്റേഷൻ (കൊച്ചിൻ കേബിൾ ലാൻഡിംഗ് ) കൊച്ചിയിലാണ് .
വെണ്ടുരുത്തി പാലത്തിനടുത്ത് ചെളിയിൽ പൂണ്ട മറാത്താ മജസ്റ്റി എന്ന കപ്പലിന്റെ ബ്രാസ്സിന്റെ പ്രൊപ്പല്ലർ വെള്ളത്തിനടിയിൽ ഊളിയിട്ട് വെറും ഹാക്സോ ബ്ലേഡ് കൊണ്ട് അറുത്തെടുത്ത് സ്ക്രാപ്പ് വിലക്ക് വിറ്റു കാശാക്കിയവരുടെ നാടാണത് .
ഒരു വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ മുസിരിസ് തുറമുഖം തകർത്തെറിഞ്ഞുകൊണ്ടു ദൈവം പകരം സൃഷ്ടിച്ചുകൊടുത്തതാണ് കൊച്ചി തുറമുഖം. ഒരു പകരക്കാരന്റെ എല്ലാ സ്വഭാവദൂഷ്യങ്ങളും കൊച്ചിയിൽ കാണാം . പ്രതിഫലിക്കാം .സഹിച്ചുകൊണ്ട് പിടിച്ചുനിൽക്കുവാൻ പഠിക്കുക .
മുംബയിലെ മണ്ടനായ സുശാന്ത് രാജ്പുത് ആത്മഹത്യാ ചെയ്തപോലെയൊന്നും ചിന്തിക്കാതിരിക്കുക. (സുശാന്തിനെ കൊന്നതാണെന്നും പറയപ്പെടുന്നുണ്ട് . കൊന്നതാണെങ്കിൽ മണ്ടൻ എന്ന പ്രയോഗം തിരിച്ചിച്ചെടുക്കാം )
തൃശ്ശൂർക്കാരനെ വലം കൈയ്യാക്കുക!...
നീരജേ, ഏതെങ്കിലും തൃശൂർക്കാരെ കൂടെ കൂട്ടുക അല്ലെങ്കിൽ മലപ്പുറത്തുകാരനെയെങ്കിലും കണ്ടുപിടിക്കുക . കാസ്രോട്ട് തത്ക്കാലം വേണ്ട . കാരണം പിന്നെ പറയാം. ഫുട്ബോളിലും രാഷ്ട്രീയത്തിലും ക്വട്ടേഷനിലും തൃശൂർ കളികൾ വളരെ ഫേമസ് ആണ്.
ഫുട്ബോളിൽ ചാലക്കുടിക്കാരുടെ ട്രിക്കുകൾ അവരുടെ പാസുകൾ ഏറെ കണിശവും ഏറെ രസകരവുമാണ്. അതുപോലെ പന്ത് കാലിൽ കിട്ടിയാൽ എങ്ങനെയെങ്കിലും ഗോളാക്കിമാറ്റുവാൻ മലപ്പുറത്തുകാരന്റെ ഉശിര് ഏറെ അത്ഭുതകരമാണ് . ക്വട്ടേഷനിൽ അങ്കമാലിയും ചാലക്കുടിയും തൃശൂരും ചാവക്കാടും വളരെ നല്ല സ്കെച്ചിലൂടെ മാത്രം കളിക്കുന്നവരാണ് . കണ്ണൂരിൽ ഒരു തിരഞ്ഞെടുപ്പിലെ കള്ളവോട്ടുകാരെ നേരിടുവാൻ നേതാവ് ക്വട്ടേഷൻ കൊടുത്തത് തൃശൂർക്കാണ്. പറഞ്ഞാൽ പറഞ്ഞതുപോലെ അല്ലെങ്കിൽ അതിനപ്പുറവും ചെയ്യും.
പക്ഷെ ഒരു കാര്യം സൂക്ഷിക്കണം. അപകടം മണത്താൽ എതിരാളികളുമായി കോംപ്രമൈസുകൾ ഉണ്ടാക്കുവാനും തൃശൂരിലെ ക്വട്ടേഷൻകാർക്ക് യാതൊരു മടിയുമില്ല . കൊച്ചിയിലെ പല തരത്തിലുമുള്ള ലോബികൾ നിയന്ത്രിക്കുന്നത് തൃശൂർകാരും മലപ്പുറത്തുകാരുമാണ് . ഉദാഹരണം സിനിമ വെറുതെ തലയിൽ വെച്ച് നടന്നാൽ പോരല്ലോ ? അതിനൊക്കെ പണം വേണ്ടേ? കൊച്ചിയിൽ ആരിലാണ് പണമുള്ളത് .
കൊച്ചിക്കാരുടെ നടപ്പ് കണ്ടാൽ പണം കായ്ക്കുന്ന മരം വീട്ടിൽ ഉള്ളവരെപ്പോലെയാണ് . നടപ്പും ജീൻസും ഷർട്ടുമൊക്കെ കണ്ടാൽ ആരും ഞെട്ടിപ്പോകും , ഒക്കേം ഗ്യാസാണ് .അവിടെ കാണുന്ന സകലമാന പ്രൊഡ്യൂസർമാരും ഇപ്പറഞ്ഞ മലപ്പുറവും തൃശൂർകാരും കോട്ടയത്തുകാരുമൊക്കെയാണ് .
കൊച്ചിക്കാർ വെറും ഗ്യാസ്!
നീരജിന് സമയം കിട്ടുമ്പോൾ ഇടപ്പള്ളി ജംഗ്ഷനിലോ ലുലുവിന്റെ പാർക്കിങ് എന്ട്രൻസിലോ ചുമ്മാ നിൽക്കുക . അവിടേക്ക് ഒഴുകുന്ന
ഹമ്മറും ബെൻസുകളും ബിഎമ്മുകളും ലംബോര്ഗിനികളുമൊക്കെ എവിടെനിന്നും വരുന്നതെന്ന് അറിയുവാൻ നമ്പർ പ്ലേറ്റുകൾ നോക്കുക.
അതിൽ പോണ്ടിച്ചേരിയുടെ പി വൈ കണ്ടാൽ അതൊരു തൃശൂർകാരൻ ആണെന്നുറപ്പിക്കുക. ചുമ്മാ ഇടപ്പള്ളിയിൽ നിന്നും മരട് വരെ നടന്നുകൊണ്ട് ഓരോ കോഫി ഷോപ്പുകളും ഓ മാളും വൈ മാളുമൊക്കെ നോക്കുക. മെല്ലെ വാച്മാനോട് ഉടമസ്ഥനെ കുറിച്ച് ചോദിച്ചറിയുക .
അപ്പോൾ മനസ്സിലാകും ഈ കൊച്ചിക്കാരൊക്കെ സ്ഥലം വിറ്റു ഷോ കാണിച്ചു ജീവിക്കാൻ മാത്രേ കൊള്ളൂ എന്ന്.
ഇപ്പോൾ സിനിമകൾ സ്വന്തം പേരുകളിൽ അനൗൺൻസ് ചെയുന്ന കൊച്ചിയിലെ സംവിധായകരൊക്കെ വല്ലവന്റെ പൈസയിട്ടാണ് ഈ കളികൾ കളിക്കുന്നതെന്നും മനസിലാക്കുക . ഇത്രേമൊക്കെ മനസ്സിലാക്കുമ്പോൾ നീരജിന്റെ ആത്മവിശ്വാസം ഇപ്പോൾ ഉള്ളതിനേക്കാൾ ഇരട്ടിയാകും തീർച്ച !!!
സിനിമയിലെ അലിഖിത നിയമങ്ങൾ!
നീരജിനോട് ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്തോ പറഞ്ഞുവെന്ന് വായിച്ചു , '' സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ' അതൊക്കെ കണ്ടും കെട്ടും നിന്നോളണം ''. ശരിയാണ് സിനിമയിൽ മാത്രമല്ല ഇന്ത്യൻ ഭരണഘടനയിലും ഇന്ത്യൻ പട്ടാളത്തിലും എല്ലായിടത്തും അലിഖിത നിയമങ്ങൾ ഉണ്ട് എന്നത് വസ്തുതാപരമാണ് .
ഉദാഹരണമായി മലയാളത്തിന്റെ കാരണവരായ മമ്മുട്ടി , മലയാളത്തിന്റെ ബ്ലോഗെഴുത്തുകാരനായ ലാലേട്ടൻ . അവിടന്ന് തുടങ്ങി ഒട്ടുമിക്ക നടന്മാരുടെ കൂടെയും സംവിധായകരുടെ കൂടെയും കുറെ വാലുകൾ ഉണ്ടാകും . വാലുകൾ എന്നുവെച്ചാൽ ചമച്ചകൾ എന്ന് വിശേഷിപ്പിക്കാവുന്ന ആ വിഭാഗങ്ങൾ പുല്ലൂട്ടിലെ പട്ടികൾക്ക് തുല്യമാണ് . അവരിട്ട് പുല്ലു തിന്നുകയുമില്ല പശുവിനെകൊണ്ട് തീറ്റിക്കുകയുമില്ല . അവരുടെ ലക്ഷ്യങ്ങൾ പലതാണ് .
ചിലർക്ക് ചുമ്മാ സോഷ്യൽമീഡിയയിലൂടെ നടന്മാരിലേക്ക് ആകർഷിക്കുന്ന ചില അമ്മായിമാരെ വലവീശി പിടിക്കുവാനുള്ള എളുപ്പവഴി . ചിലർക്ക് പണിയൊന്നും എടുക്കാതെ ഇത്തിക്കണ്ണിയായി ജീവിക്കുവാനുള്ള ഒരു ഇഷ്ടം. അത്രമാത്രം . അപ്പോൾ നീരജ് അവയൊക്കെ കൈകാര്യം ചെയ്തുവേണം മുന്നോട്ട് കുതിക്കുവാൻ
വണ്ടിചെക്കുകൾ ഒരനിവാര്യത!
പിന്നെ നീരജേ , ഒരു കാര്യം ശ്രദ്ധിക്കണം . നീരജ് ഇപ്പോൾ അത്യവശ്യം മലയാളികൾക്കിടയിൽ സിനിമാനടനാണ് . ഇതിൽ ഏറ്റവും അഭിമാനിക്കുന്നത് നീരജിന്റെ നാട്ടിലെ നീരജ് അറിയാത്ത കുറച്ചെങ്കിലും പേരും വഴിയിൽ വെച്ചും സോഷ്യൽ മീഡിയയിൽ വെച്ചുമൊക്കെ പരിചയപ്പെട്ട ചിലരൊക്കെയായിരിക്കും .
ഏറ്റവും അടുത്ത കുടുംബക്കാരും ബന്ധക്കാരും ചില മാമന്മാരും ചില അയൽവക്കക്കാരും ചെറുപ്പത്തിലെ ചില സ്നേഹിതന്മാർക്കും നീരജിനോട് ശത്രുക്കളേക്കാൾ അസൂയയായിരിക്കും . അവർക്ക് ചിന്തിക്കുവാൻ പറ്റാത്ത വലുപ്പത്തിൽ നീരജ് വളരുന്നുവെന്ന ചിന്ത അവരിൽ അലട്ടിക്കൊണ്ടിരിക്കും .
ഓണത്തിനും വിഷുവിനും ന്യുയറിനും ഒക്കെ ഈ പണ്ടാരങ്ങൾ നീരജിന്റെ കൊച്ചിയിലെ സൗന്ദര്യം നുകരുവാൻ വന്ന് തിന്നും കുടിച്ചും മുടിച്ചും പോകുന്നതിനിടയിൽ ചില അനാവശ്യ ഉപദേശങ്ങൾ തരുവാനും വർഗീയതവരെ ഇറക്കിവിടുവാനും മടി കാണിക്കില്ല . നീരജിനേ അറിയൂ ആരൊക്കെ ജീവിതത്തതിൽ സഹായിച്ചു , സഹായിച്ചില്ല എന്നൊക്കെ .
ചിലപ്പോൾ ചില സ്നേഹിതന്മാരുടെ ചിത്രങ്ങളിൽ പ്രതിഫലം നോക്കാതെയുമൊക്കെ അഭിനയിക്കേണ്ടിവരും . പ്രേം നസീർ മരിക്കുമ്പോൾ ഒരു കെട്ട് വണ്ടിച്ചെക്കുകളാണ് കത്തിച്ചു കളഞ്ഞത് എന്നോർമ്മവേണം .
മമ്മുട്ടിയുടെയും മോഹൻലാലിന്റേയും വീട്ടിലും കാണും കുറെ വണ്ടിച്ചെക്കുകൾ . അവരും കുറെയധികം സിനിമകൾ പ്രതിഫലം നോക്കാതെ അഭിനയിച്ചിട്ടുണ്ട് . അതുകൊണ്ടാണ് ഇപ്പോഴും പിടിച്ചുനിൽക്കുന്നത്.
റിസ്ക് ഒപ്പമുണ്ടാകണം!
നീരജ് ഒരു സത്യം ഇവിടെ നീരജിനോടായി പറയട്ടെ !!! . കുറച്ചൊക്കെ റിസ്ക്കുകളും മറ്റും എടുക്കണം . ഇന്നത്തെ ചെറുപ്പക്കാർക്ക് പണം കയ്യിൽ കിട്ടിയാലേ അനങ്ങുകയുള്ളൂ എന്ന ഒരു തീരുമാനമാണ് . സ്വൽപ്പം വിട്ടുവീഴ്ചകൾ ജീവിതത്തതിൽ അത്യാവശ്യമാണ് . ഫേസ്ബുക്ക് ലൈക്കുകളും ഫോളോവേഴ്സിനെയും കണ്ടുകൊണ്ട് എല്ലാറ്റിലും പണത്തിന് ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ ചിലപ്പോൾ തഴയപ്പെട്ടേക്കാം .
മീരാജാസ്മിനെ സിനിമയിലേക്ക് എത്തിച്ച ഗുരുവായ ലോഹിതദാസിന്റെ സിനിമയിൽ അഭിനയിക്കുവാൻ മീരയുടെ വീട്ടുകാർ ഡിമാന്റ് വെച്ചു. മീരക്ക് ദേശീയ അവാർഡ് കിട്ടിയ പാഠം ഒന്ന് ഒരു വിലാപത്തിൽ അഭിനയിക്കുമ്പോഴും വിവാദങ്ങളുണ്ടായി. അവസാനം ഇപ്പോൾ എന്തായി ? മീരയുമില്ല വീട്ടുകാരുമില്ല സിനിമകളുമില്ല ജീവിതവുമില്ല .!!!
പൃഥ്വിരാജിനെ കണ്ടു പഠിക്കണം!
ആയതിനാൽ അമ്മാവനും ചില കുനുഷ്ട് കൂട്ടുകാരും വീട്ടുകാരുമൊക്കെ തരുന്ന ഉപദേശം സ്വീകരിക്കാതെ സ്വന്തം അനുഭവങ്ങളിൽ നിന്നും നിലപാടുകൾ എടുത്താൽ നീരജിന് ഇനിയും കൊച്ചിയിൽ ഒരു കൊച്ചുരാജകുമാരനായി വാഴാം,
അല്ലെങ്കിൽ മാഹിയിലെ ഏതെങ്കിലും ബാറിൽ കൂട്ടുകാരുമായി കള്ളടിച്ചു ബഹളംവെച്ചു നടക്കാം !!! ഈ സിനിമയിലെ 'അമ്മ , അതിന്റെ ഭാരവാഹികൾ , അതുപോലെ ഫെഫ്ക്ക അതിന്റെ ആളുകൾ അവരുടെ പിന്നാലെയൊന്നും പോയി സമയം കളയാതെ , അവരുടെ കക്ഷത്തിൽ തലവെച്ചുകൊടുക്കാതെ ആ പൃത്വിരാജിനെപ്പോലെ ഒക്കെ അങ്കം വെട്ടി പൊരുതി ജയിച്ചു മുന്നേറുക .
പണ്ട് മമ്മുട്ടി പറഞ്ഞതോർമ്മയിൽ വരുന്നു . ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനോ , ഒരു രാജ്യത്തിനോ , ഒരു ഭരണകൂടത്തിനോ , ഒരു റിയൽ കലാകാരനെ ഇല്ലാതാക്കുവാനാകില്ല . ദൈവം തമ്പുരാന് ഒഴികെ !!!
ദൃശ്യത്തിലെ പോലെയുള്ള സിനിമകളിൽ ഇനിയും കാണാം എന്നാശിച്ചുകൊണ്ട് നീരജ് ഫാൻസ് മെമ്പർ ദാസപ്പനും
കൊച്ചിയിലെ അച്ചിമാരുമായുള്ള കളികൾ കാണാം എന്ന് ഉപദേശിച്ചുകൊണ്ട് വിജയനും.