ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് വാഹന വില കൂട്ടാനൊരുങ്ങുന്നു. ജൂലൈ മുതൽ വില 3000 രൂപ വീതം വർധിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയുടെ എല്ലാ മോഡലുകള്‍ക്കും വില കൂടിയേക്കും. അസംസ്കൃത വസ്‍തുക്കളുടെ വില ഉയർന്നതിനാൽ ഉൽപാദനച്ചെലവ് വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കമ്പനി പറയുന്നത്. വസ്‍തുക്കളുടെ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് കാരണം ഇരുചക്രവാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്ന് ഹീറോ പറയുന്നു.
കമ്പനിയുടെ ഓരോ മോഡലിനും അനുസരിച്ച് വർധനവിന്റെ തോതിൽ മാറ്റമുണ്ടാകും. ഈ വർഷം ആദ്യം പാസഞ്ചർ വാഹനങ്ങളിലെയും ഇരുചക്ര വാഹനങ്ങളിലെയും നിരവധി നിർമാതാക്കൾ വിലവർധനവ് പ്രഖ്യാപിച്ചിരുന്നു. അസംസ്കൃത വസ്‍തുക്കളുടെ വിലയും ഉയർന്ന ഉൽപാദനച്ചെലവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വില കൂട്ടലും. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവുംവലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വീണ്ടും വിലവർധനവ് പ്രഖ്യാപിച്ചത്.