Advertisment

മുംബൈയിലെ രാജ് കുന്ദ്രയേപ്പോലൊരു കൊച്ചിക്കാരന്‍ നാട്ടില്‍ 18 മുതലാളി ? 2 സുന്ദരികള്‍ 'രക്തസാക്ഷികളായ' സംഭവത്തിലെ ദുരൂഹതകളും ദുസൂചനകളും വിരല്‍ ചൂണ്ടുന്നത് കൊച്ചി പഴയ കൊച്ചിയല്ലെന്നും - ദാസനും വിജയനും എഴുതുന്നു

New Update

publive-image

Advertisment

1980 കാലഘട്ടത്തിൽ പാലക്കാട് നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന അന്നത്തെ ഒരു കൂറ്റൻ കെട്ടിടമായിരുന്നു ദേവയില്‍ ആരംഭിക്കുന്ന പേരുള്ള ഹോട്ടല്‍. തൃശൂരിലും കോയമ്പത്തൂരിലും ഇല്ലാത്ത അത്രയും സൗകര്യങ്ങൾ ഒരുക്കിയിരുന്ന കാബറെ ബാർ ഹോട്ടലിൽ വെച്ച് കല്യാണങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു.

ഒരു കല്യാണം അവിടെ വെച്ച് നടത്തിയാൽ കല്യാണ ചെക്കനും പെണ്ണിനും മധുവിധു ആഘോഷത്തിനുള്ള സൗകര്യവും ഫ്രീയായി കൊടുത്തിരുന്നു. സ്പെഷ്യൽ സ്യുട്ട് റൂമായിരുന്നു അവർക്ക് സമ്മാനിച്ചിരുന്നത്.

അബുദാബിയിൽ ജോലി ചെയ്തിരുന്ന ഒരു നല്ല മനുഷ്യൻ സ്വന്തം പെങ്ങളുടെ കല്യാണം അവിടെവെച്ചു നടത്തുവാൻ തീരുമാനിക്കുന്നു. കല്യാണം കെങ്കേമമായി നടത്തിക്കൊണ്ട് അബുദാബിക്കാരൻ അങ്ങോട്ട് പോയി. ഏകദേശം ആറു മാസം കഴിഞ്ഞപ്പോൾ ഒരു വ്യാഴാഴ്ച കൂട്ടുകാരുമൊത്ത് രണ്ടെണ്ണം വീശിക്കൊണ്ട് ഇരിക്കുന്പോൾ ദുബായിൽ നിന്നും ഒരു സുഹൃത്ത് ഒരു വീഡിയോ കാസറ്റുമായി റൂമിൽ എത്തുന്നു.

അടിച്ചു പൂസായി കാസറ്റ് പ്ലെയറിൽ ഇട്ടു ഷോ തുടങ്ങിയപ്പോൾ ഒരാൾ കരഞ്ഞുകൊണ്ട് എഴുന്നേറ്റു പോകുന്നു. സ്വന്തം പെങ്ങളുടെയും അളിയന്റെയും മധുവിധു ആഘോഷമായിരുന്നു അയാള്‍ക്ക് കാണേണ്ടി വന്നത്.

അദ്ദേഹം ഉടനെത്തന്നെ ആ കാസറ്റുമായി നാട്ടിലേക്ക് തിരിക്കുകയും ഹോട്ടലിനെതിരെ കേസുകൾ ഫയൽ ചെയ്യുകയും ചെയ്തു. പിന്നീടാണ് അന്വേഷണത്തിൽ മനസിലായത് മുപ്പതോളം പേരുടെ നഗ്ന വിഡിയോകൾ ഹോട്ടലുകാർ പകർത്തിയിരുന്നു എന്നത്.

കൂടാതെ അന്നത്തെ വലിയ പ്രമാദമായ കേസ് ആവുകയും ഹോട്ടൽ എന്നെന്നേക്കുമായി സീൽ ചെയ്യുകയും ചെയ്തു. കേരളത്തിലെ ഒരു ഉന്നത കച്ചവടക്കാരന്റെ മകന്റെ മധുവിധുവും, ഒരു ഐഎഎസ് ഓഫീസറുടെ മകളുടെ മധുവിധുവുമൊക്കെ അവർ അങ്ങനെ പകർത്തിയിരുന്നു എന്ന് കേട്ടിരുന്നു...

വർക്കലയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കപ്പിൾസ് വരുമ്പോള്‍ ഒരു പ്രത്യേക സ്യുട്ട് റൂം അവർക്ക് അപ്ഗ്രേഡ് ചെയ്തു കൊടുക്കുമായിരുന്നു. അന്നത്തെ മാനേജർ പ്രത്യേക താൽപര്യമെടുത്തായിരുന്നു ഹോട്ടൽ മുറി അപ്ഗ്രേഡ് ചെയ്തിരുന്നത്.

ആർച്ചു ആകൃതിയിലുള്ള ആ മുറിയുടെ കർട്ടൻ സെറ്റപ്പ് ശരിയാകാത്തതിനാൽ ഒരു ബാൽക്കണിയിൽ ഒരു കസേരയിട്ട് ഇരുന്നാൽ റൂമിൽ നടക്കുന്നത് എല്ലാം വ്യക്തമായി കാണാമായിരുന്നു. മുംബയിലെ ഒരു മുതലാളിയുടെ ഭാര്യയും കാമുകനും സ്ഥിരമായി വരുമ്പോള്‍ അവർക്ക് കിട്ടിയിരുന്നത് ആ റൂമായിരുന്നു. ഏകദേശം മൂന്നു കൊല്ലത്തോളം മാനേജർ ഇക്കളികൾ കണ്ടു രസിച്ചിരുന്നു എന്നാണ് അവിടുത്തെ ഒരു ജീവനക്കാരന്‍ പിന്നീട് വെളിപ്പെടുത്തിയത്.

ഇന്നിപ്പോൾ കൊച്ചിയിലെ 18 എന്ന ഹോട്ടലിൽ നടന്നിരുന്നതും ഏതാണ്ട് ഇതൊക്കെ തന്നെ എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ക്ലബ്ബ് 18 എന്ന പബ്ബിൽ വരുന്ന പ്രണയ ജോഡികൾക്ക് പ്രവേശന ഫീസായി നാലായിരം രൂപയിൽ ആവശ്യം പോലെ മദ്യം വിളമ്പിയിരുന്നു.

അത് അവിടത്തെ നാട്ടുകാർ ഇടിച്ചു കയറാതിരിക്കുവാനുള്ള ഒരു മാർഗമായിരുന്നു. എങ്കിലും നാട്ടുകാരും ഹോട്ടലുകാരും സ്ഥിരം അടിപിടി ഉണ്ടായിരുന്നു. നമ്മുക്ക് ഇഷ്ടമുള്ള മദ്യവും ബാക്കി ആവശ്യമെങ്കിൽ ഹോട്ടലുകാർ നൽകുന്ന വൈനും അതുപോലെ വീര്യം കൂടിയതുമായ വിഭവങ്ങളാണ് വിളമ്പിയിരുന്നത്.

വരുന്ന ആൺപിള്ളേരും പെൺപിള്ളേരും അടിച്ചു പൂസാകേണ്ടത് ഹോട്ടലുകാരുടെ ഒരു ആവശ്യം കൂടിയായിരുന്നു. അവർ നോട്ടമിട്ട പെണ്ണുങ്ങൾക്ക് പ്രത്യേകം വൈനുകളും ഓഫറായി നല്‍കുമായിരുന്നു. സമ്മാനം അടിച്ചെന്ന പേരിലായിരുന്നു ഇത്.

ഹോട്ടലിന്റെ തൊട്ടു മുന്നിൽ തന്നെ പോലീസ് സ്റ്റേഷൻ ഉള്ളപ്പോൾ സ്ഥിരമായി അടിച്ചു പൂസായി ചെറുപ്പക്കാർ വന്നും പോയിക്കൊണ്ടും ഇരുന്നിരുന്നു. പബ്ബിൽ നിന്നും കാണാവുന്ന പോലീസ് സ്റ്റേഷനെ കാണിച്ചു പേടിപ്പിച്ചുകൊണ്ട് അടിച്ചു പൂസാകുന്നവരെ ഹോട്ടലിൽ തന്നെ താമസിപ്പിക്കാനുള്ള അടവ് നയമായിരുന്നു മറ്റൊന്ന്.

പലരും അടിച്ചു പൂസാകുമ്പോള്‍ കയ്യിൽ പണം തികയാതെ വന്നാലും ഹോട്ടലുകാർ റൂം ഫ്രീയായി കൊടുത്തിരുന്നു. അവരുടെ കാമകേളികൾ പകർത്തുന്നതിലും, സാധ്യമാണെങ്കില്‍ അവരുടെ കൂടെയുള്ള പെണ്ണുങ്ങളെ പങ്കിടുന്നതിലും ഹോട്ടല്‍ പ്രമുഖന്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന ആരോപണങ്ങള്‍.

നിരവധി അനവധി വിദേശി വനിതകളെ വര്ഷങ്ങളായി ഇതുപോലെ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നറിയുമ്പോള്‍ ആർക്കും ഞെട്ടൽ ഉണ്ടാകാൻ വഴിയില്ല. ശരിക്കും ഒരു മാഫിയ സംസ്കാരമാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ മൊഴി.

publive-image

ഗുണ്ടകൾക്ക് മദ്യവും മയക്കുമരുന്നും ഫ്രീയായി നൽകി നാട്ടുകാരെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെയാണ് കാര്യങ്ങൾ നടക്കുന്നത്. രാജ്‌കുന്ദ്ര മുംബയിൽ എങ്ങനെ കാര്യങ്ങൾ നടത്തിയിരുന്നോ, അതിനുമപ്പുറമാണ് ഇവിടെ കാര്യങ്ങൾ നടന്നിരുന്നത് എന്നാണ് ഹോട്ടലിന്റെ പല ജോലിക്കാരും വെളിയിൽ പറയുന്നത്.

കൊച്ചിയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണ് എല്ലാം അരങ്ങേറുന്നത് എന്ന് പോലീസുകാരിൽ ചിലരും അഭിപ്രായപ്പെടുന്നു. ഒപ്പം ചില ന്യു ജെൻ സിനിമാക്കാരും അവരുടെ അടുത്തു നിൽക്കുന്ന പാർട്ടി പ്രമുഖരും.

എന്തൊക്കെ തന്നെയായാലും കൊച്ചി പഴയ കൊച്ചിയല്ല :

അമേരിക്കൻ വിദ്യാഭ്യാസമുള്ള മുതലാളി ഇങ്ങനെ ഒക്കെ ചെയ്യുമെന്നു ഡ്രൈവർ ദാസനും മോൺസൺ മാവുങ്കാൽ ഇക്കാര്യം അറിഞ്ഞിട്ടില്ലേ എന്ന സംശയത്തിൽ പോലീസുകാരൻ വിജയനും

Advertisment