Advertisment

കെ.എം ഷാജി ചുണകുട്ടനാണ്, പറയുന്നത് ചെയ്യുന്നവനും ചെയ്യുന്നത് പറയുന്നവനും ! സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ഒറ്റുണ്ടായപ്പോഴും വിജിലൻസ് സ്വന്തം കട്ടിൽകീഴെ വരെ കയറി നിരങ്ങിയപ്പോഴും എന്റെ പേരിൽ നിങ്ങൾക്ക് തല കുനിക്കേണ്ടി വരില്ലെന്ന് ചങ്കൂറ്റത്തോടെ അണികളോട് പറഞ്ഞ കണിയാമ്പറ്റക്കാരൻ. ഈ വിധി നേരറിവിൻ്റെ അനിവാര്യത - ദാസനും വിജയനും എഴുതുമ്പോൾ

New Update

publive-image

Advertisment

കെഎം ഷാജി എന്നാൽ പറയുന്നത് ചെയ്യുന്നവനും ചെയ്യുന്നത് പറയുന്നവനുമാണ്. അത് ആ പ്രസംഗങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ് ഒരു മാതിരി അഴകൊഴമ്പൻ പ്രസംഗങ്ങൾ അദ്ദേഹത്തിന് സാധിക്കാത്തത്.

യുഡിഎഫിൽ കെ. സുധാകരനെപ്പോലെ തന്നെ പ്രസംഗം കൊണ്ട് അണികളെ സമ്പാദിച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് കെ എം ഷാജിയെന്ന കണിയാമ്പറ്റക്കാരൻ. അഴകൊഴമ്പൻ പ്രസംഗക്കാരനായ സ്വന്തം നേതാവിന്റെ ചതിയിൽപെട്ടപ്പോൾ, ശത്രുക്കൾ അദ്ദേഹത്തിനെതിരായി വിജിലൻസ് റെയ്ഡുകൾ സംഘടിപ്പിച്ചപ്പോൾ ലേശം അടിതെറ്റിയ യുവതുർക്കി.


ഇന്നിപ്പോൾ കൊച്ചിക്കാരനായ വക്കീൽ ബാബുവിന്റെ സാമർഥ്യം കൊണ്ട് ഹൈക്കോടതി ഷാജിയെ കുറ്റവിമുക്‌തനാക്കിയപ്പോൾ ആദ്യം ഞെട്ടിയത് സ്വന്തം പാർട്ടിക്കാരനായ ആ മഹാനേതാവ് തന്നെയായിരിക്കും. പിന്നെയാണ് കേരളമുഖ്യനും കിണറ്റിൽ ഇറങ്ങിയ തോറ്റ എംഎൽഎയും ഒക്കെ.


എതിരാളികളെ നമുക്ക് എങ്ങനെ വേണമെങ്കിലും നേരിടാനാവും. പക്ഷെ സ്വന്തമെന്നു കരുതി കൊണ്ടുനടക്കുന്ന അലവലാതികളാൽ ഒരാൾ ചതിക്കുമ്പോൾ എത്ര വലിയ ഷാജിയും തളർന്നു പോകും.

ഇനിയിപ്പോൾ ആദ്യം ചെയ്യേണ്ടത് ആ ഷാജിയെന്ന പേരിന്റെ കൂടെ എന്തെങ്കിലും ചേർക്കുന്നതായിക്കും ഉചിതം. ഒരുവിധം ഷാജിമാരൊക്കെ പ്രശ്നങ്ങൾ കൂടപ്പിറപ്പായി ജനിക്കുന്നവരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വയനാട്ടിലെയും മലപ്പുറത്തെയും ഉറച്ച സീറ്റുകൾ ഒഴിവാക്കിക്കൊണ്ട് കണ്ണൂരിലെ ചുവപ്പിന്റെ മണ്ണിൽ വന്ന് പ്രകാശൻ മാസ്റ്റർ എന്ന അതികായനെ മലർത്തിയടിച്ചപ്പോൾ തന്നെ ഷാജി കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടു. വയനാട്ടിലെ പുലി കണ്ണൂരിലിറങ്ങി എന്ന് വരെ പ്രകാശൻ മാസ്റ്ററുടെ ശത്രുക്കൾ അടക്കം പറഞ്ഞു.

ഒരു പ്രണയത്തിന്റെ പേരിലോ മറ്റോ പ്രശ്നത്തിലായ രണ്ടു യുവാക്കൾ ബൈക്ക് അപകടത്തിൽ മരിച്ച കാര്യങ്ങൾ അഴീക്കോട്ട് വിവാദമായതുകൊണ്ടാണ് അന്നവിടെ പ്രകാശൻ മാസ്റ്റർ തോറ്റത് എന്നൊക്കെ കവലകളിൽ ചർച്ചകൾ വന്നു. കാരണം ആർക്കും അംഗീകരിക്കാൻ ആവുന്നതായിരുന്നില്ല അന്നത്തെ ഷാജിയുടെ വിജയം.


1987 ൽ എംവി രാഘവനെ വിജയിപ്പിച്ച ഓർമ്മകളിൽ അദ്ദേഹത്തിന്റെ പുത്രനെ സിപിഎം കെട്ടിയിറക്കിയെങ്കിലും അദ്ദേഹം ചെന്നെത്തിയത് കിണറ്റിലേക്കായിരുന്നു. കേരളം കണ്ട അത്യുജ്ജലമായ അങ്കത്തിൽ നികേഷ്കുമാർ ഷാജിയോട് അടിയറവ് പറഞ്ഞു. അതോടെ നികേഷിന്റെ രാഷ്ട്രീയഭാവിയും കോഞ്ഞാട്ടയായി.


publive-image

നികേഷിന്റെ അസിസ്റ്റന്റ് ജയിച്ചു കയറി ഇപ്പോൾ മന്ത്രിയാകുകയും ചെയ്തു. അന്നത്തെ ഷാജിയുടെ വിജയത്തിൽ ഏറ്റവും ശല്യമായത് നിയമസഭയിൽ പിണറായി വിജയനും കവലകളിൽ ജയരാജന്മാർക്കുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല മുഖ്യമന്ത്രിയാണ് കള്ളൻ എന്ന് ഷാജി ഉറക്കെ വിളിച്ചു കൂവി. ഷുക്കൂറിനെ കൊന്നതും ഷുവൈബിനെ കൊന്നതും കൃപേഷ് ശരത് ലാൽ എന്നിവരെ കൊന്നതും ജയരാജന്മാരാണ് എന്ന് ഉറപ്പിച്ചു പറഞ്ഞു.

അതിന്റെയൊക്കെയുള്ള ആകെത്തുക മുട്ടൻ പണിയായി പിണറായി വിജയനും കൊടിയേരിയും അവരുടെ ഉറ്റ ചങ്ങായി കുഞ്ഞാലിക്കുട്ടിയും ചേർന്ന് കൊണ്ട് ലക്ഷത്തിന്റെ പേരിലും തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിലും ഷാജിയുടെ വീടുകളിലേക്ക് വിജിലൻസിനെയും ഇഡി യെയും കയറ്റിയിറക്കിയപ്പോൾ ഷാജി അണികളോടായി പറഞ്ഞു.

‘എന്റെ പേരിൽ നിങ്ങളിൽ ഒരാൾക്കും തല കുനിക്കേണ്ടി വരില്ല’ എന്ന്. അക്കാര്യം അക്ഷരം പ്രതി ശരിയാകുന്ന രീതിയിലാണ് ഹൈക്കോടതി ഷാജിയെ കുറ്റവിമുക്തനാക്കിയത്.


ഇന്ന് കേരളത്തിൽ 25 ലക്ഷം ഒന്നുമല്ല. ഒരു സാധാരണ പഞ്ചായത്ത് മെമ്പർക്ക് കിട്ടാവുന്ന കൈക്കൂലി മാത്രം . 250 കൊടിയും 330 കോടിയും 1000 കോടിയും ഒക്കെ അഴിമതി നടത്തിക്കൊണ്ട് കേരളം മുഴുവൻ കറുത്ത കാറുകളിൽ സഞ്ചരിക്കുന്നുണ്ട് വിരുതന്മാർ .


എന്തൊക്കെ തന്നെയായാലും ഷാജി അടുത്ത നിയമസഭാ കാണണം , മന്ത്രിയുമാകണം !!!

കെഎം ഷാജിയെ മട്ടന്നൂരിലേക്ക് മത്സരിക്കുവാൻ ക്ഷണിച്ചുകൊണ്ട് സഖാവ് ദാസനും ഞങ്ങളോട് പൊറുക്കേണമേ എന്നഭ്യർത്ഥിച്ചുകൊണ്ട് വിജിലൻസ് കോൺസ്റ്റബിൾ ബിജയനും

Advertisment