പട്ന: ബിഹാറില്‍ റിക്രൂട്ട്‌മെന്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് അധ്യാപക ഉദ്യോഗാർഥികൾ നടത്തിയ സമരത്തിനിടെ യുവാവിനെ തല്ലിച്ചതച്ച് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്. പട്ന അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ.കെ.സിങ് ഉദ്യോഗാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പ്രതിഷേധക്കാരനെ കെ.കെ. സിങ് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. സംഭവവികാസങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച പട്‌ന ജില്ലാ മജിസ്‌ട്രേട്ട്, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.