Advertisment

പിഎ റഹ്മാന്‍ സാഹിബ് -മുസ്ലിം ലീഗ് പാര്‍ട്ടിയുടെ നിശബ്ദ സേവകന്‍, പാവങ്ങളുടെ അത്താണി

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update

കോഴിക്കോട് : ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായിരുന്ന പ്രമുഖ പ്രവാസി വ്യവസായി പിഎ റഹ്മാന്‍ സാഹിബ് ഇന്നാണ് അന്തരിച്ചത് .സാമൂഹ്യ പ്രവര്‍ത്തനത്തിന് ഒരു ഉത്തമ മാതൃകയായിരുന്നു പി എ റഹ്മാന്‍.ജീവിതത്തിന്റെ ഏറ്റവും താഴെതട്ടില്‍ നിന്നും ഉയര്‍ന്നുവന്ന അദ്ദേഹം പാവങ്ങളുടെ അത്താണിയിരുന്നു .

Advertisment

publive-image

തനിക്കു ലഭിച്ച സൗഭാഗ്യങ്ങള്‍ തനിക്കും തന്റെ കുടുംബത്തിനും എന്നതിനും അപ്പുറം തന്റെ ചുറ്റുവട്ടത്തില്‍ ഉള്ളവരേയും പരിഗണിക്കാന്‍ അദ്ദേഹം തയ്യാറായി .അദ്ദേഹത്തിന്റെ സഹായ കരം എത്താത്ത മേഖലകള്‍ ഉണ്ടായിരുന്നില്ല . മുസ്ലിം ലീഗ് പാര്‍ട്ടിയെ സംബന്ധിച്ച് റഹ്മാന്‍ ഒരു നിശബ്ദ സേവകനായിരുന്നു . എന്നും ചന്ദ്രികയുടെ കരുത്തായിരുന്നു അദ്ദേഹം .

publive-image

ദുബൈയിലെ ചന്ദ്രികയുടെ ഇപ്പോഴത്തെ അഭിമാനകരമായ നിലനില്‍പ്പിന്റെ പിന്നിലെ കരം റഹ്മാനാണ് .ദുബൈയില്‍ ചന്ദ്രിക പ്രതിസന്ധിയില്‍ ആയപ്പോള്‍ ശിഹാബ് തങ്ങള്‍ റഹ്മാനാണ് ചുമതല നല്‍കിയത് .അതാണ് ഇന്നുകാണുന്ന തരത്തിലുള്ള കൃത്യമായ സംവിധാനങ്ങളും ,കുറ്റമറ്റ സാമ്പത്തിക അടിത്തറയും ഉണ്ടാക്കിയത്.

publive-image

ഇഒ സെന്ററുകളുടെ സഹയാത്രികനായിരുന്നു റഹ്മാന്‍ . ഇതെല്ലം ചെയ്യുമ്പോഴും ഒന്നിന്റെയും പിതൃത്വം ഏറ്റടുത്തു മുഖ്യധാരയിലേക്ക് ഒരിക്കലും അദ്ദേഹം വന്നില്ല. അതിന്റെയൊക്കെ അധികാര സ്ഥാനത്തുനിന്ന് സ്‌നേഹത്തോടെ മാറിനിന്നു . പൊതുപ്രവര്‍ത്തകന്റെ മാതൃകാ ധന്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത് . പി എ റഹ്മാന്റെ വിടവാങ്ങല്‍ സമൂഹത്തിനും നാടിനും ഒരുപോലെ വലിയ നഷ്ടമാണ് .

Advertisment