പാലാ : പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ച അഞ്ചുപേരില്‍ മൂന്നു മാസം മുന്‍പ് മാത്രം വിവാഹിതനായ നവവരന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍.
കടനാട് കിഴക്കേക്കര രാജു - അനിത ദമ്പതികളുടെ മകനാണ് അപകടത്തില്‍ മരിച്ച അപ്പൂസ് എന്ന് വിളിക്കുന്ന വിഷ്ണുരാജ് (28) .
പാലാ ചെത്തിമറ്റത്ത് ജിം ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൂന്നുമാസം മുമ്പായിരുന്നു വിവാഹം. ഭാര്യ കെഴുവംകുളം പുളിയന്മാനായിൽ നയന.
മരിച്ച സുധി ജോര്‍ജ് ( ജിത്തു - 28 ) എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുകയാണ്. കടനാട് അറയ്ക്കപറമ്പിൽ ജോർജ്- സുധ ദമ്പതികളുടെ മകനാണ്. ഭാര്യ വല്ല്യാത്ത് കുന്നേൽ സലില. ഇവർക്ക് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. സഹോദരി മീനുക്കുട്ടി.
ഇരുവേലി കുന്നേൽ സോമനാഥ ദമ്പതികളുടെ മകനാണ് മരിച്ച പ്രമോദ് സോമന്‍ ( 31 ) . ആർട്ടിസ്റ്റായും മേസ്തിരി ജോലികൾ ചെയ്തിരുന്നു. നടുവിലേക്കുറ്റ് ജോയി ലീലാമ്മ ദമ്പതികളുടെ മകനാണ് ടോണി എന്ന് വിളിപ്പേരുള്ള ജോബിന്‍സ് കെ ജോര്‍ജ് ( 27 ) ചെരിപ്പിന് ഹോൾസെയിൽ വില്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായുരുന്നു.
കടനാട് മലേപ്പറമ്പിൽ എം. പി. ഉല്ലാസ് (38 ) ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഭാര്യ : ഇന്ദു. മക്കൾ: അഭിനവ്, അഭിരാമി. വയനാട്ടില്‍ ഉല്ലാസയാത്രകഴിഞ്ഞു മടങ്ങി വരവേ ആയിരുന്നു അപകടം.
മൈല്‍കുട്ടിയിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ കടയിലും വീട്ടിലും ഇടിച്ചുകയറിയിരുന്നെങ്കിലും അവിടെയുണ്ടായിരുന്ന ആര്‍ക്കും പരുക്കില്ല . കാറില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത് .