ബാല്യകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ബലാത്സംഗത്തെ കുറിച്ച് തുറന്നെഴുതുകയാണ് ഒരു പെൺകുട്ടി. ഹ്യൂമൻസ് ഓഫ് മുംബൈ എന്ന സോഷ്യൽ മീഡിയ പേജിൽ എഴുതിയ കുറിപ്പിലാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് അവൾ തുറന്നെഴുതിയത്.
യുവതിയുടെ കുറിപ്പിന്റെ സംക്ഷിപ്ത രൂപം വായിക്കാം
ബലാത്സംഗവും ലൈംഗിക ചൂഷണവും
അയാളുടെ ഭാരം എന്റെ ശരീരത്തിനു മുകളിൽ അനുഭവപ്പെട്ടപ്പോഴാണ് ഞാൻ എഴുന്നേറ്റത്. എട്ടു വയസ്സായിരുന്നു എന്റെ പ്രായം. വീട്ടുകാരെല്ലാം ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു അയാൾ വീട്ടിൽ അതിക്രമിച്ചു കയറിയത്. കണ്ണു തുറന്നു നോക്കിയപ്പോൾ അയാൾ എനിക്കു മുകളിലായിരുന്നു. അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ നിശ്ചലയായി. എന്റെ ശരീരം മരവിച്ചു പോയി. ഒച്ചവയ്ക്കാൻ പോലും കഴിഞ്ഞില്ല. ഞങ്ങളുടെ അകന്ന ബന്ധുവായ 35 വയസ്സുള്ള അമ്മാവനായിരുന്നു അത്.
ഈ ക്രൂരകൃത്യത്തിനു ശേഷം അയാൾ ഓടിപ്പോയി. പിന്നീട് മൂത്രമൊഴിക്കുമ്പോഴെല്ലാം എനിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. രക്തസ്രാവമുണ്ടായി. യോനിയിൽ സാരമായ മുറിവേറ്റു. കയ്യും മുഖവും കഴുകിയ ശേഷം ഞാൻ തിരികെ കിടക്കയിലേക്ക് വീണു. ആ രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലായിരുന്നില്ല. ആരോടും ഇതേകുറിച്ച് സംസാരിക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല.
പിന്നീട് ഒരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല. പക്ഷേ, ആ സംഭവം ഏൽപിച്ച ആഘാതം വളരെ വലുതായിരുന്നു. സമാനമായ മറ്റൊരു അനുഭവവും എനിക്കുണ്ടായി. സ്കൂൾ കഴിഞ്ഞു വന്നാൽ ഉച്ചഭക്ഷണത്തിനായി ഞാൻ അയൽവാസിയുടെ വീട്ടിൽ പോകുമായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത ഒരു ദിവസം അവന്‍ സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചു വരുത്തി.
എനിക്കു മുന്നിൽ നിന്ന് അവർ സ്വയംഭോഗം നടത്തി. അവരിൽ ഒരാൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. അപ്പോഴും എനിക്ക് രക്തസ്രാവമുണ്ടായി. എല്ലാം എനിക്ക് നഷ്ടമായി. കുളിച്ചാൽ എല്ലാം വൃത്തിയാകുമെന്നു കരുതി ഓരോ തവണയും ആ മാലിന്യം എന്റെ ശരീരത്തിൽ നിന്നും കഴുകികളഞ്ഞു. ഏകദേശം 4 മാസത്തോളം ഇത്തരം അനുഭവം എനിക്കുണ്ടായി.
https://www.facebook.com/humansofbombay/posts/1448299872045652