മണിപ്പൂരില്‍ കലാപം പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ നിര്‍ണായക നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്രം

New Update

ഇംഫാല്‍: മണിപ്പൂരില്‍ കലാപം പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ നിര്‍ണായക നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്രം. സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ പ്രത്യേക സിബിഐ സംഘത്തിന്റെ അന്വേഷണം നിരീക്ഷിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Advertisment

publive-image

അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ മണിപ്പൂരില്‍ നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഢാലോചനയുടെ സൂചന നല്‍കുന്ന ആറ് അക്രമ സംഭവങ്ങളില്‍ ഉന്നതതല സിബിഐ അന്വേഷണം നടത്തും. അന്വേഷണം നീതിയുക്തമാണെന്ന് ഞങ്ങള്‍ ഉറപ്പാക്കമെന്നും ഇംഫാലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ നിലവിലെ പ്രതിസന്ധിക്ക് ചര്‍ച്ച മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും പുനരധിവാസവും ഒരുക്കിയിട്ടുണ്ട്. അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രവും സംസ്ഥാനവും 5 ലക്ഷം രൂപ വീതം നല്‍കും. മണിപ്പൂര്‍ ഗവര്‍ണര്‍ സിവില്‍ സൊസൈറ്റി അംഗങ്ങളുള്ള സമാധാന സമിതിക്ക് നേതൃത്വം നല്‍കും.

അക്രമത്തിന് ഇരയായവര്‍ക്ക് സഹായമെത്തിക്കാന്‍ 20 ഡോക്ടര്‍മാരുള്‍പ്പെടെ 8 മെഡിക്കല്‍ വിദഗ്ധരുടെ 8 ടീമുകളെ കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലേക്ക് നല്‍കിയിട്ടുണ്ട്. 5 ടീമുകള്‍ ഇതിനകം ഇവിടെയെത്തിക്കഴിഞ്ഞു, മറ്റ് 3 ടീമുകള്‍ യാത്രയിലാണ്.

ഖോങ്സാംഗ് റെയില്‍വേ സ്റ്റേഷനില്‍ ഒരു താത്കാലിക പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment