Editorial
കേരളത്തിൽ നിന്നും വിദ്യാർഥികൾ കൂട്ടത്തോടെ വിദേശത്തേയ്ക്ക് ഒഴുകുമ്പോൾ വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്ന ബജറ്റ് പ്രഖ്യാപനം ഏറെ പ്രാധാന്യമുള്ളത് തന്നെ. സിപിഎമ്മിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണ് ബജറ്റിലെ ഈ നിര്‍ദേശമെന്നാണ് വിമർശനം. ലോകോത്തര നിലവാരമുള്ള വിദേശ സര്‍വകലാശാലകളും ആധുനിക വിഷയങ്ങളും വരട്ടെ. പോളിറ്റ് ബ്യൂറോ മാറി ചിന്തിക്കുക തന്നെ വേണം. - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
സാമ്പത്തിക വരുമാനവും നികുതി സ്രോതസുകളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈയില്‍ ചുരുക്കിപ്പിടിച്ചിരിക്കുന്ന ഇക്കാലത്ത് കേരള ബജറ്റ് തയ്യാറാക്കുകയെന്നത് വലിയ വെല്ലുവിളി. വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി മാറ്റവെയ്ക്കേണ്ടിവരുന്ന ഒരു സര്‍ക്കാരിന്റെ ധനകാര്യ മന്ത്രിക്ക് പുതിയ വികസന പദ്ധതികള്‍ക്കു പണം കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അതെ. മന്ത്രി കെ.എന്‍ ബാലഗോപാലിനു മുന്നില്‍ വിണ്ടുമൊരു വെല്ലുവിളി - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
ജെഡിയു - ആര്‍ജെഡി - കോണ്‍ഗ്രസ് സഖ്യം ഭരിച്ചിരുന്ന ബീഹാര്‍ ഒറ്റദിവസം കൊണ്ട് എന്‍ഡിഎ സഖ്യത്തിന്റെ ഭരണത്തിലായി ! ബിജെപിയെ തകര്‍ക്കാന്‍ ഇന്ത്യാ മുന്നണി കെട്ടിപ്പടുത്ത നേതാക്കളിലൊരാളായ നിതീഷ് കുമാര്‍ ഇപ്പോഴിതാ വീണ്ടും ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നു. ജാതി രാഷ്ട്രീയം പറഞ്ഞു ശ്രദ്ധനേടിയ നിതീഷ് കുമാര്‍ ബിജെപിയുടെ തന്ത്രങ്ങളൊരുക്കിയ കൂട്ടിനുള്ളിലേയ്ക്കു നിലംപൊത്തി. കടന്നല്‍ക്കൂട്ടിലാണ് തന്റെ മുഖ്യമന്ത്രിക്കസേരയെന്ന് നിതീഷ് മനസിലാക്കാന്‍ പോകുന്നതേയുള്ളു ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
ലോകമെങ്ങും ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും മഹാരാജാസ് കോളേജിൽ ഇപ്പോളും കൊലക്കത്തി രാഷ്ട്രീയം തന്നെ ! വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷാ വഴികള്‍ തേടി വിദേശ രാജ്യങ്ങളിലേയ്ക്കു പൊയ്ക്കൊണ്ടിരിക്കുന്ന കാര്യം എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഓര്‍ക്കുകയും വേണം. കലാലയങ്ങള്‍ കുരുതിക്കളങ്ങളായിക്കൂടാ. ഉന്നതമായ പഠനത്തിന്റെയും ചിന്തകളുടെയും സംവാദങ്ങളുടെയും കേന്ദ്രങ്ങളാവണം അവ - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
പ്രധാനമന്ത്രിയുടെ കേരള യാത്ര ലക്ഷ്യം വെക്കുന്നത് തെരഞ്ഞെടുപ്പു പ്രചാരണം തന്നെ. നിരവധി സമരങ്ങളിലൂടെ വളര്‍ന്നു രൂപമെടുത്ത കേരള സമൂഹത്തിന് ബാബ്റി മസ്ജിദ് തകര്‍ത്ത ആള്‍ക്കൂട്ടവുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസും സിപിഎമ്മും മാറി മാറി ഭരിച്ച കേരളത്തിലുള്ളത് വെറുപ്പും വിദ്വേഷവുമില്ലാത്ത സമൂഹം. മോദിക്കും ബിജെപിക്കും കേരളം ഇന്നും വലിയൊരു ബാലികേറാ മല തന്നെയാണ്. ലൂര്‍ദ് പള്ളിയിലെ മാതാവിന്റെ തിരുരൂപത്തില്‍ സ്വര്‍ണ കിരീടം ചാര്ത്തിയാല് വോട്ടു വന്നോളുമെന്നു കരുതുന്നതു മൗഠ്യമാണ് ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയന്. സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ എത്തുമ്പോൾ അദ്ദേഹത്തിനു മുന്നിലുള്ളത് വലിയ ദൗത്യങ്ങൾ. ഒരു വലിയ പൊട്ടിത്തെറിയിലേയ്ക്കു നീങ്ങുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി തീര്‍ക്കുന്നതു മുതല്‍ ബിജെപി ബന്ധം വരെ വിവിധങ്ങളായ വിഷയങ്ങള്‍ ! മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
രാഷ്ട്രീയ നേതാവ് ആവാതെതന്നെ കേരള രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ച സമുദായ നേതാവാണ് മന്നത്ത് പത്മനാഭന്. സമുദായത്തിനു വേണ്ടി രാഷ്ട്രീയ നേതൃത്വത്തെ വെല്ലുവിളിച്ചു. ധീരനായ ഒരു യോദ്ധാവിനെപ്പോലെ പടപൊരുതി. ആരെയും പേടിക്കാതെ, ആരെയും കൂസാതെ ! സുതാര്യമായ മതേതര നിലപാടുതന്നെയാണ് എക്കാലവും മന്നം പുലര്‍ത്തിയത്. ക്ഷേത്രപ്രവേന വിളംബര സമരപരമ്പരകളിലൂടെ മന്നം വലിയ ശക്തികേന്ദ്രമായി - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്നും നേരിട്ട തിരിച്ചടിയിൽ വി.എം സുധീരന് ക്ഷുഭിതനാണ്. സുധീരനെ വിമര്‍ശിക്കാനും നിയന്ത്രിക്കാനും തക്ക വലിപ്പം ദീപാ ദാസ് മുന്‍ഷിക്ക് ആയോ? 1984ന് മുമ്പുതന്നെ കോണ്‍ഗ്രസില്‍ വന്നയാളാണ് താനെന്ന പ്രസ്താവനയില്‍ സുധാകരനെയും വിമർശിച്ചിരിക്കുന്നു.1982-87 കാലത്ത് ഐ, എ ഗ്രൂപ്പുകള്‍ രൂക്ഷമായ യുദ്ധത്തിലേര്‍പ്പെട്ടിരുന്നപ്പോൾ മുഖ്യമന്ത്രി കരുണാകരന് നിയമസഭയില്‍ സ്വൈര്യം കൊടുക്കാത്ത സ്പീക്കര്‍ വി.എം സുധീരന് വീണ്ടുമൊരു അങ്കം കുറിയ്ക്കുകയാണ് ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
തലസ്ഥാന നഗരിയുടെ വിവിധ ശ്രേണികളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ഏറെ ശ്രദ്ധേയമായി തിരുവനന്തപുരം ഭദ്രാസന മേധാവി ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ യാത്രയയപ്പ് യോഗം. സാധാരണ യാത്രയയപ്പ് യോഗത്തിലുപരി അതൊരു മതസൗഹാര്‍ദവുമായി. ഇത് ബിജെപി ദേശീയ നേതൃത്വം കേരളത്തില്‍ നിന്ന് ഒട്ടുവളരെ പഠിക്കേണ്ടിയിരിക്കുന്നു. ഒരു ചായ സല്‍ക്കാരം കൊണ്ടു വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതല്ല മതസൗഹാര്‍ദം. അതുറപ്പിക്കേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ് - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്