ടെല്‍അവീവ്: ഇസ്രായേലിനെതിരെ ഇറാന്‍ തിങ്കളാഴ്ച പുതിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ടെഹ്റാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നത്.
വടക്കന്‍ ഇസ്രായേലിലുടനീളം അപായ സൈറണുകള്‍ മുഴങ്ങി. ഇറാനില്‍ നിന്ന് ഒന്നിലധികം വിക്ഷേപണങ്ങള്‍ ഉണ്ടായതായി ഇസ്രായേലി സൈന്യം സ്ഥിരീകരിച്ചു.