Current Politics
'സ്വാമിയേ ശരണമയ്യപ്പ'. ദേവസ്വം ബോർഡിന്റെ ആഗോള അയ്യപ്പ സംഗമം വിവാദത്തിൽ. സംഗമത്തിന് രാഷ്ട്രീയമാനങ്ങളുണ്ടെന്നും ഹിന്ദുവോട്ടിനായുള്ള സിപിഎം ശ്രമമെന്നും ബിജെപി. ന്യൂനപക്ഷ പ്രീണനം അവസാനിപ്പിച്ച് ഭൂരിപക്ഷ പ്രീണനം നടത്താൻ ശ്രമമെന്ന് യുഡിഎഫ്. പരിപാടി സർക്കാർ നടത്തുന്നതല്ലെന്ന് മുഖ്യമന്ത്രി. നാമജപ ഘോഷയാത്രക്കാലത്തെ കേസുകൾ പിൻവലിക്കപ്പെട്ടിട്ടില്ലെന്നും വാദമുയരുന്നു
ഗവർണറുമായി പോരിന് പോയ സർക്കാരിന് വീണ്ടും കൈപൊള്ളി. ഗവർണർ നിയമിച്ച വി.സിയെ അംഗീകരിക്കാതെ ബദൽ യോഗം ചേർന്നതിന് കനത്ത തിരിച്ചടി. സിൻഡിക്കേറ്റ് വിളിക്കാനും നിർത്താനും അധികാരം വി.സിക്കെന്ന് ഹൈക്കോടതി. വി.സി നിർത്തിയ യോഗം പിന്നീട് തുടർന്നാൽ നിയമപരമല്ല. സർവകലാശാലകൾ അധികാര തർക്കങ്ങൾക്കുള്ള വേദിയാകരുതെന്ന് ഹൈക്കോടതി. യൂണിവേഴ്സിറ്റികളിലെ രാഷ്ട്രീയക്കളിക്ക് വൻ തിരിച്ചടി
മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ അടിയന്തര ഘട്ടങ്ങളിൽ കൊല്ലുന്നതിന് നിയമഭേദഗതി ഉടൻ. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള വിഷയമെന്ന് നിയമോപദേശം. വന്യജീവി ശല്യത്തിൽ പൊറുതിമുട്ടിയ 273 പഞ്ചായത്തുകളിലെ ലക്ഷക്കണക്കിനാളുകൾക്ക് നിയമം രക്ഷയാവും. വന്യജീവി സംഘർഷ മേഖലയെ വന്യജീവി സൗഹാർദ്ദ മേഖലയാക്കുമെന്ന് സർക്കാർ. മലയോരവാസികളുടെ ദുരിതത്തിന് പുതിയ നിയമം പരിഹാരമാവുമോ
ഓരോ ഫയലും ഒരു ജീവിതം എന്നത് വാക്കിൽ മാത്രം. ഫയൽ അദാലത്ത് തീരാറായിട്ടും തീർപ്പാക്കിയത് 53.87% ഫയലുകള്‍ മാത്രം. പൊതുജനങ്ങളുമായി ഏറെ ബന്ധപ്പെട്ട വകുപ്പുകളിൽ ഫയൽനീക്കം ഒച്ചിഴയും പോലെ. ഫയൽനീക്കത്തിന്റെ ചുമതല ഇനി ചീഫ്സെക്രട്ടറിക്ക്. ഫയല്‍ അദാലത്തിനായി തയ്യാറാക്കിയ പോര്‍ട്ടല്‍ തുടര്‍ സംവിധാനമാവും. സർക്കാർ കിണഞ്ഞ് ശ്രമിച്ചിട്ടും ഫയലുകൾ അനങ്ങുന്നില്ല
പുന:സംഘടനയിൽ പതിഞ്ഞ നീക്കം. കോൺഗ്രസ് പുന:സംഘടന ഇഴയുന്നു. വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കി പട്ടിക വാങ്ങാൻ ദീപദാസ് മുൻഷിക്ക് ഹക്കമാന്റിന്റെ കടുത്ത നിർദ്ദേശം. ചർച്ചകളിൽ നിന്നും ഒഴിഞ്ഞ് മാറി കെപിസിസി അദ്ധ്യക്ഷൻ. പാർട്ടിയിലെ ഐക്യാന്തരീക്ഷം തകർക്കാനില്ലെന്ന നിലപാടിൽ സണ്ണി ജോസഫ്. പാർട്ടി അദ്ധ്യക്ഷൻ ചർച്ചകൾക്ക് മുൻെകെയെടുക്കണമെന്ന് നേതാക്കൾ
പശ്ചിമഘട്ടം തുരന്ന് വയനാട്ടിലേക്ക് തുരങ്കപാത വരുന്നു. തുരങ്കപാത വരുന്നതോടെ താമരശേരി ചുരം കയറാതെ വയനാട്ടിലെത്താം. തുരങ്കപാത ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിലൂടെ. പശ്ചിമഘട്ടത്തിന്റെ ഏറ്റവും ദുർബലമായ പ്രദേശം. തുരക്കുന്നത് 150 ദശലക്ഷം വർഷം പഴക്കമുള്ള പാറകളുള്ളതും അതിശക്തമായ മഴ പെയ്യുന്നതുമായ മലനിരകൾ. തുരങ്കപ്പാത തിരഞ്ഞെടുപ്പ് ആയുധമാക്കാൻ സർക്കാർ
ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ച് വിഴിഞ്ഞം തുറമുഖം. പ്രവർത്തനം തുടങ്ങി ആദ്യവർഷം തന്നെ സ്ഥാപിത ശേഷി മറികടന്നു. ഒമ്പത് മാസത്തിനുള്ളിൽ ഒരു ദശലക്ഷം കണ്ടെയ്നറുകൾ. ലക്ഷ്യമിട്ടിരുന്നത് വെറും 3 ലക്ഷം. രണ്ട് മാസത്തിനകം വിഴിഞ്ഞത്ത് അടുക്കുക 61 കപ്പലുകൾ. ഇക്കൊല്ലം തീരുമ്പോഴേക്കും 14 ലക്ഷം കണ്ടെയ്നറുകളാവും. വിഴിഞ്ഞത്തിന്റെ കുതിപ്പിന് പിന്നിൽ യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ചൈന സർവീസുകൾ. കടൽക്കരുത്തിൽ വിഴിഞ്ഞം കുതിക്കുമ്പോൾ