Current Politics
മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി വടക്കേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ക്രൈസ്തവ പുരോഹിതന്മാര്ക്കെതിരെ വ്യാപക ആക്രമണവും കേസുകളും പോലീസ് പീഡനങ്ങളും. ഛത്തീസ്ഘട്ടില്‍ കന്യാസ്ത്രീക്കെതിരെ കള്ളക്കേസ്. കേരളത്തില്‍ ക്രൈസ്തവരെ ഒപ്പംകൂട്ടി ഭരണം പിടിക്കാനുള്ള ബിജെപി അജണ്ട പൊളിയുന്നു. അക്ഷരം മിണ്ടാതെ കാസയും കത്തോലിക്കാ കോണ്‍ഗ്രസും
'ന്യൂജെന്‍' എകെജി സെന്ററിനായി ഇതുവരെ ബക്കറ്റില്‍ പിരിച്ചതിനൊന്നും കണക്കുമില്ല, തൊപ്പിയുമില്ല ! നിർമ്മാണവും മിനുക്കുപണികളും പൂർത്തിയായെങ്കിലും ഉദ്ഘാടനത്തിന് മുന്നോടിയായി വീണ്ടും വരുന്നു പിരിവ്. ഇത്തവണ ബക്കറ്റിലല്ല, സുവനീര്‍ ഇറക്കി ഏറെക്കുറെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഖജനാവിലുള്ളതിന്റെ ഒരു പങ്കുകൂടി പരസ്യത്തിനെന്ന പേരില്‍ പെട്ടിയിലാക്കും
ക്രൈസ്തവ മേലധ്യക്ഷന്മാരില് ചിലരുടെ ഫിക്സഡ് ഡെപ്പോസിറ്റ് ബിജെപിയുടെ ജോയിന്റ് അക്കൗണ്ടില്‍ എത്തിയിട്ടു കാലം കുറെയായെന്നു കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. ഇതിന്റെ പലിശയാണു വടക്കേയിന്ത്യയില്‍ കാണുന്നത്. കുര്‍ബാന ചൊല്ലിയാല്‍ പുരോഹിതര്‍ക്കു കുത്തുകിട്ടുന്ന സംസ്ഥാനങ്ങളിലല്ലേ പാര്‍ട്ടി രൂപീകരണമെന്ന ഭീഷണി ആദ്യം പൊട്ടിക്കേണ്ടെതന്നും മാര്‍ ജോസഫ് പാംപ്ലാനിയോട് ചോദ്യം
ഇത്രയും രഹസ്യ അജണ്ടകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പ്രസ്താവനകൾ പടച്ചുവിടാനുള്ള കുനുഷ്ടു ബുദ്ധി കേരളത്തിൽ നടേശന് മുതലാളിക്കല്ലാതെ മറ്റാര്‍ക്കും കാണില്ല. ഏറ്റവുമധികം വർഗീയവിഷം ചീറ്റുന്ന പ്രസ്താവനകള്‍ പിറക്കുന്നത് ആ വഴിക്കാണ്. അതിലെല്ലാം ഓരോ അജണ്ടകളും ഒളിഞ്ഞിരിപ്പുണ്ടാകും. പണ്ട് കുമാരനാശാൻ ഇരുന്ന കസേരയിലാണിരിക്കുന്നതെന്ന ഓര്മ ഈ ബാർ മുതലാളിക്ക് ലവലേശമില്ല - ദാസനും വിജയനും
കടം വാങ്ങിക്കൂട്ടി വളരുന്ന കേരളം. ഇക്കൊല്ലം തീരുമ്പോഴേക്കും ആകെ കടം 6 ലക്ഷം കോടിയാവും. നിയമപരമല്ലാത്ത ഒരു കടവും കേരളത്തിന് ഇല്ലെന്ന് സിപിഎം. അമേരിക്കയിലെ ജിഡിപിയുടെ 110 ശതമാനമാണ് അവിടെ കടം. മോഡി അധികാരമേറ്റപ്പോള്‍ 55 ലക്ഷം കോടിയായിരുന്ന കടം 188 ലക്ഷം കോടിയായി. കടക്കാരില്ലങ്കില് പിന്നെ ബാങ്കും ബാങ്ക് ജീവനക്കാരും എന്തിന് ? കേരളത്തിന്റെ കടക്കെണിയെ സിപിഎം ന്യായീകരിക്കുന്നത് ഇങ്ങനെ
കോൺഗ്രസ് പുന:സംഘടന ഉടന്‍. ആന്റോ ആന്റണി കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിൽ. സണ്ണി ജോസഫ്, റോജി.എം. ജോൺ, അടൂർ പ്രകാശ് എന്നിവരും അന്തിമ ലിസ്റ്റില്‍. കര്‍ണാടകയില്‍ ഡികെ ശിവകുമാര്വരെ പ്രശംസിച്ച റോജിയും ഔട്ടായേക്കും. ആന്റോയ്ക്ക് തുണയായത് റോബർട്ട് വധേരയുടെ പിന്തുണ. അന്തിമ തീരുമാനത്തിലേക്ക് എഐസിസിയും
ഡാമുകളുടെയും ജലസംഭരണികളുടെയും ചുറ്റും ബഫർസോൺ പ്രഖ്യാപിച്ച് നിർമ്മാണ നിരോധനമേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച് സർക്കാർ. മലയോര നിവാസികൾക്ക് ആശ്വാസം. ഒറ്റ ഉത്തരവിലൂടെ 7,732 ഏക്കർ സ്ഥലം നിരോധിത മേഖലയായി. 38,662 ഏക്കർ സ്ഥലം നിയന്ത്രിത മേഖലയുമായി. ഡാമുകൾ വന്നിട്ട് പതിറ്റാണ്ടുകളായിട്ടും ഇല്ലാതിരുന്ന നിയന്ത്രണങ്ങളുമായി ജനങ്ങളെ ദ്രോഹിക്കാനിറക്കിയ ഉത്തരവ് ഇനി ചവറ്റുകൊട്ടയിൽ