Current Politics
വികസനത്തിന്റെ പേരിൽ സർവകലാശാലകളുടെ നൂറുകണക്കിന് കോടി വിലയുള്ള ഭൂമി തട്ടാൻ മാഫിയ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 500 കോടിയുടെ ഭൂമി സ്വകാര്യ ഏജൻസിക്ക് കൈമാറുന്നു. കാര്യവട്ടം സ്റ്റേഡിയത്തിനായി കേരള യൂണിവേഴ്സിറ്റി നൽകിയ 37 ഏക്കർ ഭൂമിക്ക് 84 കോടി പാട്ടകുടിശിക. കാര്യവട്ടത്തെ 100 കോടിയുടെ ഭൂമി സയൻസ് പാർക്കിന്. യൂണിവേഴ്സിറ്റികളുടെ കണ്ണായ ഭൂമി തട്ടാൻ പിടിമുറുക്കി ഭൂമാഫിയ
ഐഎഎസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലേക്കോ ? കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭ്യൂഹങ്ങൾ ഒഴുകുന്നു. രാജിവച്ച് ബിജെപിയിലിറങ്ങുമെന്ന് പ്രചാരണം. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവുമെന്ന് മറ്റൊരു കൂട്ടർ. ഒന്നുമല്ല, ജനത്തെ ഏപ്രിൽ ഫൂളാക്കുകയാണെന്ന് മറ്റു ചിലർ. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്ന പ്രശാന്തിന്റെ കുറിപ്പിന്റെ പൊരുൾ തേടി സൈബർലോകം. കേരളത്തിലെ അണ്ണാമലൈ ആയി പ്രശാന്ത് വരുമോ
എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ ആർക്കും ചെറുക്കാനാവില്ല. പ്രായംകൊണ്ടും ദേശിയതലത്തിലെ പ്രവർത്തന പരിചയംകൊണ്ടും പരിഗണിക്കപ്പെടാൻ യോഗ്യൻ ബേബി തന്നെ. ബേബിയുടെ സ്ഥാനം ഉറപ്പിക്കാൻ പിണറായി വിജയൻ കനിയണം. പ്രായ പരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ പരിഗണിക്കുന്നതിലും എതിർപ്പില്ല. ആര് നയിക്കണമെന്ന് പിണറായി തീരുമാനിക്കും
മലയാളി, സിനിമയിലെ രാഷ്ട്രീയത്തെ അപായ സൂചികയായി കാണാന്‍ തുടങ്ങിയതെന്ന് മുതലാണ് ? കരുണാകരനും ആന്റണിയും നായനാരും വിഎസും മനോരമ അച്ചായനും അമൃതാനന്ദമയിയും വെള്ളാപ്പള്ളിയും ബിഷപ്പുമാരുംവരെ സിനിമകളിലൂടെ നിശിതമായി വിമര്‍ശിക്കപ്പെട്ടവരാണ്. എമ്പുരാനില്‍ കണ്ട വിവാദം ഗുജറാത്ത് കലാപത്തേക്കാള്‍ വലിയ അപായ സൂചനയാണ് സമൂഹത്തിന് നല്‍കുന്നത്. ഇങ്ങനെ പോയാല്‍ എവിടെയെത്തും ? - ദാസനും വിജയനും
രാഷ്ട്രീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമകള്‍ക്ക് ഇവിടെ ക്ഷാമമൊന്നുമില്ല. അപ്പോള്‍ എന്തുകൊണ്ട് എമ്പുരാന് കത്തിവെക്കലിന് ഇരയാകുന്നു.. ഒരു പ്രത്യയശാസ്ത്രവും ഭരണ സംവിധാനവും ഒരു സിനിമയ്ക്കെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അതിന്റെ മാനം വലുതാണെന്നു ജോണ്‍ ബ്രിട്ടാസ് എംപി
ഇന്ത്യയില്‍ സിപിഎമ്മിനെ ഇനി ആര് നയിക്കും. ഉത്തരം മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാവും. പ്രായപരിധിയില്‍ ഇളവ് നല്കിയാല് ഏറ്റവും സാദ്ധ്യത വൃന്ദാ കാരാട്ടിന്. സര്‍പ്രൈസ് സെക്രട്ടറിയായി കര്‍ഷക നേതാവ് അശോക് ധാവ്ളെയും വന്നേക്കാം. കേരളത്തില്‍ നിന്ന് എംഎ ബേബിയും എ വിജയരാഘവനും സാദ്ധ്യതാ പട്ടികയില്‍. 75 കഴിഞ്ഞവരെ കൂട്ടത്തോടെ വിരമിപ്പിച്ചാല് നേതൃനിരയില്‍ വിടവുണ്ടാവും
പിണറായിയുടെ ക്യാബിനറ്റ് മാത്രമല്ല, കേരളത്തിൽ വേറെയും വരും ക്യാബിനറ്റുകൾ. നഗരങ്ങളിൽ മേയറുടെ അദ്ധ്യക്ഷതയിൽ സിറ്റി ക്യാബിനറ്റുകൾ വരുന്നു. വിപുലമായ അധികാരങ്ങളും ആവശ്യത്തിന് പണവുമുള്ള അധികാര കേന്ദ്രങ്ങളായി ഇവ വളരും. നഗരഭരണം സുഗമമവും കാര്യക്ഷമവുമാക്കാനും തീരുമാനങ്ങൾ വേഗത്തിലെടുക്കാനും ലക്ഷ്യം. മേയർമാർ ഇനി ചോട്ടാ മുഖ്യമന്ത്രിമാരായി മാറും
ആശമാരുടെ സമരത്തിന് പൊതുസമൂഹത്തിന്റെ പിന്തുണയേറുന്നു. ഓണറേറിയം പതിനായിരം രൂപയാക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കാത്തത് സിഐടിയു യൂണിയന് പൊളിയുമെന്ന ഭീതികാരണം. സമരം വേറെ തലത്തിലേക്ക് മാറ്റുമെന്ന് ആശമാരുടെ മുന്നറിയിപ്പ്. മാര്‍ത്തോമാ വൈദികരും മുടിമുറിച്ച് പിന്തുണച്ചു. നിരാഹാരം കിടന്നവര്‍ തളര്‍ന്നു വീണിട്ടും ആംബുലന്‍സില്ല. മൂന്നാംപിണറായി സര്‍ക്കാര്‍ പ്രതീക്ഷയില്‍ തിരിച്ചടിയാവുമോ ആശാസമരം
സിപിഎം പോളിറ്റ് ബ്യൂറോയിലെ 2 ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ അർഹരായ നേതാക്കളിൽ കെ.കെ ശൈലജയും. പിബിയിലെ വനിതാ നേതാക്കൾ കഴിഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും സീനിയറും ശൈലജ തന്നെ. പിണറായിയുടെ അനിഷ്ടം പ്രകടമായാൽ ശൈലജയുടെ സാധ്യത മങ്ങും. മഹാരാഷ്ട്രയിൽ നിന്നുളള മറിയം ധാവ്ളക്കും തമിഴ്നാട്ടിൽ നിന്നുളള യു.വാസുകിക്കും സാധ്യതകളേറെ. സംസ്ഥാന നേതൃത്വം ശൈലജയെ വാഴ്ത്തുമോ തള്ളുമോ ?