Current Politics
ഇടുക്കിയിലെ കോണ്‍ഗ്രസിലും തലമുറ മാറിയേക്കും. ഡിസിസി അധ്യക്ഷ സ്ഥാനത്ത് കെഎസ് അരുണ്‍, ബിജോ മാണി എന്നിവര്‍ക്ക് മുന്‍ഗണന. ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹിത്വങ്ങളില്‍ ഇവര്‍ക്കു പുറമെ മാത്യു കെ ജോണ്‍, ടോണി തോമസ്, മനോജ് കൊക്കാട്, സേനാപതി വേണു, ജോയ് വെട്ടിക്കുഴി എന്നിവര്‍ പരിഗണനയില്‍. സ്ഥിരം മുഖങ്ങളെ മാറ്റി നിര്‍ത്തണമെന്നാവശ്യം
കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന തരൂരിന് അന്താരാഷ്ട്ര പദവി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. അമേരിക്കയിലോ ബ്രിട്ടണിലോ അംബാസിഡറാക്കുമെന്നും അന്താരാഷ്ട്ര ആണവ ഏജൻസിയുടെ തലവനാക്കുമെന്നും അഭ്യൂഹം ശക്തം. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തരൂരും പ്രഖ്യാപിച്ചതോടെ ചർച്ചകൾ കൊഴുക്കുന്നു. കോൺഗ്രസിലെ വിശ്വപൗരൻ തരൂർ ബിജെപി പാളയത്തിലെത്താൻ വഴിതെളിയുന്നോ
ഇടുക്കി ഡിസിസി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ പോര്‍വിളി. ജില്ലയില്‍ 3 പ്രധാന പദവികള്‍ ഒരേ സമയം വഹിച്ചിട്ടും പിന്നത്തെ തെരഞ്ഞെടുപ്പുകളില്‍ ഹൈറേഞ്ച് മുഴുവന്‍ ഓടി നടന്നു തോറ്റ നേതാവിന് വീണ്ടും സീറ്റ് വേണം ! പാര്‍ട്ടിയെ ജില്ലയില്‍ വട്ടപ്പൂജ്യമാക്കിയെന്ന് തിരിച്ചടിച്ച് ഡിസിസി പ്രസിഡന്റും. മാറാന്‍ തയ്യാറാകാത്ത തലമൂത്ത നേതാക്കളുടെ ആര്‍ത്തിയില്‍ എരിഞ്ഞടങ്ങുമോ ഇടുക്കി കോണ്‍ഗ്രസിലെ യുവത്വം ?
ഒരു ഭാഗത്ത് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ആവേശപ്പൂരം; മറു ഭാഗത്ത് പ്രതിപക്ഷ നേതാവ് വക കുറ്റപ്പെടുത്തലിന്റെ ആരോപണപ്പൂരം. കേരളത്തിന്റെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന് മാറി. വെറും പാവയും ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്ത്തിയുമെന്നും വിമര്‍ശിച്ച് രമേശ് ചെന്നിത്തലയും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ലക്ഷത്തിലധികം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നും ചെന്നിത്തല
പണ്ട് ബൈജൂസ് മുതലാളി മെസിയെ കൈവച്ചതില്‍ പിന്നെ ബൈജുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയിലായി. ഇപ്പോള്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന് വീണ്ടും മെസിയില്‍ കുടുങ്ങി നില്‍ക്കുകയാണ്. കസര്‍ത്ത് കഴിഞ്ഞപ്പോഴാണ് പിരിച്ചെടുക്കേണ്ടത് 300 കോടിയാണെന്നും അത് കേരളത്തില്‍ അത്ര എളുപ്പമല്ലെന്നും മനസിലായത്. അങ്ങനെയാണ് ഇങ്ങനൊരു മന്ത്രി നാട്ടിലുണ്ടെന്ന് ജനം അറിയുന്നത് - ദാസനും വിജയനും
ഇടുക്കി ഡിസിസി പ്രസിഡന്റിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങി. സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്നാവശ്യം. സേനാപതി വേണു, കെഎസ് അരുണ്‍, ജോയി വെട്ടിക്കുഴി, ബിജോ മാണി എന്നിവര്‍ക്ക് മുന്‍ഗണന. ജില്ലയില്‍ നിന്ന് കെപിസിസി ഭാരവാഹിത്വങ്ങളിലേയ്ക്കും പുതുമുഖങ്ങളെ കൊണ്ടുവരണമെന്നാവശ്യം. പാര്‍ട്ടിയെ വെല്ലുവിളിച്ചവരെയും വൈകുന്നേരം കാറില്‍ കെട്ടിവച്ച് കൊണ്ടുപോകേണ്ടിവരുന്നവരെയും പരിഗണിക്കരുതെന്നാവശ്യം !