ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബസ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, രണ്ട് പേർ മരിച്ചു, 20 പേർക്ക് പരിക്കേറ്റു

ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ നേര്‍ച്ചോക്ക് മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ളവരെ റെവല്‍സറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും പ്രവേശിപ്പിച്ചു.

New Update
himachal-bus-accident

ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ റോഡപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാഘട്ടിലെ പട്ടിഘട്ട് പ്രദേശത്തെ കല്‍ഖറിന് സമീപം ചൊവ്വാഴ്ച രാവിലെ ഒരു സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.

Advertisment

ബല്‍ദ്വാരയില്‍ നിന്ന് മാണ്ഡിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടനെ നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ നിരവധി പേരെ ബസില്‍ നിന്ന് പുറത്തെടുത്ത് ചികിത്സയ്ക്കായി അയച്ചു.


ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ നേര്‍ച്ചോക്ക് മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ളവരെ റെവല്‍സറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും പ്രവേശിപ്പിച്ചു.

അപകടസമയത്ത് ബസില്‍ 25 ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഒരാള്‍ ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും ഡ്രൈവര്‍ ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. അവരെ പുറത്തെടുക്കാന്‍ ഒരു ക്രെയിന്‍ വിളിച്ചിട്ടുണ്ട്.

സര്‍ക്കാഘട്ട് പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. റോഡിന്റെ മോശം അവസ്ഥയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു.

Advertisment