ദാസനും വിജയനും
ഇന്ന് നാം കാണുന്ന ലോകത്തിലെ ഏറ്റവും മികച്ചത് മിക്കവയും ഇന്ത്യയുടെ സ്വന്തമാണ്. ഈ രാജ്യം ലോകത്തിനു തന്നെ മാതൃകയാണ്. ആ മാറ്റം 2014 -ല്‍ തുടങ്ങിയതല്ല, 1947 മുതല്‍ ആരംഭിച്ചതാണ്. ഇന്നിപ്പോള്‍ ഇന്ത്യന്‍ ജനത ആശങ്കയിലാണ്. 2004 ആകുമോ 2014 ആകുമോ 2024 എന്ന ആശങ്ക. ഉത്തരം ജൂണ്‍ നാലിന് അറിയാം - ദാസനും വിജയനും
ഡാകിനി അമ്മുമ്മയോട് സാദൃശ്യമുള്ള നര്‍ത്തകിയുടെ വെറുപ്പിന്റെ ഭാഷ ഈ നാടിനെ കാര്‍ന്നു തിന്നുന്ന കാന്‍സറാണ് ! അതെല്ലാവരിലും ഒളിഞ്ഞുകിടപ്പുണ്ട്. സാക്ഷാല്‍ ആര്‍എല്‍വി ചാനല്‍ അഭിമുഖത്തില്‍ മണിയുടെ ഹിറ്റ് നാടന്‍ പാട്ടുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ചേട്ടൻ മണിയെ കലാഭവന്‍ മണിയാക്കിയ കറുത്തവനായ കലാഭവന്‍ മണികണ്ഠനെകുറിച്ച് ഒരക്ഷരം പറഞ്ഞില്ലല്ലോ. അപ്പോള്‍ അവഗണിക്കലൊക്കെ എല്ലാവരിലുമുണ്ട്. അതിനാല്‍ സത്യഭാമയ്ക്കൊപ്പവുമില്ല, ആര്എല്വിക്കൊപ്പവുമില്ല - ദാസവും വിജയനും
നരേന്ദ്രമോഡിയുടെ സന്ദര്‍ശനങ്ങളുടെ പ്രഭ മങ്ങുന്നു, എണ്ണം കൂടുന്നു ? പലതും പഴയതുപോലെ ഫലിക്കുന്നില്ല. യുപിയും ബിഹാറും മഹാരാഷ്ട്രയും ബിജെപിക്ക് പഴയ അവസ്ഥയിലല്ല. ആന്ധ്രക്കും കര്‍ണാടകക്കും തെലുങ്കാനക്കും പഴയ ഗ്യാരന്റി നല്കില്ലെന്നുറപ്പ്. രാജസ്ഥാനിലും ഡല്‍ഹിയിലും പോലും കാര്യങ്ങള്‍ ഭദ്രമല്ല. ബിജെപി ആവര്‍ത്തിക്കുന്ന 400 പോയിട്ട് 300 കടക്കാന്‍ പെടാപ്പാട് വേണ്ടിവരും - ദാസനും വിജയനും
ഇനി ജനകീയ ഉല്‍സവമാണ്. ആര് ജയിക്കും എന്ന കാത്തിരിപ്പ്. ചിരിക്കുന്ന മുഖമുള്ളവരെയും കാണാന്‍ ഭംഗിയുള്ളവരെയും വിദ്യാഭ്യാസമുള്ളവരെയും കാണാന്‍ ഭംഗിയില്ലെങ്കിലും കഴിവും വിദ്യാഭ്യാസവുമുള്ളവരെയും വിജയിപ്പിക്കുന്നതാണ് മലയാളിയുടെ ശീലം. ശശി തരൂരും എസ് കൃഷ്ണകുമാറും കെ.ആര് നാരായണനും ഡോ. കെ.എസ് മനോജും സുരേഷ് കുറുപ്പും പ്രൊഫ. സാവിത്രി ലക്ഷ്മണനുമൊക്കെ പാര്‍ലമെന്റിലെത്തിയത് മലയാളികളുടെ ഈ 'ഇഷ്ടങ്ങള്‍' മുതലാക്കിയാണ്. ചില പേരുകള്‍ക്കുമുണ്ട് ആകര്‍ഷണം - ദാസനും വിജയനും
ഇത്തവണ ഭാരതത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ്. രാമക്ഷേത്ര ഉദ്ഘാടനം മുതല്‍ പൗരത്വ ഭേദഗതിയും നാമമാത്ര ഇന്ധന വിലക്കുറവും വരെ കാണിക്കുന്നത് ബിജെപിയുടെ ആത്മവിശ്വാസക്കുറവിനെയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും പോലും പാര്‍ട്ടിക്കുള്ളിലുള്ളത് സ്ഫോടനാത്മക തര്‍ക്കങ്ങളാണ്. തൂക്കു സഭ വരുന്നത് സ്വപ്നം കാണുന്ന നേതാക്കളുടെ എണ്ണവും കൂടി - ദാസനും വിജയനും
സര്‍പ്രൈസുകള്‍ ആണ് എക്കാലവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചിരുന്നത്. ഇത്തവണ ആ സര്‍പ്രൈസ് ബിജെപിക്കെതിരെ രാജ്യത്ത് ആദ്യം പ്രയോഗിച്ചത് കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പത്മജയെ ആവാഹിച്ച് കോണ്‍ഗ്രസിനെ ഒതുക്കാന്‍ ശ്രമിച്ച ബിജെപിക്കും അതിന് കൂട്ടുനിന്നുവെന്ന് കരുതുന്ന ഇടതുപക്ഷത്തിനും കണക്കിന് കൊടുത്തു. വടകരയില്‍ നിന്ന് മുരളീധരന് തൃശൂര്‍ക്കും പാലക്കാട്ടുനിന്നും ഷാഫി പറമ്പില്‍ വടകരയിലും എത്തിയപ്പോള്‍ കൂറുമാറ്റ മൊത്തകച്ചവടക്കാര്‍ക്ക് കണക്കിന് കിട്ടി - ദാസനും വിജയനും